ആപ്പ്ജില്ല

ചെറുമകനെ വിട്ടുകിട്ടണം... സൂരജിന്‍റെ കുടുംബം ക്രിമിനല്‍ സ്വഭാവമുളളവര്‍, രൂക്ഷ വിമര്‍ശനവുമായി ഉത്രയുടെ പിതാവ്!

നാടകീയ രംഗങ്ങളാണ് തെളിവെടുപ്പിനിടെ നടന്നത്. മകളെ കൊന്നയാളെ വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞ് ഉത്രയുടെ അമ്മ അലമുറയിട്ട് കരഞ്ഞു. സൂരജും കൊന്നത് താനല്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു

Samayam Malayalam 25 May 2020, 11:53 am
കൊല്ലം: ഉത്രയെ പാമ്പ് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സൂരജിന്‍റെ കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്രയുടെ പിതാവ് രംഗത്ത്. സൂരജിന്‍റെ കുടുംബം ക്രിമിനല്‍ സ്വഭാവം ഉള്ളവരാണാണെന്നും ചെറുമകനെ വിട്ടു കിട്ടണമെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യവുമായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സൂരജിനെ തെളിവെടുപ്പിന് കൊണ്ടു വന്നതിന് പിന്നാലെയാണ് ഉത്രയുടെ പിതാവിന്‍റെ പ്രതികരണം.
Samayam Malayalam vjayasenans comments on uthra murder case
ചെറുമകനെ വിട്ടുകിട്ടണം... സൂരജിന്‍റെ കുടുംബം ക്രിമിനല്‍ സ്വഭാവമുളളവര്‍, രൂക്ഷ വിമര്‍ശനവുമായി ഉത്രയുടെ പിതാവ്!



​തെളിവെടുപ്പ് രഹസ്യമായി

കേസ് അന്വേഷണത്തിന്റെ ഭാഗമായി ഉത്രയുടെ ഭര്‍ത്താവും ഒന്നാം പ്രതിയുമായ സൂരജിനെ യുവതിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയസേനന്റെ പ്രതികരണം. ഉത്രയുടെ ഏറത്തെ വീട്ടില്‍ എത്തിച്ചാണ് തെളിവെടുപ്പ നടത്തിയിത്. തെളിവെടുപ്പിന് എത്തിക്കുന്നത് അറിഞ്ഞ് നാട്ടുകാര്‍ കൂടുമെന്ന് ഭയന്ന് സൂരജിനെ എത്തിച്ചത് അതീവ രഹസ്യമായാണ്. സൂരജിനെ കണ്ട ഉത്രയുടെ മാതാപിതാക്കള്‍ സൂരജിനോട് തട്ടിക്കയറി.

​ഉത്രയുടെ വീട്ടില്‍ നാടകീയ രംഗങ്ങള്‍

നാടകീയ രംഗങ്ങളാണ് തെളിവെടുപ്പിനിടെ നടന്നത്. മകളെ കൊന്നയാളെ വീട്ടില്‍ കയറ്റില്ലെന്ന് പറഞ്ഞ് ഉത്രയുടെ അമ്മ അലമുറയിട്ട് കരഞ്ഞു. സൂരജും കൊന്നത് താനല്ലെന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു. പാമ്പുകടിയിലൂടെ ഭാര്യയെ കൊലപ്പെടുത്താന്‍ സൂരജ് പദ്ധതിയിട്ടത് മാസങ്ങള്‍ക്കു മുമ്പാണ്. പാമ്പുകളെ കൈകാര്യം ചെയ്യാന്‍ യൂ ട്യൂബ് വീഡിയോകള്‍ സൂരജ് പതിവായി കാണാറുണ്ടായിരുന്നെന്ന് സൈബര്‍ പരിശോധനയില്‍ പോലീസ് കണ്ടെത്തിയിരിക്കുന്നത്.

​പാമ്പ് പിടുത്തക്കാരനുമായി ബന്ധം

പതിവായി വിളിക്കാറുള്ള പാമ്പുപിടിത്തക്കാരന്‍ ചിറക്കര ചാവരു കാവ് സുരേഷിലേക്ക് അന്വേഷണം നീണ്ടിട്ടുണ്ട്. ദിവസം 34 തവണ വരെ സൂരജ് ഇയാളെ വിളിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അണലി , മൂര്‍ഖന്‍ എന്നിവയെ 15000 രൂപ വാങ്ങി സൂരജിന് നല്‍കിയെന്ന് സുരേഷ് സമ്മതിച്ചു. അണലിയെ ഫൈബ്രുവരി 26 ന് സൂരജിന്റെ വീട്ടിലെത്തിയാണ് കൈമാറിയത്. അണലി കടിയേറ്റ് ഉത്ര 56 ദിവസം തിരുവല്ല പുഷ്പഗിരിയില്‍ ചികിത്സയിലായിരുന്നു.

​സ്വത്തിനോടുള്ള ആര്‍ത്തി?

സ്വത്തിനോടുള്ള അതിമോഹമാണ് കൊലയ്ക്ക് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മാസം മുന്‍പ് സൂരജിന്റെ വീട്ടിലാണ് പാമ്പിന്റെ ആദ്യ പരീക്ഷണം നടന്നത്. വീടിന്റെ അകത്ത് പാമ്പിനെ കൊണ്ടിട്ടു. ഉത്ര പാമ്പിനെ കണ്ടതോടെ സൂരജ് ചാക്കിലാക്കി എടുത്തു കൊണ്ടുപോയി. പിന്നീടാണ് അണലിയെകൊണ്ട് കടിപ്പിക്കുന്നത്. നാല് തവണയാണ് ഉത്രയ്ക്ക് ഇത്തരത്തില്‍ പാമ്പ് കടിയേറ്റത്. മൂന്ന് മാസം നീണ്ട ആസൂത്രണമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് സൂചനകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്