ആപ്പ്ജില്ല

പോരുവഴി പഞ്ചായത്ത് ഓഫീസ് രാത്രി തുറന്നിട്ട സംഭവം; ഭരണപക്ഷ സർവീസ് സംഘടന ഇടപെട്ടു, നടപടി അറ്റന്‍ഡര്‍മാര്‍ക്കുള്ള സ്ഥലം മാറ്റത്തില്‍ ഒതുങ്ങി

ഓഫീസിനുള്ളിൽ നിന്ന് ഒഴിഞ്ഞ മദ്യ കുപ്പി കൂടി ലഭിച്ചതോടെ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ ഓഫീസിനുള്ളിൽ മദ്യപാനം നടന്ന ശേഷം അടയ്ക്കാൻ മറന്നതാണെന്ന ആരോപണവുമായി ബിജെപിയാണ് ആദ്യം രംഗത്ത് വന്നത്.

Samayam Malayalam 8 Jan 2021, 4:23 pm
കൊല്ലം: പോരുവഴി പ‍ഞ്ചായത്ത് ഓഫീസ് ഒരു രാത്രി മുഴുവൻ തുറന്നിട്ട സംഭവത്തിലെ നടപടി രണ്ട് ഓഫീസ് അറ്റൻഡർമാരെ അയൽ പഞ്ചായത്തുകളിലേക്ക് സ്ഥലം മാറ്റിയതിലൊതുക്കി. ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയിട്ടും ഒരാളെ ശാസ്താംകോട്ട പഞ്ചായത്തിലേക്കും മറ്റൊരാളെ കുന്നത്തൂർ പഞ്ചായത്തിലേക്കുമാണ് സ്ഥലം മാറ്റിയത്. രണ്ടും പോരുവഴിയുടെ അയൽ പഞ്ചായത്താണ്. എൻജിഒ യൂണിയൻ, ജോയിന്റ് കൗൺസിൽ തുടങ്ങിയ ഭരണാനുകൂല സർവീസ് സംഘടനകളുടെ ശക്തമായ സമ്മർദമാണ് അച്ചടക്ക നടപടി ഇത്തരത്തിൽ ചുരുക്കാൻ കാരണം. കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനുൻ വാഹിദ് അച്ചടക്ക നടപടി സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
Samayam Malayalam ruling party service union interfered in poruvazhi panchayat issue
പോരുവഴി പഞ്ചായത്ത് ഓഫീസ് രാത്രി തുറന്നിട്ട സംഭവം; ഭരണപക്ഷ സർവീസ് സംഘടന ഇടപെട്ടു, നടപടി അറ്റന്‍ഡര്‍മാര്‍ക്കുള്ള സ്ഥലം മാറ്റത്തില്‍ ഒതുങ്ങി


​സെർവർ റൂമടക്കം തുറന്നു കിടന്നു

സംഭവം വിവാദമായ സമയം മുതൽ അച്ചടക്ക നടപടികൾ ഒഴിവാക്കി ജീവനക്കാരെ സംരക്ഷിക്കാൻ സിപിഎമ്മിന്‍റെയും സിപിഐയുടെയും സർവീസ് സംഘടനകൾ ഇടപെട്ടുവെന്ന ആരോപണം ശക്തമാണ്. പ്രഭാത സവാരി നടത്തിയ നാട്ടുകാരാണ് പഞ്ചായത്ത് ഓഫീസ് തുറന്ന് കിടക്കുന്നത് കണ്ടത്. അകത്ത് കയറി പരിശോധിച്ചപ്പോൾ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നിവരുടെ മുറികളും ഓഫീസ് പ്രവർത്തിക്കുന്ന ബ്ലോക്കും കോൺഫറൻസ് ഹാളും കമ്പ്യൂട്ടർ സെർവർ റൂമും തുടങ്ങി സകലതും തുറന്ന് കിടക്കുന്ന നിലയിലായിരുന്നു.

​മദ്യ സല്‍ക്കാരം

ഓഫീസിനുള്ളിൽ നിന്ന് ഒഴിഞ്ഞ മദ്യ കുപ്പി കൂടി ലഭിച്ചതോടെ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ ഓഫീസിനുള്ളിൽ മദ്യപാനം നടന്ന ശേഷം അടയ്ക്കാൻ മറന്നതാണെന്ന ആരോപണവുമായി ബിജെപിയാണ് ആദ്യം രംഗത്ത് വന്നത്. പിന്നാലെ ഇടത് സംഘടനകളും പ്രതിഷേധവുമായി എത്തി. രാവിലെ പത്തിന് ഓഫീസിൽ പ്രവേശിക്കാനെത്തിയ ജീവനക്കാരെ അകത്ത് കയറാൻ അനുവദിക്കാതെ മണിക്കൂറുകളോളം ബിജെപി ഉപരോധം നടത്തി. തുടർന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനുൻ വാഹിദ് സ്ഥലത്ത് എത്തി ചർച്ച നടത്തി കുറ്റക്കാർക്കെതിരെ നടപടി ഉറപ്പ് നൽ?കിയ ശേഷമാണ് ജീവനക്കാരെ അകത്ത് കടക്കാൻ അനുവദിച്ചത്.

​എസ്ഡിപിഐയുടെ പിന്തുണ

ബിജെപി 5, യുഡിഎഫ് 5, എൽഡിഎഫ് 5, എസ്ഡിപിഐ 3 എന്നിങ്ങനെ കക്ഷിനിലയുള്ള പഞ്ചായത്തിൽ എസ്ഡ‌ിപിഐ പിന്തുണയോടെ യുഡിഎഫ് അധികാരം നേടിയിരുന്നു. പിന്നീട് പാർട്ടി നിർദേശം പരിഗണിക്കാതെ അധികാരത്തിൽ തുടർന്ന പ്രസിഡന്‍റ് ബിനു മംഗലത്തിനെ കോൺഗ്രസ് പുറത്താക്കിയെങ്കിലും ഭരണം നിയന്ത്രിക്കുന്നത് കോൺഗ്രസ് നേതൃത്വമാണെന്ന് ഒളിഞ്ഞും തെളിഞ്ഞും ചർച്ചയുണ്ട്. ജീവനക്കാർക്കെതിരെ നടപടികൾ വേണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്