കൊല്ലം: കളക്ടർ കുപ്പായത്തിൽ നിന്നിറങ്ങി അധ്യാപക വേഷത്തിലും തിളങ്ങുകയാണ് കൊല്ലം ജില്ല കലക്ടർ ബി.അബ്ദുൽ നാസർ. ഓൺലൈൻ ക്ലാസ് നിലവാരത്തെ കുറിച്ചറിയാനും, വിദ്യാർഥികളുമായി സംവദിക്കാനുമായാണ് ഓൺലൈൻ ക്ലാസ് മുറിയിൽ അധ്യാപകനായി കളക്ടറെത്തിയത്. ഒദ്യോഗിക തിരക്കിനിടയിൽ അൽപസമയം കുട്ടികൾക്കായി മാറ്റി വയ്ക്കുകയായിരുന്നു കൊല്ലം ജില്ലാ കളക്ടർ ബി.അബ്ദുൽ നാസർ. കഴിഞ്ഞ രണ്ട് ദിവസമായി കുട്ടികൾക്ക് ലഭിച്ചത് പ്രിയപ്പെട്ട അധ്യാപകനെ. എൽ.പി മുതൽ ഹൈസ്ക്കൂൽ തലം വരെയുള്ള ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുമായാണ് കളക്ടർ സംവദിച്ചത്. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രചോദനമാകാനാണ് തൻ്റെ ഈ ഉദ്യമമെന്ന് കളക്ടർ പറഞ്ഞു.
ജില്ലാ കളക്ടർ ഇപ്പോൾ വിദ്യാർഥികൾക്ക് പ്രിയങ്കരനായ വി.ഐ.പി.അധ്യാപകാനാണ്. കുട്ടികൾ തങ്ങളുടെ ബുദ്ധിമുട്ടുകൾ പലതും കളക്ടറോട് തുറന്ന് പറഞ്ഞു. മോബൈൽ റേഞ്ച് പ്രശ്‌നം കാരണമാണ് പ്രധാനമായും കുട്ടികൾക്ക് ക്ലാസുകൾ ലഭിക്കാത്തത്. കുട്ടികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് കളക്ടർ പറഞ്ഞു. തന്നെ പോലെ ഐ.എ.എസുകാരനാകാൻ എല്ലാവരും പ്രയത്ന്നിക്കണമെന്ന ഉപദേശവും നൽകിയാണ് കളക്ടർ ക്ലാസ് അവസാനിപ്പിച്ചത്.
ജില്ലാ കളക്ടർ ഇപ്പോൾ വിദ്യാർഥികൾക്ക് പ്രിയങ്കരനായ വി.ഐ.പി.അധ്യാപകാനാണ്. കുട്ടികൾ തങ്ങളുടെ ബുദ്ധിമുട്ടുകൾ പലതും കളക്ടറോട് തുറന്ന് പറഞ്ഞു. മോബൈൽ റേഞ്ച് പ്രശ്‌നം കാരണമാണ് പ്രധാനമായും കുട്ടികൾക്ക് ക്ലാസുകൾ ലഭിക്കാത്തത്. കുട്ടികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് കളക്ടർ പറഞ്ഞു. തന്നെ പോലെ ഐ.എ.എസുകാരനാകാൻ എല്ലാവരും പ്രയത്ന്നിക്കണമെന്ന ഉപദേശവും നൽകിയാണ് കളക്ടർ ക്ലാസ് അവസാനിപ്പിച്ചത്.