ആപ്പ്ജില്ല

ബലമായി പിടിച്ച് ചുമരിലേക്ക് തള്ളി, വാരിയെല്ലിൽ പിടിച്ചമർത്തി ശ്വാസം മുട്ടിച്ചു, കേട്ടാലറക്കുന്ന അസഭ്യ വർഷം, കൊല്ലത്ത് മാധ്യമപ്രവർത്തകന് പോലീസിന്റെ ക്രൂര മർദ്ദനം

മെയ് പത്താം തീയ്യതിയാണ് സംഭവം നടന്നത്. ഉച്ചക്ക് 12 മണിക്ക് കോഴിക്കോടേക്കുള്ള ട്രെയിൻ കയറാൻ കൊല്ലം റയിൽവേ സ്റ്റേഷനിലെത്തിയ അസിഫലിയെ വൈശീഖ് വിജിഎന്ന സിവിൽ പോലീസുകാരൻ തടഞ്ഞു നിർത്തി ഐഡി കാർഡ് ചോദിച്ചു. ട്രെയിൻ കയറാൻ ധൃതിയിൽ ലഗേജുകളുമായി നടക്കുന്ന ഞാൻ കാര്യമറിയാതെ അമ്പരന്നുവെന്ന് അസിഫലി പറയുന്നു.

Edited byനവീൻ കുമാർ ടിവി | Samayam Malayalam 12 May 2022, 4:11 pm
കൊല്ലം: മാധ്യമപ്രവർത്തകനെ അകാരണമായി മർദ്ദിച്ചതായി പരാതി. കൊല്ലം റെയിൽവെ സ്റ്റേഷനിൽവെച്ചാണ് റെയിൽവെ പോലീസ് ക്രൂരമായി മർദ്ദിച്ചത്. ഔദ്യോഗിക ആവശ്യത്തിന് ശേഷം കൊല്ലത്തുനിന്ന് കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു വർത്തമാനം പത്രത്തിന്റെ പത്രാധിപർ അസഫലി. ട്രെയിൻ കയറാനായി പ്ലാറ്റ്ഫോമിലൂടെ നടക്കുമ്പോൾ പൊലീസുദ്യോഗസ്ഥർ തടഞ്ഞുവച്ച് തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടുകയായിരുന്നു. മറ്റു യാത്രക്കാരൊക്കെ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് യാതൊരു ചെക്കിങ്ങുമില്ലാതെ കടന്നു പോകുമ്പോൾ തന്നെ മാത്രം എന്തിനാണ് പരിശോധിക്കുന്നതെന്ന് ചോദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.
Samayam Malayalam varthamanam news papper md asifalis complaint against railway police in kollam railway station incident
ബലമായി പിടിച്ച് ചുമരിലേക്ക് തള്ളി, വാരിയെല്ലിൽ പിടിച്ചമർത്തി ശ്വാസം മുട്ടിച്ചു, കേട്ടാലറക്കുന്ന അസഭ്യ വർഷം, കൊല്ലത്ത് മാധ്യമപ്രവർത്തകന് പോലീസിന്റെ ക്രൂര മർദ്ദനം


​ഫോൺ വാങ്ങി നിലത്തെറിഞ്ഞ് പൊട്ടിച്ചു

സ്റ്റേഷനിൽ എത്തിക്കുകയും ക്രൂരമായി മർദ്ദിക്കുകയും അസഭ്യ വർഷം ചൊരിയുകയും ചെയ്തെന്നാണ് അസിഫലി പരാതിയിൽ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നടപടിയാവശ്യപ്പെട്ട് അസിഫലി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതിനൽകിയിട്ടുണ്ട്. സ്റ്റേഷനിലെ സംഭവങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിക്കുന്നതിനിടെ, ഫോൺ പിടിച്ചുവാങ്ങി നിലത്തെറിയുകയും ചെയ്തെന്ന് അസിഫലി പറയുന്നു. ഒരു കാരണവുമില്ലാതെ ഇത്തരം നടപടികൾക്ക് വിധേയനായതിന്റെ മാനസിക സമ്മർദ്ദം ഏറെയാണെന്നും പരാതിയിൽ പറയുന്നു.

​എനിക്കിഷ്ടമുള്ളവരെ ചെക്ക് ചെയ്യും

മെയ് പത്താം തീയ്യതിയാണ് സംഭവം നടന്നത്. ഉച്ചക്ക് 12 മണിക്ക് കോഴിക്കോടേക്കുള്ള ട്രെയിൻ കയറാൻ കൊല്ലം റയിൽവേ സ്റ്റേഷനിലെത്തിയ അസിഫലിയെ വൈശീഖ് വിജിഎന്ന സിവിൽ പോലീസുകാരൻ തടഞ്ഞു നിർത്തി ഐഡി കാർഡ് ചോദിച്ചു. ട്രെയിൻ കയറാൻ ധൃതിയിൽ ലഗേജുകളുമായി നടക്കുന്ന ഞാൻ കാര്യമറിയാതെ അമ്പരന്നുവെന്ന് അസിഫലി പറയുന്നു. വളരെ അപമര്യാദയിൽ പോലീസുകാരൻ ഐ ഡി കാർഡ് കാണിക്കാൻ ആവശ്യപ്പെടുകയുണ്ടായി. മറ്റു യാത്രക്കാരൊക്കെ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് യാതൊരു ചെക്കിങ്ങുമില്ലാതെ കടന്നു പോകുമ്പോൾ എന്നെ മാത്രം തടയുന്നതെന്തിനെന്ന് ചോദിച്ചപ്പോൾ ''എനിക്കിഷ്ടമുള്ളവരെ ചെക്ക് ചെയ്യാനാണ് യൂണിഫോമിട്ട്‌ ഇവിടെ നിൽക്കുന്നതെന്നായിരുന്നു വൈശാഖ് വിജിയുടെ മറുപടിയെന്ന് പരാതിയിൽ പറയുന്നു.

​സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു...

മറ്റു യാത്രക്കാരുടെ മുന്നിൽ വെച്ച് അപമാനിച്ചു. അതിനു ശേഷം ബലമായി റയിൽവേ പോലീസ് സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടു പോയി.ഫോണിൽ വിളിച്ചു പറഞ്ഞത് പ്രകാരം സ്റ്റേഷൻ കവാടത്തിൽ രഞ്ജു ആർ എസ്‌ എന്ന സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നാലോളം പോലീസുകാർ കാത്തിരിക്കുന്നുണ്ടായിരുന്നു എന്നും പരാതിയിൽ പറയുന്നു. സ്റ്റേഷന് പുറത്ത് വെച്ച് തന്നെ രഞ്ജു ആർ എസ്‌ എന്ന സബ് ഇൻസ്‌പെക്ടർ എന്റെ കോളറിൽ കയറിപ്പിടിച്ച് ഒരു കുറ്റവാളിയെ എന്നവണ്ണം സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കഴുത്തിൽ ബലമായി പിടിച്ചു ചുമരിലേക്ക് തള്ളി. വാരിയെല്ലിൽ പിടിച്ചമർത്തി ശ്വാസം മുട്ടിച്ചു. ചുറ്റുമുള്ള പോലീസുകാരും സബ് ഇസ്പെക്റ്ററും കേട്ടാലറക്കുന്ന അസഭ്യവർഷം നടത്തി. മൊബൈലിൽ റെക്കോർഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ച കൈ പിടിച്ച് ഞെരിച്ച് ഫോൺ നിലത്തെറിഞ്ഞു പൊട്ടിച്ചു എന്നും പരാതിയിൽ വ്യക്തമാക്കുന്നു.

​വധഭീഷണി

മാധ്യമപ്രവർത്തകനാണെന്ന ഐഡി കാർക്ക് ബാഗിൽ നിന്ന് പോലീസുകാർക്ക് ലഭിച്ചപ്പോൾ ഇത് എവിടെ നിന്ന് ഒപ്പിച്ചു എന്ന് പറഞ്ഞായിരുന്നു തെറിവിളി. കേരളാ ഗവൺമെൻറ് നൽകിയ ഐഡിയാണെന്നും ഈ കാണിക്കുന്ന പ്രവൃത്തിക്കെതിരെ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ ലു ഭാഗത്തും വളഞ്ഞു നിന്ന് വീണ്ടും തെറി വിളിയായി. പരാതി കൊടുത്താൽ നിന്നെ തീർക്കാൻ ഞങ്ങൾക്കറിയാം എന്ന് വധഭീഷണി മുഴക്കിയെന്നും അസിഫലി മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും നൽകിയ പരാതിയിൽ പറയുന്നു. എനിക്ക് ട്രെയിൻ മിസ്സാവുമെന്ന് പറഞ്ഞപ്പോൾ താൻ ബോംബ് വെക്കാൻ പോകുന്നയാളാണോ എന്നൊക്കെ പരിശോദിച്ചിട്ട്‌ വിടാം എന്നായിരുന്നു എസ്ഐയുടെ മറുപടി.

​തൊഴിലിനെ നിന്ദ്യമായി പരിഹസിച്ചു

നിരവധി യാത്രക്കാരുടെയും പൊതുജനങ്ങളുടെയും മുന്നിൽ വെച്ച് അപമാനിതനായെന്നും രഞ്ജു ആർ എസ്‌ എന്ന സബ് ഇസ്പെക്ടർ വൈശാഖ്ന് വിജി എന്ന പോലീസുകാരൻ പറഞ്ഞതു പ്രകാരം സഹപ്രവർത്തകർക്കൊപ്പം നിന്ന് എന്നെ ദേഹോപദ്രവം ഏല്പിക്കുകയും അസഭ്യവർഷം നടത്തുകയും അധികാര ദുർവിനിയോഗം നടത്തി. ആത്മാഭിമാനത്തെ കളങ്കപെടുത്തുകയും എന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപെടുത്തുകയും ചെയ്തിരിക്കുന്നു. പോലീസെന്ന അധികാരം ഉപയോഗിച്ച് എന്നെ ഉപദ്രവിക്കുകയും അസഭ്യവർഷം നടത്തുകയും തൊഴിലിനെ നിന്ദ്യമായി പരിഹസിക്കുകയും സഞ്ചാര സ്വാതന്ത്ര്യം തടസ്സപെടുത്തി തടഞ്ഞു വെക്കുകയും ചെയ്ത സബ് ഇൻസ്പെക്ടർ രഞ്ജു , വൈശാഖ് വി ജി എന്ന പോലീസുകാർക്കും അവരോടൊപ്പം തെറിവിളിച്ച് തടഞ്ഞു നിർത്തിയ സ്റ്റേഷനിൽ യൂണിഫോമിലും അല്ലാതെയും നിന്ന പോലീസുകാർക്കും എതിരെ നടപടി എടുക്കണമെന്നാണ് അസിഫ് പരാതിയിൽ പറയുന്നത്.

ഓതറിനെ കുറിച്ച്
നവീൻ കുമാർ ടിവി
സമയം മലയാളം വാർത്താ പോർട്ടലിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് നവീൻ കുമാ‍ർ ടിവി. മൂന്ന് വർഷമായി സമയം മലയാളം വാർത്താവിഭാഗത്തിൻ്റെ ഭാഗമാണ്. 2012 മുതൽ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. വർത്തമാനം പത്രത്തിലൂടെയാണ് മാധ്യമ മേഖലയിൽ സജീവമാകുന്നത്. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാ​ഗത്തിൽ വൺ ഇന്ത്യയിലായിരുന്നു തുടക്കം. 2020ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്