കൊല്ലം: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മലപ്പുറം പടിക്കൽ സ്വദേശി പിലാലകണ്ടി വീട്ടിൽ ഷംനാദ് (34), കാസർകോഡ് മഞ്ചേശ്വരം സ്വദേശി പുളിക്കുന്നി വീട്ടിൽ അഫ്സലി മകൻ മുഹമ്മദ് ഇമ്രാൻ (29) എന്നിവരാണ് പിടിയിലായത്. ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
യുവാക്കളിൽ നിന്ന് 32 ഗ്രാം എംഡിഎംഎയും 17 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പുനലൂർ എക്സൈഡ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്. തെന്മല എംഎസ്എൽ ഭാഗത്ത് നിന്ന് കൊല്ലം തെങ്കാശി ബസിൽ ലഹരിമരുന്ന് കടത്തുകയായിരുന്നു യുവാക്കൾ.
ബാംഗ്ലൂരിൽ നിന്നും ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ എംഡിഎംഎ കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി. കേരളത്തിൽ ഗ്രാമിന് 10,000 രൂപ നിരക്കിലാണ് വിൽപ്പന നടത്തിവരുന്നതെന്ന് പ്രതികൾ മൊഴി നൽകി.
ലഹരി മരുന്ന് അളന്ന് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണിൻ്റെ രൂപത്തിലുള്ള ഇലക്ട്രോണിക് ത്രാസ് ടി പ്രതികളിൽ നിന്ന് കണ്ടെത്തി. കൊല്ലം ജില്ലയിൽ ഇത് വരെ കണ്ടെടുത്തിട്ടുള്ള രാസ ലഹരി കേസുകളിൽ ഏറ്റവും വലിയ കേസാണിത്.
10 ഗ്രാമിന് മുകളിലുള്ള രാസലഹരി കടത്തിക്കൊണ്ടുവന്നത് കൊമേഴ്സ്യൽ ക്വാണ്ടിറ്റി കേസ് ആയതിനാൽ രാസലഹരി വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകിയവർക്കെതിരെ തുടർന്ന് അന്വേഷണങ്ങൾ ഉണ്ടാകുമെന്ന് സർക്കിൾ ഇൻസ്പെക്ടർ കെ സുദേവൻ അറിയിച്ചു. തുടർ നടപടികൾക്കായി പ്രതികളെ അഞ്ചൽ എക്സൈസ് റേഞ്ചിലേക്ക് കൈമാറി.
പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ സുദേവൻ, പ്രിവൻ്റിവ് ഓഫീസർമാരായ അൻസാർ എ, ശ്രീകുമാർ കെ പി, പ്രദീപ് കുമാർ ബി, സിവിൽ എക്സൈസ് ഓഫീസർമാരായ അനിഷ് അർക്കജ്, ഹരിലാൽ, റോബി രാജ്മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Read Latest Local News and Malayalam News
യുവാക്കളിൽ നിന്ന് 32 ഗ്രാം എംഡിഎംഎയും 17 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പുനലൂർ എക്സൈഡ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്. തെന്മല എംഎസ്എൽ ഭാഗത്ത് നിന്ന് കൊല്ലം തെങ്കാശി ബസിൽ ലഹരിമരുന്ന് കടത്തുകയായിരുന്നു യുവാക്കൾ.
ബാംഗ്ലൂരിൽ നിന്നും ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ എംഡിഎംഎ കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി. കേരളത്തിൽ ഗ്രാമിന് 10,000 രൂപ നിരക്കിലാണ് വിൽപ്പന നടത്തിവരുന്നതെന്ന് പ്രതികൾ മൊഴി നൽകി.
ലഹരി മരുന്ന് അളന്ന് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണിൻ്റെ രൂപത്തിലുള്ള ഇലക്ട്രോണിക് ത്രാസ് ടി പ്രതികളിൽ നിന്ന് കണ്ടെത്തി. കൊല്ലം ജില്ലയിൽ ഇത് വരെ കണ്ടെടുത്തിട്ടുള്ള രാസ ലഹരി കേസുകളിൽ ഏറ്റവും വലിയ കേസാണിത്.
10 ഗ്രാമിന് മുകളിലുള്ള രാസലഹരി കടത്തിക്കൊണ്ടുവന്നത് കൊമേഴ്സ്യൽ ക്വാണ്ടിറ്റി കേസ് ആയതിനാൽ രാസലഹരി വാങ്ങുന്നതിന് സാമ്പത്തിക സഹായം നൽകിയവർക്കെതിരെ തുടർന്ന് അന്വേഷണങ്ങൾ ഉണ്ടാകുമെന്ന് സർക്കിൾ ഇൻസ്പെക്ടർ കെ സുദേവൻ അറിയിച്ചു. തുടർ നടപടികൾക്കായി പ്രതികളെ അഞ്ചൽ എക്സൈസ് റേഞ്ചിലേക്ക് കൈമാറി.
പുനലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ സുദേവൻ, പ്രിവൻ്റിവ് ഓഫീസർമാരായ അൻസാർ എ, ശ്രീകുമാർ കെ പി, പ്രദീപ് കുമാർ ബി, സിവിൽ എക്സൈസ് ഓഫീസർമാരായ അനിഷ് അർക്കജ്, ഹരിലാൽ, റോബി രാജ്മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Read Latest Local News and Malayalam News