കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള അടച്ചുപൂട്ടലിന്‍റെ ദയനീയ സാക്ഷ്യപത്രമാവുകയാണ് ഈ കൊല്ലത്ത് നിന്നുള്ള കാഴ്ചകൾ. കച്ചവടത്തിനെത്തിക്കുന്ന മത്സ്യം പോലീസ് തട്ടി തെറിപ്പിക്കുന്ന ദൃശ്യം ആരിലും നൊമ്പര കാഴ്ചയായി മാറുകയാണ്. ജീവിക്കാൻ മറ്റ് നിവൃത്തിയില്ലാതെ കച്ചവടത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളായ സ്ത്രീകൾ കൊണ്ടുവന്ന മത്സ്യമാണ് പോലീസ് തട്ടിത്തെറിപ്പിച്ച് കളഞ്ഞത്. കല്ലടയാറ്റിൽ ചാടി ജീവനൊടുക്കിയ രേവതി സ്ത്രീധന പീഡനം നേരിട്ടിരുന്നു?
കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. പാരിപ്പള്ളി പോലീസിൻ്റെ നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. പോലീസിന്‍റെ മനുഷ്യത്വമില്ലായ്മയുടെ ഒരു നാണംകെട്ട തെളിവ് കൂടിയാവുകയാണ് ഈ ദൃശ്യങ്ങൾ. ദൂരസ്ഥലങ്ങളിൽ നിന്നും മീന്‍ വാങ്ങി തലച്ചുമടായി പാരിപ്പള്ളി പാമ്പുറത്ത് കൊണ്ടുവന്ന് വിറ്റാണ് പലരും ഉപജീവനം നടത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിലാണ് പോലീസുകാർ കണ്ണില്ലാത്ത ഈ ക്രൂരത കാണിച്ചതെന്ന് കച്ചവടക്കാർ പറയുന്നു. മത്സ്യം തട്ടിത്തെറിപ്പിച്ചത് കൂടാതെ പോലീസ് തൊഴിലാളികൾക്ക് പെറ്റിയടിക്കുകയും ചെയ്തു.
മത്സ്യകച്ചവടം നടത്തുന്ന പ്രദേശം ഡി കാറ്റഗറിയിലാണെന്നും നിലവിൽ പിഴ മാത്രമാണ് ചുമത്തിയിട്ടുള്ളതെന്നുമാണ് പോലീസ് ഭാഷ്യം. എന്നാൽ ഒരു തരത്തിലും സാധരണക്കാരായ തങ്ങളെ ജീവിക്കാൻ പോലീസ് അനുവദിക്കുന്നില്ലെന്ന് കണ്ണീരോടെ തൊഴിലാളികൾ പറയുന്നു.
കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. പാരിപ്പള്ളി പോലീസിൻ്റെ നടപടിക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. പോലീസിന്‍റെ മനുഷ്യത്വമില്ലായ്മയുടെ ഒരു നാണംകെട്ട തെളിവ് കൂടിയാവുകയാണ് ഈ ദൃശ്യങ്ങൾ. ദൂരസ്ഥലങ്ങളിൽ നിന്നും മീന്‍ വാങ്ങി തലച്ചുമടായി പാരിപ്പള്ളി പാമ്പുറത്ത് കൊണ്ടുവന്ന് വിറ്റാണ് പലരും ഉപജീവനം നടത്തുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിലാണ് പോലീസുകാർ കണ്ണില്ലാത്ത ഈ ക്രൂരത കാണിച്ചതെന്ന് കച്ചവടക്കാർ പറയുന്നു. മത്സ്യം തട്ടിത്തെറിപ്പിച്ചത് കൂടാതെ പോലീസ് തൊഴിലാളികൾക്ക് പെറ്റിയടിക്കുകയും ചെയ്തു.
മത്സ്യകച്ചവടം നടത്തുന്ന പ്രദേശം ഡി കാറ്റഗറിയിലാണെന്നും നിലവിൽ പിഴ മാത്രമാണ് ചുമത്തിയിട്ടുള്ളതെന്നുമാണ് പോലീസ് ഭാഷ്യം. എന്നാൽ ഒരു തരത്തിലും സാധരണക്കാരായ തങ്ങളെ ജീവിക്കാൻ പോലീസ് അനുവദിക്കുന്നില്ലെന്ന് കണ്ണീരോടെ തൊഴിലാളികൾ പറയുന്നു.