കൊല്ലം: ജില്ലയില്‍ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലമാണ് ചാത്തന്നൂര്‍. കഴിഞ്ഞതവണ മണ്ഡലത്തില്‍ രണ്ടാമതായ ബിജെപി ഇത്തവണ എപ്ലസ് മണ്ഡലമായാണ് ചാത്തന്നൂരിനെ പരിഗണിച്ചത്. അതേ സമയം കോൺഗ്രസ് ബി.ജെ.പിക്ക് വോട്ട് മറിച്ചെന്ന ആക്ഷേപവും ശക്തമാണ്. ഏതു മുന്നണി ഭരിക്കുന്നുവോ അവര്‍ക്കൊപ്പം നില്‍ക്കുന്നതാണ് ദീര്‍ഘകാലമായി ചാത്തന്നൂര്‍ മണ്ഡലത്തിന്റെ ചരിത്രം. 2006 ലെ തെരഞ്ഞെടുപ്പ് വരെ ആ ചരിത്രം തുടര്‍ന്നുപോന്നു. 2011 ല്‍ തെറ്റി, 2016 ല്‍ വീണ്ടും ചരിത്രമാവര്‍ത്തിച്ചു. കഴിഞ്ഞ രണ്ടു തവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സിപിഐ എംഎല്‍എ ജി.എസ്. ജയലാണ് ഇത്തവണയും ചാത്തന്നൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി.
2011 ലെ 3839 വോട്ട് എന്ന നിലയില്‍ നിന്ന് 33000ത്തിലധികം വോട്ടുനേടി വന്‍ കുതിച്ചുചാട്ടമാണ് കഴിഞ്ഞ തവണ ബിജെപി മണ്ഡലത്തില്‍ നടത്തിയത്. യുഡിഎഫിനെ പിറകിലാക്കി ബിജെപി മണ്ഡലത്തില്‍ രണ്ടാമതുമെത്തി. കഴിഞ്ഞ തവണ മത്സരിച്ച ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാര്‍ തന്നെയാണ് ഇത്തവണയും ബിജെപി സ്ഥാനാർഥിയായി മഝരിച്ചത്. കൊല്ലം പാര്‍ലമെന്റിനെ പ്രതിനിധീകരിച്ച പീതാംബരക്കുറുപ്പിനെ ഇവിടെ കോൺഗ്രസ് നേതാക്കൾ കാല് വാരിയതായിട്ടാണ് സൂചന. കോൺഗ്രസ്- ബി.ജെ.പി വോട്ട് കച്ചവടം മണ്ഡലത്തിൽ നടന്നെന്ന ആക്ഷേപവുമായി ഇടത് മുന്നണിയും രംഗത്തുണ്ട്. കഴിഞ്ഞ തവണ രണ്ടാമതായ ബിജെപി മണ്ഡലത്തിൽ ജയിച്ച് കയറാമെന്ന പ്രതീക്ഷയിലാണ്.ഇതിനിടെ ബിജെപി സ്ഥാനാർഥി തെരഞ്ഞെടുപ്പ് ദിവസം യുഡിഎഫ് ബൂത്തുകളിൽ നിന്ന് ഇറങ്ങി വരുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
2011 ലെ 3839 വോട്ട് എന്ന നിലയില്‍ നിന്ന് 33000ത്തിലധികം വോട്ടുനേടി വന്‍ കുതിച്ചുചാട്ടമാണ് കഴിഞ്ഞ തവണ ബിജെപി മണ്ഡലത്തില്‍ നടത്തിയത്. യുഡിഎഫിനെ പിറകിലാക്കി ബിജെപി മണ്ഡലത്തില്‍ രണ്ടാമതുമെത്തി. കഴിഞ്ഞ തവണ മത്സരിച്ച ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാര്‍ തന്നെയാണ് ഇത്തവണയും ബിജെപി സ്ഥാനാർഥിയായി മഝരിച്ചത്. കൊല്ലം പാര്‍ലമെന്റിനെ പ്രതിനിധീകരിച്ച പീതാംബരക്കുറുപ്പിനെ ഇവിടെ കോൺഗ്രസ് നേതാക്കൾ കാല് വാരിയതായിട്ടാണ് സൂചന. കോൺഗ്രസ്- ബി.ജെ.പി വോട്ട് കച്ചവടം മണ്ഡലത്തിൽ നടന്നെന്ന ആക്ഷേപവുമായി ഇടത് മുന്നണിയും രംഗത്തുണ്ട്. കഴിഞ്ഞ തവണ രണ്ടാമതായ ബിജെപി മണ്ഡലത്തിൽ ജയിച്ച് കയറാമെന്ന പ്രതീക്ഷയിലാണ്.ഇതിനിടെ ബിജെപി സ്ഥാനാർഥി തെരഞ്ഞെടുപ്പ് ദിവസം യുഡിഎഫ് ബൂത്തുകളിൽ നിന്ന് ഇറങ്ങി വരുന്ന വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.