കൊല്ലം(Kollam): മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയുടെ സ്വത്തിനെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാൻ കോടതി നിർദേശപ്രകാരം നടത്തിയ മധ്യസ്ഥ ചർച്ച പരാജയപ്പെട്ടു. സ്വത്ത് സംബന്ധിച്ച കേസിൽ കൊട്ടാരക്കര സബ് കോടതിയിൽ ഇനി വിശദമായ വാദം കേൾക്കാനാണ് തീരുമാനം. മൂത്ത മകൾ ഉഷ മോഹൻദാസ് ബാലകൃഷ്ണപിള്ളയുടെ വസ്‌തുവകകളുടെ മൂന്നിലൊന്ന് പങ്ക് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബാലകൃഷ്ണപിള്ളയുടെ മറ്റ് രണ്ടു മക്കളായ ബിന്ദു ബാലകൃഷ്ണൻ, കെ.ബി.ഗണേഷ്കുമാർ എന്നിവരാണ് കേസിൽ എതിർകക്ഷികൾ. നേരത്തെ സഹോദരി ഇതേ ആവശ്യം ഉന്നയിച്ച് മധ്യസ്ഥ ചർച്ച നടത്തിയിരുന്നു. എന്നാൽ കെ ബി ഗണേശ് കുമാർ എംഎൽഎ കൂടുതൽ സമയം ചോദിച്ചിരുന്നു. കെ ബി ഗണേഷ് കുമാർ ബാലകൃഷ്ണപിള്ളയുടെ പേരിൽ വ്യാജ വിൽപത്രം ചമച്ചുവെന്നാണ് ഉഷ മോഹൻദാസ് കോടതിയിൽ നൽകിയ ഹർജി.
ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള 33 വസ്‌തുവകകളുടെ വിവരങ്ങൾ മകൾ ഉഷ മോഹൻദാസ് കൊട്ടാരക്കര സബ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ നൽകിയിട്ടുണ്ട്. പല വില്ലേജുകളിലായി 50 ഏക്കറോളം ഭൂമിയുണ്ട്. ഇവക്ക് ഇപ്പോൾ ഉയർന്ന വിലയും ഉള്ളതാണ്. 270 പവൻ സ്വർണാഭരണങ്ങളും കൊടൈക്കനാലിലെ ഇരുനില കെട്ടിടവും വാളകത്തെ രാമവിലാസം ഹയർ സെക്കൻഡറി സ്കൂളും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളും മാർത്താണ്ഡൻകര തിങ്കൾകരിക്കത്ത് സ്കൂൾ, അറക്കൽ വില്ലേജിൽ രാമവിലാസം ബിഎഡ് കോളജ് എന്നിവയും ബാലകൃഷ്ണപിള്ളയുടെ പേരിലുള്ളതിന്‍റെ രേഖകളും ഉഷ മോഹൻദാസ് സമർപ്പിച്ചു.
Topic: R Balakrishna Pillai, KB Ganesh Kumar, Usha Mohandas
ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള 33 വസ്‌തുവകകളുടെ വിവരങ്ങൾ മകൾ ഉഷ മോഹൻദാസ് കൊട്ടാരക്കര സബ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ നൽകിയിട്ടുണ്ട്. പല വില്ലേജുകളിലായി 50 ഏക്കറോളം ഭൂമിയുണ്ട്. ഇവക്ക് ഇപ്പോൾ ഉയർന്ന വിലയും ഉള്ളതാണ്. 270 പവൻ സ്വർണാഭരണങ്ങളും കൊടൈക്കനാലിലെ ഇരുനില കെട്ടിടവും വാളകത്തെ രാമവിലാസം ഹയർ സെക്കൻഡറി സ്കൂളും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളും മാർത്താണ്ഡൻകര തിങ്കൾകരിക്കത്ത് സ്കൂൾ, അറക്കൽ വില്ലേജിൽ രാമവിലാസം ബിഎഡ് കോളജ് എന്നിവയും ബാലകൃഷ്ണപിള്ളയുടെ പേരിലുള്ളതിന്‍റെ രേഖകളും ഉഷ മോഹൻദാസ് സമർപ്പിച്ചു.
Topic: R Balakrishna Pillai, KB Ganesh Kumar, Usha Mohandas