ആപ്പ്ജില്ല

അയല്‍വാസി വളര്‍ത്തുന്ന നായ കടിച്ചു; ഒരു പകല്‍ അലഞ്ഞിട്ടും വാക്‌സിന്‍ കിട്ടാതെ വീട്ടമ്മ, ഒടുവിൽ തിരുവനന്തപുരത്ത് എത്തിച്ചു

കൊല്ലത്ത് അയല്‍വാസിയുടെ വളര്‍ത്തുനായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിന്‍ എടുക്കാന്‍ കയറി ഇറങ്ങിയത് 2 സര്‍ക്കാര്‍ ആശുപത്രികളില്‍. അഞ്ചല്‍ സ്വദേശിയായ വീട്ടമ്മയ്ക്കാണ് നായയുടെ കടിയേറ്റത്. പുനലൂര്‍ താലൂക്ക് ആശുപത്രിയിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും വാക്‌സിന്‍ ലഭിച്ചില്ല. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും വാക്‌സിന്‍ കിട്ടാതെ വന്നതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.

Lipi 28 Sept 2022, 12:50 pm

ഹൈലൈറ്റ്:

  • കൊല്ലത്ത് വീട്ടമ്മയ്ക്ക് വളര്‍ത്തുനായയുടെ കടിയേറ്റു
  • 2 സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തിച്ചിട്ടും വാക്‌സിന്‍ കിട്ടിയില്ല
  • വീഴ്ചയുണ്ടെന്ന് വിമര്‍ശനം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!

കൊല്ലം: അയൽവാസിയുടെ വളർത്തുന്ന നായയുടെ കടിയേറ്റ വീട്ടമ്മ പേ വിഷബാധയുടെ വാക്സിൻ എടുക്കാനായി ഒരു പകൽ മുഴുവനും വിവിധ സർക്കാർ ആശുപത്രിയിൽ കയറി ഇറങ്ങിട്ടും എങ്ങും വാക്സിൻ ഇല്ല. കൊല്ലം അഞ്ചൽ ഏറം റിയാസ് മൻസിലിൽ ഷൈലയുടെ കാലിലാണ് അയൽവാസിയുടെ വളർത്തുനായ കടിച്ചത്.
കേരള അതിർത്തിയിൽ തോക്കുമായി തമിഴ്നാട് പോലീസ്; വാഹനങ്ങൾ പരിശോധിച്ച് കമാൻഡോകൾ, തെരച്ചിൽ മാവോയിസ്റ്റ് സാന്നിധ്യമെന്ന റിപ്പോർട്ടിനെ തുടർന്ന്

ഉടൻ തന്നെ അഞ്ചലിലെ സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇതിന് ശേഷം ഷൈലയെ പേ വിഷ ബാധയുടെ വാക്സിൻ കുത്തി വെപ്പിനായി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ മണിക്കൂറോളം കാത്തിരുന്നുവെങ്കിലും വാക്സിൻ ലഭിച്ചില്ല. വാക്സിൻ സ്റ്റോക്ക് ഇല്ലാത്തതുമൂലം പുനലൂർ താലൂക്ക് ആശുപത്രി അധികൃതർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് ഷൈലയെ അയച്ചു.

കൊല്ലം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

Read Latest Local News and Malayalam News

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പേ വിഷബാധയുടെ വാക്സിൻ സ്റ്റോക്ക് ഇല്ലാത്തതുമൂലം ഒടുവിൽ തിരുവനന്തുപുരം മെഡിയ്ക്കൽ കോളേജിൽ എത്തിച്ചാണ് ഷൈലയ്ക്ക് വാക്സിൻ എടുത്തത്. രണ്ട് താലൂക്ക് സർക്കാർ ആശുപത്രി ഉൾപ്പെടെ മൂന്ന് സർക്കാർ ആശുപത്രികളിൽ നായയുടെ കടി ഏറ്റ ഷൈല കയറി ഇറങ്ങിട്ടും ഏങ്ങും വാക്സിൻ ഇല്ലാത്തത് അധികാരികളുടെ വലിയ വീഴ്ച്ചയാണെന്നാണ് വിമർശനം ഉയരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്