കൊല്ലം: കടലിൽ കനത്ത മൂടൽ മഞ്ഞിൽ മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു. കൊല്ലം ഇരവിപുരത്താണ് അപകടം. മത്സ്യബന്ധനത്തിന് പോയ ശക്തികുളങ്ങര അരവിള സ്വദേശി പ്രകാശിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാവ് എന്ന ബോട്ട് മൂടൽമഞ്ഞിൽപ്പെട്ട് തീരത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഒൻപത് തൊഴിലാളികളായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. പുലർച്ചെ മുതൽ തന്നെ കൊല്ലം തീരമേഖലയിൽ കനത്ത മൂടൽ മഞ്ഞു അനുഭവപ്പെട്ടിരുന്നു. നീണ്ടകര, ഇരവിപുരം, കൊല്ലം ബീച്ച്,പരവൂർ എന്നീ തീരമേഖലയിലാണ് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടത്.
Also Read : 'ഭർത്താവ് ഗൾഫിലാണ്, നേരിൽ കാണണം'; ഇൻസ്റ്റാഗ്രാമിലെ വൈറൽ 'ഫിനിക്സ് കപ്പിൾസ്' തട്ടിപ്പ് നടത്തിയത് ഇങ്ങനെ
രാവിലെ 8 മണി വരെയാണ് ഈ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. സാധാരണ ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഇത്തരത്തിൽ മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഇത്രയും ശക്തമായ മൂടൽമഞ്ഞ് കാണപ്പെടുന്നത് ആദ്യമായിട്ടാണെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു.
കൊല്ലം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Also Read : 'ഭർത്താവ് ഗൾഫിലാണ്, നേരിൽ കാണണം'; ഇൻസ്റ്റാഗ്രാമിലെ വൈറൽ 'ഫിനിക്സ് കപ്പിൾസ്' തട്ടിപ്പ് നടത്തിയത് ഇങ്ങനെ
രാവിലെ 8 മണി വരെയാണ് ഈ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. സാധാരണ ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഇത്തരത്തിൽ മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഇത്രയും ശക്തമായ മൂടൽമഞ്ഞ് കാണപ്പെടുന്നത് ആദ്യമായിട്ടാണെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു.
കൊല്ലം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം