കൊല്ലം: 52 ദിവസത്തെ ട്രോളിംഗ് നിരോധനത്തിനുശേഷം കടലില്‍ പോയ ബോട്ടുകള്‍ വലനിറയെ കരിക്കാടിയും പൂവാലന്‍ കൊഞ്ചുമായി മടങ്ങിയെത്തി. ചാകര ലഭിച്ചില്ലെങ്കിലും വരും ദിവസങ്ങളിൽ കടൽ കനിയുമെന്ന പ്രതീക്ഷയിലാണ് മത്സ്യ തൊഴിലാളികൾ.
ചെറുബോട്ടുകളാണ് പുലർച്ചയോടെ മടങ്ങിയെത്തിയത്. കാര്യമായ കോളൊത്തില്ലെങ്കിലും മോശമല്ലാതെ മത്സ്യം ലഭിച്ചിട്ടുണ്ടെന്നാണ് ബോട്ടുടമകള്‍ പറയുന്നത്. വലിയ ബോട്ടുകൾ കൂടി എത്തുന്നതോടെ കിളിമീന്‍, ഉലുവ മീന്‍, അയില, ചാള എന്നിവയാണ് പ്രതീക്ഷിക്കുന്നുണ്ട്. കഴന്തൻ കരിക്കാടി ഇനത്തിൽപ്പെട്ട ചെമ്മീനുകളാണ് ബോട്ടുകൾക്ക് ലഭിച്ചത്. ഓരോ ബോട്ടിനും അമ്പതിനായിരം രൂപയ്ക്ക് മുകളിൽ ചെമ്മീൻ ലഭിച്ചു.
അതേ സമയം കൊവിഡ് നിയന്ത്രണം പാലിച്ചുള്ള വിപണനമാണ് ഹാർബറുകളിൽ നടക്കുന്നത് .
120 എച്ച്.പിയില്‍ കൂടുതല്‍ ശേഷിയുള്ള ബോട്ടുകള്‍ക്കാണ് നിയന്ത്രണം. ജില്ലയില്‍ അഴീക്കല്‍ ശക്തികുളങ്ങര ഹാര്‍ബറുകളിലായി ആയിരത്തോളം ബോട്ടുകളാണ് ആകെയുള്ളത്. ഇതില്‍ എഴുന്നുറോളം ബോട്ടുകളാണ് കടലിൽ പോയിട്ടുള്ളത്.
ചെറുബോട്ടുകളാണ് പുലർച്ചയോടെ മടങ്ങിയെത്തിയത്. കാര്യമായ കോളൊത്തില്ലെങ്കിലും മോശമല്ലാതെ മത്സ്യം ലഭിച്ചിട്ടുണ്ടെന്നാണ് ബോട്ടുടമകള്‍ പറയുന്നത്. വലിയ ബോട്ടുകൾ കൂടി എത്തുന്നതോടെ കിളിമീന്‍, ഉലുവ മീന്‍, അയില, ചാള എന്നിവയാണ് പ്രതീക്ഷിക്കുന്നുണ്ട്. കഴന്തൻ കരിക്കാടി ഇനത്തിൽപ്പെട്ട ചെമ്മീനുകളാണ് ബോട്ടുകൾക്ക് ലഭിച്ചത്. ഓരോ ബോട്ടിനും അമ്പതിനായിരം രൂപയ്ക്ക് മുകളിൽ ചെമ്മീൻ ലഭിച്ചു.
അതേ സമയം കൊവിഡ് നിയന്ത്രണം പാലിച്ചുള്ള വിപണനമാണ് ഹാർബറുകളിൽ നടക്കുന്നത് .
120 എച്ച്.പിയില്‍ കൂടുതല്‍ ശേഷിയുള്ള ബോട്ടുകള്‍ക്കാണ് നിയന്ത്രണം. ജില്ലയില്‍ അഴീക്കല്‍ ശക്തികുളങ്ങര ഹാര്‍ബറുകളിലായി ആയിരത്തോളം ബോട്ടുകളാണ് ആകെയുള്ളത്. ഇതില്‍ എഴുന്നുറോളം ബോട്ടുകളാണ് കടലിൽ പോയിട്ടുള്ളത്.