കൊല്ലം: പൂയപ്പള്ളിയിൽ കൺസ്ട്രക്ഷൻ തൊഴിലാളികൾ തമ്മിൽ ഏട്ടുമുട്ടി.രണ്ട് പേർ ചേർന്ന് ഒരാളെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൽ ശ്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ട് പേരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴം ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. വിദേശ മലയാളിയായ പൂയപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പൂയപ്പള്ളി പടിഞ്ഞാറ് നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലത്തെ തൊഴിലാളിയായ തിരുവനന്തപുരം പാങ്ങോട്, കാഞ്ചിയറ, വെങ്കിട്ടൻ മൂട്ടിൽ കുമിളാലയം വീട്ടിൽ 31 വയസുള്ള വിഷ്ണുവാണ് ക്രൂര മർദ്ദനത്തിനിരയായത്.
ഇയാളുടെ കൈ അടിച്ചൊടിക്കുകയും ക്രൂരമായി ദേഹമാസകലം മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. വാടക വീട്ടിൽ വച്ച് മർദ്ദനമേറ്റ വിഷ്ണു ജീവരക്ഷാർത്ഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമികൾ പിൻതുടർന്ന് ഈ വീട്ടിൽ നിന്നും പിടിച്ചിറക്കി വീണ്ടും മർദ്ദിച്ചു. മർദ്ദനമേറ്റ് അബോധാവസ്ഥയിൽ നിലത്ത് വീണു കിടന്ന വിഷ്ണുവിനെ വിവരമറിഞ്ഞെത്തിയ പോലീസ് സംഘം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read: ഭർതൃഗൃഹത്തിൽ യുവതി മരിച്ച നിലയിൽ; നിരന്തരം മർദ്ദനമേറ്റിരുന്നെന്ന് ബന്ധുക്കൾ
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ആലത്തൂർ കുഴൽമന്ദം മാരാത്ത് വിളവീട്ടിൽ 33 വയസുള്ള
വിനോദ്, സഹോദരൻ 27 വയസുള്ള വിനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പൂയപ്പള്ളി എസ് എച്ച് ഒ ബിജു.എസ്.ടിയുടെ നിർദ്ദേശപ്രകാരം എസ്. ഐ. ആഭിലാഷ്, എ. എസ്. ഐമാരായ അനിൽകുമാർ, രാജേഷ്, ചന്ദ്രകുമാർ, സി.പി. ഒ.മാരായ മധു, മുരുകേശ് എസ് കുമാർ, വിഷ്ണു, അൻവർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കൊല്ലം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ഇയാളുടെ കൈ അടിച്ചൊടിക്കുകയും ക്രൂരമായി ദേഹമാസകലം മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. വാടക വീട്ടിൽ വച്ച് മർദ്ദനമേറ്റ വിഷ്ണു ജീവരക്ഷാർത്ഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമികൾ പിൻതുടർന്ന് ഈ വീട്ടിൽ നിന്നും പിടിച്ചിറക്കി വീണ്ടും മർദ്ദിച്ചു. മർദ്ദനമേറ്റ് അബോധാവസ്ഥയിൽ നിലത്ത് വീണു കിടന്ന വിഷ്ണുവിനെ വിവരമറിഞ്ഞെത്തിയ പോലീസ് സംഘം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read: ഭർതൃഗൃഹത്തിൽ യുവതി മരിച്ച നിലയിൽ; നിരന്തരം മർദ്ദനമേറ്റിരുന്നെന്ന് ബന്ധുക്കൾ
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ആലത്തൂർ കുഴൽമന്ദം മാരാത്ത് വിളവീട്ടിൽ 33 വയസുള്ള
വിനോദ്, സഹോദരൻ 27 വയസുള്ള വിനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പൂയപ്പള്ളി എസ് എച്ച് ഒ ബിജു.എസ്.ടിയുടെ നിർദ്ദേശപ്രകാരം എസ്. ഐ. ആഭിലാഷ്, എ. എസ്. ഐമാരായ അനിൽകുമാർ, രാജേഷ്, ചന്ദ്രകുമാർ, സി.പി. ഒ.മാരായ മധു, മുരുകേശ് എസ് കുമാർ, വിഷ്ണു, അൻവർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കൊല്ലം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം