കൊല്ലം: എറണാകുളത്ത് ബിരുദ വിദ്യാർത്ഥിനി ആയിരുന്ന കൊല്ലം പട്ടത്താനത്തെ 19 കാരി ആത്മഹത്യ ചെയ്‌തത് നിരന്തര അപവാദ പ്രചരണങ്ങളിൽ മനം മടുത്തെന്ന് പോലീസിന്‍റെ കണ്ടെത്തൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കൊല്ലം സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കേവിള ശ്രീനഗർ 6 രാജ്ഭവനിൽ റോബിൻ രാജ് (20), കൊല്ലം പള്ളിത്തോട്ടം വാടി പനമൂട് പുരയിടത്തിൽ എസ്എൻ കോട്ടേജിൽ സോജിൻ (19) എന്നിവരെ ഇരവിപുരം പോലീസാണ് അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടും മൂന്നും പ്രതികളാണിവർ. വിദേശത്തുള്ള ഒന്നാം പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്താനുള്ള നടപടികൾ പോലീസ് തുടങ്ങി.
Also Read: 150 പേര്‍ക്ക് കൂടി കൊവിഡ്, കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 7000 കടന്നു
2019 ഒക്ടോബർ ഇരുപതിനാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കുടുംബത്തിന്‍റെ പരാതിയിലാണ് ഗാരവമായ അന്വേഷണത്തിലേക്ക് കടന്നത്. പെൺകുട്ടിക്ക് എതിരായി സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണവും ഭീഷണിയും പ്രതികൾ നടത്തിയിരുന്നതായി സൈബർ സെല്ലിന്‍റെ അന്വേഷണത്തിൽ വ്യക്തമായി. പെൺകുട്ടിയുടെ സഹപാഠികളും സമാനമായ മൊഴികൾ പോലീസിന് നൽകി.
Also Read: കനത്ത മഴയില്‍ ബങ്കളത്ത് വെള്ളകെട്ടില്‍ വീണ് മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു
പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പ് പ്രതികളുമായി നടത്തിയ മൊബൈൽ സന്ദേശ കൈമാറ്റങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു. ശാസ്ത്രീയ തെളിവുകളാണ് പോലീസ് കൂടുതലായി അവലംബിച്ചത്. കൂടുതൽ വകുപ്പുകൾ പ്രതികൾക്ക് മേൽ ചുമത്തിയേക്കും. ഇരവിപുരം സിഐ കെ വിനോദിന്‍റെ നേതൃത്വത്തിലാണ് അന്വേഷണവും അറസ്റ്റും ഏകോപിപ്പിച്ചത്.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
Also Read: 150 പേര്‍ക്ക് കൂടി കൊവിഡ്, കാസര്‍കോട് ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 7000 കടന്നു
2019 ഒക്ടോബർ ഇരുപതിനാണ് പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് കുടുംബത്തിന്‍റെ പരാതിയിലാണ് ഗാരവമായ അന്വേഷണത്തിലേക്ക് കടന്നത്. പെൺകുട്ടിക്ക് എതിരായി സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണവും ഭീഷണിയും പ്രതികൾ നടത്തിയിരുന്നതായി സൈബർ സെല്ലിന്‍റെ അന്വേഷണത്തിൽ വ്യക്തമായി. പെൺകുട്ടിയുടെ സഹപാഠികളും സമാനമായ മൊഴികൾ പോലീസിന് നൽകി.
Also Read: കനത്ത മഴയില്‍ ബങ്കളത്ത് വെള്ളകെട്ടില്‍ വീണ് മധ്യവയസ്‌കന്‍ മുങ്ങിമരിച്ചു
പെൺകുട്ടി ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പ് പ്രതികളുമായി നടത്തിയ മൊബൈൽ സന്ദേശ കൈമാറ്റങ്ങളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു. ശാസ്ത്രീയ തെളിവുകളാണ് പോലീസ് കൂടുതലായി അവലംബിച്ചത്. കൂടുതൽ വകുപ്പുകൾ പ്രതികൾക്ക് മേൽ ചുമത്തിയേക്കും. ഇരവിപുരം സിഐ കെ വിനോദിന്‍റെ നേതൃത്വത്തിലാണ് അന്വേഷണവും അറസ്റ്റും ഏകോപിപ്പിച്ചത്.
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കൊല്ലം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ