കൊല്ലം: ബൈക്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് യുവാവിന് നെരെ ആൾക്കൂട്ട വിചാരണ. യുവാവ് മോഷ്ടാവല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരപരാധിയായ യുവാവിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലായി. കൊല്ലം മൈലാപ്പൂർ സ്വദേശി ഷംനാദിനെയാണ് മോഷ്ടാവെന്ന് ആരോപിച്ച് ആൾക്കൂട്ട വിചാരണ നടത്തിയത്.
പാരിപ്പള്ളി സ്വദേശിയായ വർക്ക് ഷോപ്പ് ഉടമയും സംഘവുമാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതെന്ന് ഷംനാദ് പറയുന്നു.താൻ മോഷ്ടാവല്ലെന്ന് പറഞ്ഞിട്ടും ക്രൂരമായി മർദ്ദിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നും ഷംനാദ് പറഞ്ഞു.ഇക്കഴിഞ 24ാം തീയതിയാണ് സംഭവം. ലിഫ്റ്റ് ലഭിച്ച ഇരുചക്രവാഹനത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാമ്പോൾ ഒരു സംഘം ആളുകൾ ബൈക്ക് തടഞ്ഞു. ബൈക്ക് ഓടിച്ചിരുന്നയാൽ ഓടി രക്ഷപ്പെടുകയും ചെയ്തു.
കാര്യമെന്തന്നറിയാതെ നിന്ന ഷംനാദിനെ വളഞ്ഞിട്ട് ആൾക്കൂട്ടം മർദ്ദിച്ചു. പാരിപ്പള്ളി പൊലീസ് എത്തി ഷംനാദിനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെയാണ് ഇയാൾ നിരപരാധിയാണെന്ന് വ്യക്തമായത്. തന്നെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിൻ്റെ മാനഹാനിയിലാണ് ഈ ചെറുപ്പക്കാരൻ.
പാരിപ്പള്ളി സ്വദേശിയായ വർക്ക് ഷോപ്പ് ഉടമയും സംഘവുമാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതെന്ന് ഷംനാദ് പറയുന്നു.താൻ മോഷ്ടാവല്ലെന്ന് പറഞ്ഞിട്ടും ക്രൂരമായി മർദ്ദിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നും ഷംനാദ് പറഞ്ഞു.ഇക്കഴിഞ 24ാം തീയതിയാണ് സംഭവം. ലിഫ്റ്റ് ലഭിച്ച ഇരുചക്രവാഹനത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാമ്പോൾ ഒരു സംഘം ആളുകൾ ബൈക്ക് തടഞ്ഞു. ബൈക്ക് ഓടിച്ചിരുന്നയാൽ ഓടി രക്ഷപ്പെടുകയും ചെയ്തു.
കാര്യമെന്തന്നറിയാതെ നിന്ന ഷംനാദിനെ വളഞ്ഞിട്ട് ആൾക്കൂട്ടം മർദ്ദിച്ചു. പാരിപ്പള്ളി പൊലീസ് എത്തി ഷംനാദിനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെയാണ് ഇയാൾ നിരപരാധിയാണെന്ന് വ്യക്തമായത്. തന്നെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിൻ്റെ മാനഹാനിയിലാണ് ഈ ചെറുപ്പക്കാരൻ.