ലക്ഷദ്വീപിൽ വിലയില്ല; കൊല്ലം വഴി ട്യൂണ കേരളത്തിലെത്തും, ലക്ഷ്യം കൂടുതൽ തൊഴിലവസരങ്ങൾ
ചൂര മത്സ്യത്തിൽ നിന്നും മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ച് വിറ്റഴിക്കുകയാണ് പദ്ധതിയുടെ ഒരു ലക്ഷ്യം. അത് വഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്
Lipi 29 Oct 2020, 1:43 pm
കൊല്ലം: ലക്ഷദ്വീപ്, മിനിക്കോയി എന്നിവിടങ്ങളിൽ നിന്ന് ട്യൂണ മത്സ്യങ്ങൾ കൊല്ലത്ത് എത്തിക്കാൻ ഫിഷറീസ് വകുപ്പിന്റെ ആലോചന. മൂല്ല്യ വർധിത ഉത്പന്നങ്ങൾ നിർമ്മിച്ച് കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് ഫിഷറീസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ, കൊല്ലം എം.എൽ.എ എം.മുകേഷ്, ഇരവിപുരം എം.എൽ.എ എം.നൗഷാദ്, തീരദേശ വികസന കോർപറേഷൻ എം.ഡി പി.ഐ ഷെയ്ഖ് പരീത് എന്നിവരുമായി ചർച്ച നടത്തിയിരുന്നു.
Also Read: ഫോട്ടോഷൂട്ടിന് ഇനി ലൊക്കേഷൻ തേടി അലയേണ്ട, കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ റെഡി; വൈറൽ ചിത്രങ്ങൾ കാണാം
ട്യൂണ മത്സ്യത്തിന് ലക്ഷദ്വീപിൽ വില കിട്ടുന്നില്ല
ട്യൂണ മത്സ്യത്തിന് ലക്ഷദ്വീപിൽ വില കിട്ടാത്തതിനാൽ കേരളത്തിലെ ഫിഷറീസ് വകുപ്പിന്റെ സഹായം അവർ തേടിയിരുന്നു. ന്യായമായ വില ലക്ഷദ്വീപിലെ തൊഴിലാളികൾക്ക് നൽകി വൻ തോതിൽ ട്യൂണ സംരഭിക്കാനാണ് ആലോചന. കേന്ദ്ര ഫിഷറീസ് ടെക്‌നോളജി വകുപ്പുമായും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തി സാധ്യതകൾ ആരായും. ലക്ഷദ്വീപിലെ തൊഴിലാളികളെ സഹായിക്കാൻ കേന്ദ്ര ഫിഷറീസ് ടെക്‌നോളജി വകുപ്പിന് പദ്ധതിയുണ്ട്.
കൊല്ലം തുറമുഖത്തോട് ചേർന്ന് മൂല്ല്യ വർധിത നിർമ്മാണ കേന്ദ്രം
അവരുടെ കപ്പൽ ഉപയോഗിച്ച് മത്സ്യം കൊല്ലം തുറമുഖത്ത് എത്തിക്കാനും. തുറമുഖത്തോട് ചേർന്ന സ്ഥലത്ത് തന്നെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് സൗകര്യങ്ങൾ ഒരുക്കും. ഇതോടെ തൊഴിൽ അവസരങ്ങളുടെ എണ്ണം വലിയ തോതിൽ ഉയരുമെന്നാണ് പ്രതീക്ഷ.
Also Read: 85 ശതമാനം രോഗികള്‍ക്കും ലക്ഷണങ്ങള്‍ ഇല്ല; കൊല്ലത്ത് സഞ്ചരിക്കുന്ന പരിശോധനാ ലാബ് സജ്ജം
ട്യൂണയെന്ന നമ്മുടെ ചൂര
ട്യൂണ മത്സ്യത്തിന് നമ്മൾ നൽകിയ വിളിപ്പേര് ചൂരയെന്നാണ്. മണിക്കൂറിൽ 75 കിലോമീറ്റർ വേഗതിയിൽ സഞ്ചരിക്കാൻ ശേഷിയുണ്ട് ട്യൂണയ്ക്ക്. ഒരു വർഷം ശരാശരി 4000 കിലോമീറ്റർ ട്യൂണ സഞ്ചരിക്കും. സമുദ്ര അതിർത്തികൾ ഭേദിച്ച് സഞ്ചരിക്കുന്നതിൽ തൽപ്പരരാണ് ട്യൂണ മത്സ്യങ്ങൾ. ചെറിയ മത്സ്യങ്ങളെയാണ് ഇവ ആഹാരമാക്കുന്നത്.
Also Read: ഫോട്ടോഷൂട്ടിന് ഇനി ലൊക്കേഷൻ തേടി അലയേണ്ട, കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ റെഡി; വൈറൽ ചിത്രങ്ങൾ കാണാം
ട്യൂണ മത്സ്യത്തിന് ലക്ഷദ്വീപിൽ വില കിട്ടുന്നില്ല
ട്യൂണ മത്സ്യത്തിന് ലക്ഷദ്വീപിൽ വില കിട്ടാത്തതിനാൽ കേരളത്തിലെ ഫിഷറീസ് വകുപ്പിന്റെ സഹായം അവർ തേടിയിരുന്നു. ന്യായമായ വില ലക്ഷദ്വീപിലെ തൊഴിലാളികൾക്ക് നൽകി വൻ തോതിൽ ട്യൂണ സംരഭിക്കാനാണ് ആലോചന. കേന്ദ്ര ഫിഷറീസ് ടെക്‌നോളജി വകുപ്പുമായും ഇത് സംബന്ധിച്ച ചർച്ചകൾ നടത്തി സാധ്യതകൾ ആരായും. ലക്ഷദ്വീപിലെ തൊഴിലാളികളെ സഹായിക്കാൻ കേന്ദ്ര ഫിഷറീസ് ടെക്‌നോളജി വകുപ്പിന് പദ്ധതിയുണ്ട്.
കൊല്ലം തുറമുഖത്തോട് ചേർന്ന് മൂല്ല്യ വർധിത നിർമ്മാണ കേന്ദ്രം
അവരുടെ കപ്പൽ ഉപയോഗിച്ച് മത്സ്യം കൊല്ലം തുറമുഖത്ത് എത്തിക്കാനും. തുറമുഖത്തോട് ചേർന്ന സ്ഥലത്ത് തന്നെ മൂല്യവർധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിന് സൗകര്യങ്ങൾ ഒരുക്കും. ഇതോടെ തൊഴിൽ അവസരങ്ങളുടെ എണ്ണം വലിയ തോതിൽ ഉയരുമെന്നാണ് പ്രതീക്ഷ.
Also Read: 85 ശതമാനം രോഗികള്‍ക്കും ലക്ഷണങ്ങള്‍ ഇല്ല; കൊല്ലത്ത് സഞ്ചരിക്കുന്ന പരിശോധനാ ലാബ് സജ്ജം
ട്യൂണയെന്ന നമ്മുടെ ചൂര
ട്യൂണ മത്സ്യത്തിന് നമ്മൾ നൽകിയ വിളിപ്പേര് ചൂരയെന്നാണ്. മണിക്കൂറിൽ 75 കിലോമീറ്റർ വേഗതിയിൽ സഞ്ചരിക്കാൻ ശേഷിയുണ്ട് ട്യൂണയ്ക്ക്. ഒരു വർഷം ശരാശരി 4000 കിലോമീറ്റർ ട്യൂണ സഞ്ചരിക്കും. സമുദ്ര അതിർത്തികൾ ഭേദിച്ച് സഞ്ചരിക്കുന്നതിൽ തൽപ്പരരാണ് ട്യൂണ മത്സ്യങ്ങൾ. ചെറിയ മത്സ്യങ്ങളെയാണ് ഇവ ആഹാരമാക്കുന്നത്.