ആപ്പ്ജില്ല

യുഡിഎഫ് തിരിച്ചുവരവ് എളുപ്പമാകില്ല; 85 തദ്ദേശസ്ഥാപനങ്ങളിൽ 74 ലും ഇടത് ഭരണം

ഇടത് ആധിപത്യം അട്ടിമറിക്കാൻ പ്രയാസമാണെന്നാണ് വിലയിരുത്തൽ. 68 ഗ്രാമപഞ്ചായത്തുകൾ ഉള്ളതിൽ 11 ഇടങ്ങളിൽ മാത്രമാണ് യുഡിഎഫിന് ഭരണം പിടിച്ചെടുക്കാൻ കഴിഞ്ഞിട്ടുളളത്

Lipi 16 Oct 2020, 8:19 am
കൊല്ലം: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ഇടത് ആധിപത്യം അട്ടിമറിച്ച് അധികാരത്തിലേക്ക് മടങ്ങി എത്താനാണ് യു.ഡി.എഫിന്റെ സംഘടിത ശ്രമമെങ്കിലും കാര്യങ്ങൾ എളുപ്പമാകില്ല. കൊല്ലത്തെ 85 തദ്ദേശ സ്ഥാപനങ്ങളിൽ 74 ഇടത്തും ഇടത് മുന്നണിയുടെ ഭരണമാണ്. കൊല്ലം ജില്ലാ പഞ്ചായത്ത്, കൊല്ലം കോർപ്പറേഷൻ, പരവൂർ, പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പാലിറ്റികൾ, 11 ബ്ലോക്ക് പഞ്ചായത്തുകൾ, 57 ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ഇടത് മുന്നണിക്കാണ് ഭരണം. 11 ഗ്രാമ പഞ്ചായത്തുകളിൽ മാത്രമായി യുഡിഎഫിന്റെ സാനിധ്യം ഒതുങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തനിയാവർത്തനം തന്നെ ആയിരുന്നു ആറ് മാസങ്ങൾക്ക് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലുമുണ്ടായത്.
Samayam Malayalam kollam corporation
കൊല്ലം കോർപ്പറേഷൻ


Also Read: ഡോ. അനൂപിന്റെ ആത്മഹത്യയ്ക്ക് കാരണം എന്ത്? എങ്ങുമെത്താതെ അന്വേഷണം

ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് പരാജയപ്പെട്ടു. ജില്ലയിൽ നിന്ന് ഒരു കോൺഗ്രസുകാരൻ കേരള നിയമസഭ കണ്ടിട്ട് കാലങ്ങളായി. ആർ.എസ്.പി(ബി), കേരള കോൺഗ്രസ് (ബി) പ്രതിനിധികളായിരുന്നു കൊല്ലത്ത് നിന്ന് യുഡിഎഫ് പ്രതിനിധികളായി തിരുവനന്തപുരത്തേക്ക് മുമ്പ് വണ്ടി കയറിയിരുന്നത്. ആർഎസ്പികളുടെ ലയനത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ചവറയിൽ ഷിബുവിന്റെ പരജായവും കേരള കോൺഗ്രസിന്റെ (ബി) മുന്നണി മാറ്റവും ഇതത്തവണ പൂർണ്ണമായും യുഡിഎഫ് സാന്നിധ്യം ഇല്ലാതാക്കി. അതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സലായി പരിഗണിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞൊന്നും പറ്റില്ലെന്ന കർശന നിർദേശമാണ് ജില്ലാ കോൺഗ്രസ് നേതൃത്വം മണ്ഡലം കമ്മിറ്റികൾക്ക് നൽകിയിരിക്കുന്നത്.

68 പഞ്ചായത്തുകളിൽ 57 ഇടങ്ങളിൽ ഇടത് ഭരണം

68 ഗ്രാമ പഞ്ചായത്തുകളിൽ 11 ഇടത്ത് മാത്രമായി യുഡിഎഫ് സാനന്നിധ്യം ഒതുങ്ങി. ഇതിൽ പന്മന പഞ്ചായത്തിൽ ഇടത് മുന്നണിക്കാണ് ഭൂരിപക്ഷമെങ്കിലും പട്ടികജാതി വനിതാ വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡന്റ് പദത്തിലേക്ക് ആളില്ലാത്തതിനാൽ പ്രസിഡന്റ് പദവി യുഡിഎഫിന് നൽകേണ്ടി വന്നു. ഇതിനെ മറികടന്ന് അധികാരത്തിലേക്ക് തിരികെ എത്തുകയെന്ന വെല്ലുവിളിയാണ് കോൺഗ്രസിനും ഘടക കക്ഷികളും ഏറ്റെടുക്കുന്നത്.

Also Read: രണ്ടുവർഷങ്ങൾക്ക് മുൻപ് ഷബ്‌ന വീട്ടിൽ നിന്ന് പോയത് പിഎസ്‌സി ക്ലാസിന്; മകളുടെ മടങ്ങിവരവും കാത്ത് ഉമ്മ, എങ്ങുമെത്താതെ അന്വേഷണം

11 ബ്ലോക്ക് പഞ്ചായത്തുകളും എൽഡിഎഫിന്

ജില്ലയിലെ അഞ്ചൽ, ചടയമംഗലം, ചവറ, ചിറ്റുമല, ഇത്തിക്കര, കൊട്ടാരക്കര, മുഖത്തല, ഓച്ചിറ, പത്തനാപുരം, ശാസ്താംകോട്ട, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണം ഇടത് മുന്നണിക്കാണ്. ചിറ്റുമല, ഇത്തിക്കര, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തുകളിൽ യു.ഡി.എഫിന് ഒരു പ്രതിനിധി മാത്രമേയുള്ളൂ. അൽപ്പമെങ്കിലും ചെറുത്ത് നിൽപ്പ് നടത്തിയത് ശാസ്താംകോട്ട, ചവറ ബ്ലോക്ക് പഞ്ചായത്തുകളിൽ മാത്രമാണ്

ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് 22, യുഡി.എഫ് 4

കൊല്ലം ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളിൽ നിന്നായി വിജയിച്ചെത്തിയത് 22 എൽഡിഎഫ് അംഗങ്ങളാണ്. യുഡിഎഫ് പ്രാതിനിധ്യം നാല് സീറ്റുകളിലൊതുങ്ങി. കോൺഗ്രസ് മൂന്നിടത്തും ആർഎസ്പി ഒരിടത്തും വിജയിച്ചു.

Also Read: കൊട്ടിയത്തെ യുവതിയുടെ ആത്മഹത്യ: സീരിയൽ നടി ലക്ഷ്മി പ്രമോദിൻ്റെ ജാമ്യം റദ്ദാകുമോ?

കൊല്ലം കോർപറേഷനും മുനിസിപ്പാലിറ്റികളും

കൊല്ലം കോർപറേഷൻ രൂപീകരിച്ചിട്ട് ഇതുവരെ യുഡിഎഫിന് അധികാരം നേടാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെ പരവൂർ, കൊട്ടാരക്കര, പുനലൂർ, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റികളും ഇടത് നിയന്ത്രണത്തിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്