കൊല്ലം: അയൽവാസിയുടെ വളർത്തുന്ന നായയുടെ കടിയേറ്റ വീട്ടമ്മ പേ വിഷബാധയുടെ വാക്സിൻ എടുക്കാനായി ഒരു പകൽ മുഴുവനും വിവിധ സർക്കാർ ആശുപത്രിയിൽ കയറി ഇറങ്ങിട്ടും എങ്ങും വാക്സിൻ ഇല്ല. കൊല്ലം അഞ്ചൽ ഏറം റിയാസ് മൻസിലിൽ ഷൈലയുടെ കാലിലാണ് അയൽവാസിയുടെ വളർത്തുനായ കടിച്ചത്.
ഉടൻ തന്നെ അഞ്ചലിലെ സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇതിന് ശേഷം ഷൈലയെ പേ വിഷ ബാധയുടെ വാക്സിൻ കുത്തി വെപ്പിനായി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ മണിക്കൂറോളം കാത്തിരുന്നുവെങ്കിലും വാക്സിൻ ലഭിച്ചില്ല. വാക്സിൻ സ്റ്റോക്ക് ഇല്ലാത്തതുമൂലം പുനലൂർ താലൂക്ക് ആശുപത്രി അധികൃതർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് ഷൈലയെ അയച്ചു.
കൊല്ലം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പേ വിഷബാധയുടെ വാക്സിൻ സ്റ്റോക്ക് ഇല്ലാത്തതുമൂലം ഒടുവിൽ തിരുവനന്തുപുരം മെഡിയ്ക്കൽ കോളേജിൽ എത്തിച്ചാണ് ഷൈലയ്ക്ക് വാക്സിൻ എടുത്തത്. രണ്ട് താലൂക്ക് സർക്കാർ ആശുപത്രി ഉൾപ്പെടെ മൂന്ന് സർക്കാർ ആശുപത്രികളിൽ നായയുടെ കടി ഏറ്റ ഷൈല കയറി ഇറങ്ങിട്ടും ഏങ്ങും വാക്സിൻ ഇല്ലാത്തത് അധികാരികളുടെ വലിയ വീഴ്ച്ചയാണെന്നാണ് വിമർശനം ഉയരുന്നത്.