കൊല്ലം: നിയസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി.രണ്ട് സീറ്റുകൾ കൂടി അധികമായി ആവശ്യപ്പെടുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ.അസീസ്. നിലവിലെ അഞ്ച് സീറ്റ് കൂടാതെ കൊല്ലവും കുണ്ടറയുമാണ് ആദ്യ പരിഗണനയെന്നും അസീസ് പറഞ്ഞു. ഇത്തവണ ഏഴ് സീറ്റുകളിൽ മത്സരിക്കാനാണ് ആർ.എസ്.പി.യുടെ തീരുമാനം.തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ആർ.എസ്.പി.ക്കുള്ളിൽ സീറ്റ് ചർച്ചകൾ സജീമായിരിക്കുകയാണ്.
കഴിഞ്ഞ തവണ ചവറ, ഇരവിപുരം,കുന്നത്തൂർ, കയ്പമംഗലം, ആറ്റിങ്ങൾ തുടങ്ങിയ സീറ്റുകളിലാണ് ആർഎസ്പി മത്സരിച്ചത്. അഞ്ച് സീറ്റുകളിൽ ആർഎസ്പി പരാജയപ്പെടുകയും ചെയ്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൊല്ലമോ കുണ്ടറയോ ആവശ്യപ്പെടും. കൊല്ലം സീറ്റിൽ തുടർച്ചയായി കോൺഗ്രസ് പരാജയപ്പെടുന്നതു മൂലമാണ് ആർ.എസ്.പി.കൊല്ലം സീറ്റ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ആവശ്യം യു.ഡി.എഫിൽ ഉന്നയിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു.
അതേ സമയം ആറ്റിങ്ങൾ സീറ്റോ കയ്പമംഗലം സീറ്റോ വച്ച് മാറാനും ആർ.എസ്.പി.തീരുമാനിച്ചിട്ടുണ്ട്. പകരമായി ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സീറ്റ് ആവശ്യപ്പെടുമെന്നും അസീസ് വ്യക്തമാക്കി. ഇത്തവണ മത്സരരംഗത്ത് ഉണ്ടാകുമെന്ന പരോക്ഷ സൂചനയും അസീസ് നൽകി. യു.ഡി.എഫിൽ സീറ്റ് സംബന്ധിച്ച ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് ആർ.എസ്.പി.പരസ്യ നിലപാടുമായി രംഗത്ത് വന്നത്.
കഴിഞ്ഞ തവണ ചവറ, ഇരവിപുരം,കുന്നത്തൂർ, കയ്പമംഗലം, ആറ്റിങ്ങൾ തുടങ്ങിയ സീറ്റുകളിലാണ് ആർഎസ്പി മത്സരിച്ചത്. അഞ്ച് സീറ്റുകളിൽ ആർഎസ്പി പരാജയപ്പെടുകയും ചെയ്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൊല്ലമോ കുണ്ടറയോ ആവശ്യപ്പെടും. കൊല്ലം സീറ്റിൽ തുടർച്ചയായി കോൺഗ്രസ് പരാജയപ്പെടുന്നതു മൂലമാണ് ആർ.എസ്.പി.കൊല്ലം സീറ്റ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള ആവശ്യം യു.ഡി.എഫിൽ ഉന്നയിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പറഞ്ഞു.
അതേ സമയം ആറ്റിങ്ങൾ സീറ്റോ കയ്പമംഗലം സീറ്റോ വച്ച് മാറാനും ആർ.എസ്.പി.തീരുമാനിച്ചിട്ടുണ്ട്. പകരമായി ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സീറ്റ് ആവശ്യപ്പെടുമെന്നും അസീസ് വ്യക്തമാക്കി. ഇത്തവണ മത്സരരംഗത്ത് ഉണ്ടാകുമെന്ന പരോക്ഷ സൂചനയും അസീസ് നൽകി. യു.ഡി.എഫിൽ സീറ്റ് സംബന്ധിച്ച ചർച്ചകൾ ആരംഭിക്കാനിരിക്കെയാണ് ആർ.എസ്.പി.പരസ്യ നിലപാടുമായി രംഗത്ത് വന്നത്.