ആപ്പ്ജില്ല

ഉത്ര കൊലപാതകം; കൊലപാതകത്തിന് പാമ്പിനെ ഉപയോഗിച്ച സംസ്ഥാനത്തെ ആദ്യ കേസ്, കുറ്റപത്രത്തിനൊപ്പം പാമ്പിന്‍റെ ശരീരവും കോടതിയിലെത്തും

പോലീസ് വെറ്ററിനറി വിഭാഗത്തിലെ അസി.ഡയറക്ടർ ഡോ. എൽജെ ലോറൻസ്, അസി.ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.കിഷോർ കുമാർ, തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി വിഭാഗം അസി.ഡയറക്ടർ ഡോ.ജേക്കബ് അലക്‌സാണ്ടർ എന്നിവർ ചേർന്നാണ് സൂരജ് അറസ്റ്റിലായതിനു പിന്നാലെ പാമ്പിന്റെ ശരീരം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തിയത്.

| Edited by Samayam Desk | Lipi 15 Aug 2020, 6:39 pm
കൊല്ലം: കൊലപാതകത്തിന് പാമ്പിനെ ഉപയോഗിച്ച ആദ്യ കേസ് എന്ന പ്രത്യേകതയോടെയാണ് അഞ്ചൽ ഉത്ര വധക്കേസിന്‍റ കുറ്റപത്രം കോടതിയിൽ എത്തിയത്. ഉത്രയെ കൊലപ്പെടുത്താൻ ഭർത്താവ് സൂരജ് ഉപയോഗിച്ച മൂർഖൻ പാമ്പിന്‍റെ ശരീരവും തെളിവായി കോടതിയിലെത്തും. പാമ്പിന്‍റെ ശരീരം പുറത്തെടുത്ത് പോസ്റ്റ്മോർടം നടത്തിയ ശേഷം പ്രത്യേക ലായനിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 152 സെന്‍റി മീറ്റർ നീളമുള്ള മൂർഖന് ഉഗ്ര വിഷം പുറപ്പെടുവിക്കാൻ ശേഷിയുള്ള രണ്ട് വിഷ പല്ലുകൾ ഉണ്ടായിരുന്നു.
Samayam Malayalam Uthra Murder Case


Also Read: കായിക കുതിപ്പിന് കരുത്തേകാന്‍ കാലിക്കടവ് സ്റ്റേഡിയം, അന്താരാഷ്ട്ര നിലവാരത്തിലാകുന്നു, 2 കോടിയുടെ പദ്ധതി

പോലീസ് വെറ്ററിനറി വിഭാഗത്തിലെ അസി.ഡയറക്ടർ ഡോ. എൽജെ ലോറൻസ്, അസി.ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.കിഷോർ കുമാർ, തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി വിഭാഗം അസി.ഡയറക്ടർ ഡോ.ജേക്കബ് അലക്‌സാണ്ടർ എന്നിവർ ചേർന്നാണ് സൂരജ് അറസ്റ്റിലായതിനു പിന്നാലെ പാമ്പിന്റെ ശരീരം പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തിയത്. മെയ്‌ മാസം ഏഴിന് പുലർച്ചെ ഒന്നിനാണ് ഉറങ്ങി കിടന്ന ഉത്രയെ സൂരജ് മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചത്. ഉത്രയുടെ സഹോദരനും സൂരജും ചേർന്നാണ് പിന്നീട് കിടപ്പുമുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി തല്ലിക്കൊന്നത്.

സൂരജ് അറസ്റ്റിലായപ്പോൾ കൂടുതൽ ശാസ്ത്രീയ തെളിവുകൾക്കായാണ് പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്. പറമ്പിൽ കുഴിച്ചിട്ട് 20 ദിവസത്തിന് ശേഷമാണ് പുറത്തെടുത്തതെങ്കിലും പാമ്പ് വർഗത്തിന്‍റെ ശരീരത്തിലെ ചെതുമ്പലുകളുടെ പ്രത്യേകതകളാൽ ശരീരം പൂർണ്ണമായും നശിച്ചിരുന്നില്ല. ആന്തരികായവയങ്ങൾ പലതും അഴുകി തുടങ്ങിയെങ്കിലും പാമ്പിനെ അതേ തരത്തിൽ പുറത്തെടുക്കാനായി.

Also Read: പാപനാശംകുന്ന് വീണ്ടും ഇടിഞ്ഞു; നടപ്പാത അപകട നിലയില്‍

പാമ്പിന്‍റെ ശരീര ഭാഗങ്ങൾ, വിഷപല്ല്, മറ്റ് അവയവ ഭാഗങ്ങൾ എന്നിവ പ്രത്യേകമായും ശേഖരിച്ച് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. വിഷ പല്ലുകളുടെ ആകൃതിയും ഉത്രയുടെ വലതെ കൈത്തണ്ടയിലെ കടിയേറ്റ പാടും തമ്മിൽ ഒത്തു നോക്കുന്നതുൾപ്പെടെ ശാസ്ത്രീയ പരിശോധനകൾ പൊലീസ് ഫൊറൻസിക് വിഭാഗം നടത്തി . കടിച്ചത് മൂർഖൻ ആയിരുന്നുവെന്നും വിഷമുണ്ടായിരുന്നുവെന്നും സ്ഥിരീകരിക്കുക മാത്രമായിരുന്നു അന്നത്തെ പോസ്റ്റ്മോർട്ടത്തിന്റെ ലക്ഷ്യം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്