കൊല്ലം: പുനലൂർ ഗവണ്മെന്റ് താലൂക്ക് ആശുപത്രിയില്‍ ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ വൃദ്ധന് മരിച്ചത് മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്നെന്ന് പരാതി. ആനപേട്ട കോങ്കലില്‍ നിന്ന് ഇടമണ്‍ ഉദയഗിരി സിന്ധുഭവനില്‍ താമസക്കാരനായ ആനന്ദനാണ് (75) മരിച്ചത്.
ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം. ഹൃദയ സംബന്ധമായ ചികിത്സക്കെത്തിയ ചെമ്പനരുവി സ്വദേശിനിക്ക് നല്‍കേണ്ട ഗുളികകള്‍ ആനന്ദന് നില്കിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ച് മകന് പരാതി നല്‍കിയതായി പുനലൂര്‍ പോലീസ് അറിയിച്ചു.
ആരോപണം അടിസ്ഥാന രഹിതമാണെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഹൃദയ തകരാറിന് പുറമേ രക്ത പരിശോധനയിലും സ്കാനിംഗിലും ആനന്ദന് തകരാര്‍ കണ്ടെത്തിയിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു. പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തും.
Topic: Kollam Old Man Death, Kollam News, Old Man Hospital Death
ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം. ഹൃദയ സംബന്ധമായ ചികിത്സക്കെത്തിയ ചെമ്പനരുവി സ്വദേശിനിക്ക് നല്‍കേണ്ട ഗുളികകള്‍ ആനന്ദന് നില്കിയതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ച് മകന് പരാതി നല്‍കിയതായി പുനലൂര്‍ പോലീസ് അറിയിച്ചു.
ആരോപണം അടിസ്ഥാന രഹിതമാണെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഹൃദയ തകരാറിന് പുറമേ രക്ത പരിശോധനയിലും സ്കാനിംഗിലും ആനന്ദന് തകരാര്‍ കണ്ടെത്തിയിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു. പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം നടത്തും.
Topic: Kollam Old Man Death, Kollam News, Old Man Hospital Death