ആപ്പ്ജില്ല

കുടുംബശ്രീയിലെ സ്ത്രീകൾ തമ്മിലുള്ള തല്ല് ഏറ്റെടുത്ത് ഭർത്താക്കൻമാർ; പരവൂരിൽ തല്ല് മാല, 10 പേർക്ക് പരിക്ക്, 2 പേർ പിടിയിൽ

രണ്ട് സ്ത്രീകൾ തമ്മിലുള്ള വാക്കേറ്റവും തല്ലും മൂർച്ചിച്ചതോടെ ഇരുവരുടെ ഭർത്താക്കൻമാരും അവരുടെ സുഹൃത്തുക്കളും ചേരിതിരിഞ്ഞ് പരസ്പരം ആക്രമണം നടത്തുകയായിരുന്നു. പ്രശ്നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം മുതൽ സംഘർഷം നടക്കുകയാണ്.

Lipi 25 Aug 2022, 12:17 pm

ഹൈലൈറ്റ്:

  • പ്രശ്നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം മുതൽ സംഘർഷം നടക്കുകയാണ്.
  • സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിരുന്നു.
  • സംഘർഷത്തിൽ മൂന്ന് സ്ത്രീകളടക്കം പത്തോളം പേർക്ക് പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊല്ലം: കുടുബശ്രീയിലെ ചെറിയ തർക്കത്തെ തുടർന്നുണ്ടായ വലിയ സംഘർഷത്തിൽ രണ്ട് പേർ പിടിയിൽ. കൊല്ലം പരവൂരിലാണ് സംഭം. പരവൂർ ഇടയാടി കായലരികത്ത് വീട്ടിൽ സുഭാഷ് (29), ഈഴംവിള കവിത വിലാസത്തിൽ ഷാജി (39) എന്നിവരാണ് പിടിയിലായത്. കുടുംബശ്രീ യിലെ സ്ത്രീകൾ തമ്മിൽ തുടങ്ങിയ തർക്കമാണ് വലിയ അക്രമ സംഭവങ്ങളിലേക്ക് നയിച്ചത്.
Also Read: മകനുമായുള്ള സൗഹൃദം പ്രണയമായി; സ്വവര്‍ഗ അനുരാഗിയായ യുവാവ് തട്ടിയത് ഒരു കോടി, കാറും 7 പവനും കൈക്കലാക്കി, പിന്നാലെ ഭീഷണിയും, പരാതിയുമായി വിമുക്ത ഭടൻ

രണ്ട് സ്ത്രീകൾ തമ്മിലുള്ള വാക്കേറ്റവും തല്ലും മൂർച്ചിച്ചതോടെ ഇരുവരുടെ ഭർത്താക്കൻമാരും അവരുടെ സുഹൃത്തുക്കളും ചേരിതിരിഞ്ഞ് പരസ്പരം ആക്രമണം നടത്തുകയായിരുന്നു. പ്രശ്നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം മുതൽ സംഘർഷം നടക്കുകയാണ്. സ്ഥലത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിക്കുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു.

Also Read: മങ്കി പോക്സിനെ പേടിക്കണം; രോഗം വരാതിരിക്കാൻ മുൻ കരുകതൽ എടുക്കണം, വാക്സിൻ 100% ഫലപ്രദമല്ലെന്ന് ലോകാരോഗ്യ സംഘടന

ഇതിന്റെ തുടർച്ചയായി രണ്ട് ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ സംഘർഷത്തിൽ മൂന്ന് സ്ത്രീകളടക്കം പത്തോളം പേർക്ക് പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇൻസ്പെക്ടർ എ നിസാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ നിതിൻ നളൻ, എ ഗോപകുമാർ, എഎസ്ഐ പ്രദീപ്, സിപിഒമാരായ സായിറാം, അരുൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

കൊല്ലം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്