കൊല്ലം: കുടിയേറ്റ തൊഴിലാളികളുമായി പോയ കേരളത്തിലെ ടൂറിസ്റ്റ് ബസുകൾ കുടുങ്ങി കിടക്കുന്നു. 400 ഓളം ബസുകളാണ് അസമിലും, ബംഗാളിലുമുള്ളത്. ബസ് ജീവനക്കാരെ ഏജൻ്റുമാർ കമ്പളിപ്പിച്ചെന്നാണ് പരാതി. ഭക്ഷണം പോലും ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് ബസിലെ ജീവനക്കാർ.
"ഭക്ഷണമോ വെള്ളമോ കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് തൊഴിലാളികളുമായി തിരികെ പോകാമെന്നാണ് വിചാരിച്ചത്. എന്നാൽ നാട്ടിലേക്ക് പോകാൻ തൊഴിലാളികളെ കിട്ടുന്നില്ല. ഏജൻ്റുമാരെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് മടക്ക യാത്രക്കുള്ള തൊഴിലാളികളെ കിട്ടാതായത്" ബസ് ജീവനക്കാർ പറയുന്നു.
തെരഞ്ഞെടുപ്പ് സമയത്താണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിയേറ്റ തൊഴിലാളികളുമായി ഇതര സംസ്ഥാനങ്ങളിലേക്ക് ബസുകൾ പുറപ്പെട്ടത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇതേ തൊഴിലാളികളുമായി മടങ്ങാമെന്നായിരുന്നു ഏജൻ്റിൻ്റെ ഉറപ്പ്. ഏജൻ്റുമാർ ഫോൺ എടുക്കാതായതോടെയാണ് ബസുകൾ ഇവിടെ കുടുങ്ങിയിരിക്കുന്നത്. ബംഗാൾ, അസം എന്നിവിടങ്ങളിലായി 400 ഓളം ബസുകളാണ് നിലവിൽ കുടുങ്ങി കിടക്കുന്നത്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നാണ് ബസ് ജീവനക്കാരുടെ ആവശ്യം.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
"ഭക്ഷണമോ വെള്ളമോ കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് തൊഴിലാളികളുമായി തിരികെ പോകാമെന്നാണ് വിചാരിച്ചത്. എന്നാൽ നാട്ടിലേക്ക് പോകാൻ തൊഴിലാളികളെ കിട്ടുന്നില്ല. ഏജൻ്റുമാരെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് മടക്ക യാത്രക്കുള്ള തൊഴിലാളികളെ കിട്ടാതായത്" ബസ് ജീവനക്കാർ പറയുന്നു.
തെരഞ്ഞെടുപ്പ് സമയത്താണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിയേറ്റ തൊഴിലാളികളുമായി ഇതര സംസ്ഥാനങ്ങളിലേക്ക് ബസുകൾ പുറപ്പെട്ടത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇതേ തൊഴിലാളികളുമായി മടങ്ങാമെന്നായിരുന്നു ഏജൻ്റിൻ്റെ ഉറപ്പ്. ഏജൻ്റുമാർ ഫോൺ എടുക്കാതായതോടെയാണ് ബസുകൾ ഇവിടെ കുടുങ്ങിയിരിക്കുന്നത്. ബംഗാൾ, അസം എന്നിവിടങ്ങളിലായി 400 ഓളം ബസുകളാണ് നിലവിൽ കുടുങ്ങി കിടക്കുന്നത്. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നാണ് ബസ് ജീവനക്കാരുടെ ആവശ്യം.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ