കൊല്ലം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ അർജൻ്റീനയുടെ വിജയത്തിന് പിന്നാലെ നടന്ന ആഘോഷ പ്രകടനങ്ങൾക്കൊപ്പം പോകുകയായിരുന്ന പതിനാറുകാരൻ കഴഞ്ഞു വീണു മരിച്ചു. കൊല്ലം കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് മരിച്ചത്. അർജൻ്റീനയുടെ വിജാഘോഷത്തിൽ പങ്കുചേർന്ന് നടക്കുകയായിരുന്ന അക്ഷയ് റോഡിൽ തളർന്ന് വീഴുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയ്ക്കകം സ്വദേശി അജയ് – സീനാ ദമ്പതികളുടെ മകനാണ് അക്ഷയ്.
അതേസമയം, ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ അർജൻ്റീന പരാജയപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്ത് നടന്ന ആഘോഷങ്ങളിൽ പലതും അതിരുവിട്ടു. കൊച്ചി, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം എന്നിവടങ്ങളിൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടി. കണ്ണൂർ പുളിയാൻ മൂലയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
എറണാകുളം കലൂർ മെട്രോ സ്റ്റേഷനു മുന്നില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് മർദനമേറ്റു. തിരുവനന്തപുരം പൊഴിയൂരിലും കണ്ണൂർ തലശേരിയിലും എസ് ഐമാർക്ക് നേരെ ആക്രമണമുണ്ടായി. കൊട്ടാരക്കര പുവറ്റൂരില്‍ സംഘര്‍ഷത്തിനിടെ 3 പേര്‍ക്ക് പരിക്കേറ്റു.
പള്ളിയാംമൂല നേതാജി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന് സമീപത്തുവെച്ച് ഫുട്ബോൾ ലോകകപ്പ് മത്സരം ബിഗ് സ്ക്രീനിൽ കണ്ട് മടങ്ങുകയായിരുന്ന യുവാവിനെ അഞ്ചംഗ സംഘം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പള്ളിയാംമൂലയിലെ പുതിയപുരയിൽ ഹൗസിൽ അനുരാഗ് (24 ) എന്ന ചോട്ടുവിനെയാണ് ഞായർ രാത്രി 11 ന് മരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം കുത്തിയത്.
ഗുരുതരമായി പരിക്കേറ്റ അനുരാഗിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനുരാഗിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച സുഹൃത്തുക്കളായ പള്ളിയാംമൂല സ്വദേശികളായ പ്രിയ നിവാസിൽ സി വി നകുൽ (23 ) ഷാലോം നിവാസിൽ അലക്സ് (23), പയ്യാമ്പലം സ്വദേശി ആദ്യത്യയിൽ ആദർശ് സഞ്ചീവൻ (23) എന്നിവരെ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ടും ആക്രമി സംഘം തലക്കിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Latest Local News and Malayalam News
അതേസമയം, ഫൈനലിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ അർജൻ്റീന പരാജയപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്ത് നടന്ന ആഘോഷങ്ങളിൽ പലതും അതിരുവിട്ടു. കൊച്ചി, കണ്ണൂർ, കൊല്ലം, തിരുവനന്തപുരം എന്നിവടങ്ങളിൽ ആരാധകർ തമ്മിൽ ഏറ്റുമുട്ടി. കണ്ണൂർ പുളിയാൻ മൂലയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
എറണാകുളം കലൂർ മെട്രോ സ്റ്റേഷനു മുന്നില്‍ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് മർദനമേറ്റു. തിരുവനന്തപുരം പൊഴിയൂരിലും കണ്ണൂർ തലശേരിയിലും എസ് ഐമാർക്ക് നേരെ ആക്രമണമുണ്ടായി. കൊട്ടാരക്കര പുവറ്റൂരില്‍ സംഘര്‍ഷത്തിനിടെ 3 പേര്‍ക്ക് പരിക്കേറ്റു.
പള്ളിയാംമൂല നേതാജി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന് സമീപത്തുവെച്ച് ഫുട്ബോൾ ലോകകപ്പ് മത്സരം ബിഗ് സ്ക്രീനിൽ കണ്ട് മടങ്ങുകയായിരുന്ന യുവാവിനെ അഞ്ചംഗ സംഘം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പള്ളിയാംമൂലയിലെ പുതിയപുരയിൽ ഹൗസിൽ അനുരാഗ് (24 ) എന്ന ചോട്ടുവിനെയാണ് ഞായർ രാത്രി 11 ന് മരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം കുത്തിയത്.
ഗുരുതരമായി പരിക്കേറ്റ അനുരാഗിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനുരാഗിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച സുഹൃത്തുക്കളായ പള്ളിയാംമൂല സ്വദേശികളായ പ്രിയ നിവാസിൽ സി വി നകുൽ (23 ) ഷാലോം നിവാസിൽ അലക്സ് (23), പയ്യാമ്പലം സ്വദേശി ആദ്യത്യയിൽ ആദർശ് സഞ്ചീവൻ (23) എന്നിവരെ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ടും ആക്രമി സംഘം തലക്കിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Latest Local News and Malayalam News