ആപ്പ്ജില്ല

ബൈക്ക് മോഷ്ടാവെന്ന് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ മർദ്ദിച്ചു; മോഷ്ടാവല്ലെന്ന് പോലീസ് കണ്ടെത്തൽ, ദൃശ്യങ്ങൾ പുറത്ത്

ഷംനാദ് ലിഫ്റ്റ് ചോദിച്ച് കഴിഞ്ഞ ദിവസം ഒരു ബൈക്കിൽ സഞ്ചരിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ബൈക്ക് ഓടിച്ചിരുന്ന വ്യക്തി സ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയും ചെയ്തു. ഇതോടെ ആൾക്കൂട്ടം ഷംനാദിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

Lipi 27 Jan 2021, 5:01 pm

ഹൈലൈറ്റ്:

  • കഴിഞ്ഞ 24നാണ് ഷംനാദ് എന്ന യുവാവിനെ മർദ്ദിച്ചത്
  • മോഷ്ടാവല്ലെന്ന് പറഞ്ഞിട്ടും മർദ്ദിച്ചു
  • വർക്ക് ഷോപ്പ് ഉടമയും സംഘവുമാണ് മർദ്ദിച്ചതെന്ന് ഷംനാദ്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കൊല്ലം: ബൈക്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് യുവാവിന് നെരെ ആൾക്കൂട്ട വിചാരണ. യുവാവ് മോഷ്ടാവല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരപരാധിയായ യുവാവിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലായി. കൊല്ലം മൈലാപ്പൂർ സ്വദേശി ഷംനാദിനെയാണ് മോഷ്ടാവെന്ന് ആരോപിച്ച് ആൾക്കൂട്ട വിചാരണ നടത്തിയത്.
കളമശേരി മോഡൽ ആക്രമണം കൊല്ലത്തും, വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടുകാരുടെ ക്രൂര മർദനം, വീഡിയോ വൈറല്‍

പാരിപ്പള്ളി സ്വദേശിയായ വർക്ക് ഷോപ്പ് ഉടമയും സംഘവുമാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതെന്ന് ഷംനാദ് പറയുന്നു.താൻ മോഷ്ടാവല്ലെന്ന് പറഞ്ഞിട്ടും ക്രൂരമായി മർദ്ദിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നും ഷംനാദ് പറഞ്ഞു.ഇക്കഴിഞ 24ാം തീയതിയാണ് സംഭവം. ലിഫ്റ്റ് ലഭിച്ച ഇരുചക്രവാഹനത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാമ്പോൾ ഒരു സംഘം ആളുകൾ ബൈക്ക് തടഞ്ഞു. ബൈക്ക് ഓടിച്ചിരുന്നയാൽ ഓടി രക്ഷപ്പെടുകയും ചെയ്തു.

പ്രഖ്യാപനം പാഴ്‍വാക്കായി; സർക്കാർ നിശ്ചയിച്ച തറവില ലഭിക്കുന്നില്ല; പ്രതിസന്ധിയിൽ കര്‍ഷകര്‍, കൃഷി ഉപേക്ഷിക്കുന്നു!

കാര്യമെന്തന്നറിയാതെ നിന്ന ഷംനാദിനെ വളഞ്ഞിട്ട് ആൾക്കൂട്ടം മർദ്ദിച്ചു. പാരിപ്പള്ളി പൊലീസ് എത്തി ഷംനാദിനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെയാണ് ഇയാൾ നിരപരാധിയാണെന്ന് വ്യക്തമായത്. തന്നെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിൻ്റെ മാനഹാനിയിലാണ് ഈ ചെറുപ്പക്കാരൻ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്