ആപ്പ്ജില്ല

ചോദിച്ചത് ത് 50 പവൻ സ്വർണ്ണം, 10 ലക്ഷം രൂപ, കാർ എന്നിവ; സുമയ്യ ജീവനൊടുക്കിയത് പ്രതിശ്രുത വരന്‍റെ ഭീഷണിയെ തുടർന്നെന്ന് പരാതി

കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ വിദേശത്തുള്ള പ്രതിശ്രുത വരന് വാട്സാപ്പിൽ അയച്ചു കൊടുത്ത ശേഷം ഓച്ചിറ പായിക്കുഴി സ്വദേശി സുമയ്യ ജീവനൊടുക്കാൻ കാരണം പ്രതിശ്രുത വരന്റെയും ബന്ധുക്കളുടെയും നിരന്തര പീഡനമാണെന്നു കുടുംബത്തിന്റെ പരാതി.

Samayam Malayalam 24 Nov 2021, 4:23 pm
കൊല്ലം: ഓച്ചിറ പായിക്കുഴി കന്നേലിൽ തറയിൽ സലിമിന്റെയും ഷെബീനയുടെയും മകൾ സുമയ്യ (18) ഈ മാസം പത്തിന് പകൽ 4.30ന് വീ‍ട്ടിലെ മുറിക്കുള്ളിലാണ് തൂങ്ങി മരിച്ചത്. കേസിന്‍റെ അന്വേഷണ ചുമതലയുള്ള ഓച്ചിറ പോലീസിൽ നിന്ന് നീതി ലഭിക്കാത്തതിനാൽ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്.
Samayam Malayalam report on family says sumayya coomitted suicide after threat from her bride groom
ചോദിച്ചത് ത് 50 പവൻ സ്വർണ്ണം, 10 ലക്ഷം രൂപ, കാർ എന്നിവ; സുമയ്യ ജീവനൊടുക്കിയത് പ്രതിശ്രുത വരന്‍റെ ഭീഷണിയെ തുടർന്നെന്ന് പരാതി


​അന്വേഷണത്തിൽ പുരോഗതിയില്ല

ഓച്ചിറ പോലീസിന്‍റെ അന്വേഷണം നടക്കുന്നുണ്ടെങ്കിലും കേസിന്റെ ഗൗരവത്തിനു അനുസരിച്ചുള്ള പുരോഗതിയില്ല. സുമയ്യയുടെ മൊബൈൽ ഫോൺ ഫൊറൻസിക് വിഭാഗത്തിന്റെ പക്കലാണിപ്പോൾ. ഫോണിൽ നിന്നുള്ള വിവരങ്ങളൊന്നും പൊലീസിന് ഇപ്പോഴും ലഭിച്ചിട്ടില്ല. വിദേശത്ത് ജോലി ചെയ്യുന്ന മേമന സ്വദേശിയായ യുവാവും സുമയ്യയും തമ്മിലുള്ള വിവാഹ നിശ്ചയം ജൂൺ 18 നാണ് നടന്നത്. അതിനു ശേഷം യുവാവ് ജോലി സ്ഥലത്തേക്ക് മടങ്ങി. സുമയ്യയുടെ ഇഷ്ടത്തിന് വഴങ്ങിയാണ് കുടുംബം വിവാഹം നടത്തി കൊടുക്കാൻ തയ്യാറായത്.

​നിലപാട് മാറ്റി വരൻ

സ്ത്രീധനം ആവശ്യപ്പെടാതെ വിവാഹ നിശ്ചയത്തിന് തയ്യാറായ യുവാവ്, നിശ്ചയം കഴിഞ്ഞതോടെ നിലപാട് മാറ്റി. 50 പവൻ സ്വർണ്ണം, 10 ലക്ഷം രൂപ, കാർ എന്നിവ നൽകണമെന്ന് ആവശ്യപ്പെട്ടതായി സുമയ്യയുടെ കുടുംബം ആരോപിക്കുന്നു. 10 ലക്ഷം രൂപ ബഹ്റൈനിൽ ബിസിനസിനു വേണ്ടി ആവശ്യപ്പെട്ടെന്നും പണം കിട്ടിയില്ലെങ്കിൽ വിവാഹം നടക്കില്ലെന്ന് സുമയ്യയെ ഭീഷണിപ്പെടുത്തിയതായും കുടുംബം നൽകിയ പരാതിയിൽ പറയുന്നു.

മകളെ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം

പ്രതിശ്രുത വരൻ, മാതാപിതാക്കൾ, സഹോദരി, മൂന്നു സുഹൃത്തുകൾ എന്നിവർക്കെതിരെയാണ് പരാതിയിലെ പരാമർശങ്ങൾ. സ്കൂളിൽ സുമയ്യയുടെ സഹപാഠി ആയിരുന്ന യുവാവ് പലതരത്തിൽ മകളെ ഭീഷണിയിപ്പെടുത്തിയാണ് വിവാഹത്തിന് സമ്മതിപ്പിച്ചതെന്നും കുടുംബം പറയുന്നു. ലഭിച്ച വാട്സ്ആപ്പ് ചിത്രങ്ങളിൽ നിന്ന് സുമയ്യ ജീവനൊടുക്കിയതാണെന്നു മനസിലാക്കിയ പ്രതിശ്രുത വരനാണ് വിവരം സുമയ്യയുടെ കുടുംബത്തെയും പോലീസിനെയും ഫോണിൽ വിളിച്ചറിയിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്