പത്താനാപുരം: വനത്തിനുള്ളിൽ അനുമതിയില്ലാതെ പ്രവേശിച്ച് വന്യജീവികളെ ചിത്രീകരിച്ചതിന് കേസെടുത്തതോടെ ഒളിവിൽ പോയ യൂട്യൂബർക്കെതിരെ കടുത്ത നടപടിക്ക് വനം വകുപ്പ്. കിളിമാനൂർ സ്വദേശി അമല അനുവിനെ സെെബർ സെല്ലിന്റെ സഹായത്തോട അറസ്റ്റ് ചെയ്യാനാണ് നീക്കം. ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടും എത്താത്ത സാഹചര്യത്തിലാണ് വനംവകുപ്പിന്റെ നീക്കം.
അന്വേഷണ ഉദ്യോഗസ്ഥർ പുനലൂരിലെ ഫോറസ്റ്റ് നിയമലംഘന കേസുകൾ പരിഗണിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകി. കേന്ദ്ര - സംസ്ഥാന വനം വന്യജീവി നിയമങ്ങൾ പ്രകാരമാണ് അമല അനുവിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴുവർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആറ് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെൻമല മാമ്പഴത്തറ വനത്തിൽ പ്രവേശിച്ച് ഹെലിക്യാം ഉൾപ്പെടെയുള്ള ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരണം നടത്തുകയും മൃഗങ്ങളെ പ്രകേപിപ്പിക്കുകയുമായിരുന്നു. ഈ ദ്യശ്യങ്ങൾ യൂട്യുബിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയെ വനത്തിലേക്ക് കൊണ്ടുപോയതിന് ബാലാവകാശ കമ്മിഷനോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് വനം വകുപ്പ് കത്ത് നൽകും.
വനം വന്യജീവി നിയമപ്രകാരം ഇത്തരത്തിലുള്ള ചിത്രീകരണത്തിനും പ്രചാരണത്തിനും മുൻകൂർ അനുമതി വേണം അല്ലാത്തപക്ഷം ഇത്തരം പ്രവർത്തികൾ കുറ്റകരമാണ്. സിനിമ ചിത്രീകരണത്തിന് പ്രത്യേക കരാർ തയ്യാറാക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് അനുമതി നൽകുക. ഹെലിക്യാം ഉപയോഗിച്ച് ചിത്രീകരണം നടത്തുമ്പോൾ ഭയന്ന് കാട്ടിലേക്ക് ഓടിയ കാട്ടാന പ്രകോപിപ്പിച്ചതോടെ യൂട്യൂബർക്ക് നേരെ ഓടിയെത്തുന്നത് ദൃശ്യങ്ങൾ ഉണ്ട്. കേസെടുത്തതോടെ വീഡിയോ നീക്കം ചെയ്തിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥർ പുനലൂരിലെ ഫോറസ്റ്റ് നിയമലംഘന കേസുകൾ പരിഗണിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ വിശദമായ റിപ്പോർട്ട് നൽകി. കേന്ദ്ര - സംസ്ഥാന വനം വന്യജീവി നിയമങ്ങൾ പ്രകാരമാണ് അമല അനുവിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴുവർഷം വരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആറ് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെൻമല മാമ്പഴത്തറ വനത്തിൽ പ്രവേശിച്ച് ഹെലിക്യാം ഉൾപ്പെടെയുള്ള ക്യാമറകൾ ഉപയോഗിച്ച് ചിത്രീകരണം നടത്തുകയും മൃഗങ്ങളെ പ്രകേപിപ്പിക്കുകയുമായിരുന്നു. ഈ ദ്യശ്യങ്ങൾ യൂട്യുബിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയെ വനത്തിലേക്ക് കൊണ്ടുപോയതിന് ബാലാവകാശ കമ്മിഷനോട് നടപടിയെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് വനം വകുപ്പ് കത്ത് നൽകും.
വനം വന്യജീവി നിയമപ്രകാരം ഇത്തരത്തിലുള്ള ചിത്രീകരണത്തിനും പ്രചാരണത്തിനും മുൻകൂർ അനുമതി വേണം അല്ലാത്തപക്ഷം ഇത്തരം പ്രവർത്തികൾ കുറ്റകരമാണ്. സിനിമ ചിത്രീകരണത്തിന് പ്രത്യേക കരാർ തയ്യാറാക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് അനുമതി നൽകുക. ഹെലിക്യാം ഉപയോഗിച്ച് ചിത്രീകരണം നടത്തുമ്പോൾ ഭയന്ന് കാട്ടിലേക്ക് ഓടിയ കാട്ടാന പ്രകോപിപ്പിച്ചതോടെ യൂട്യൂബർക്ക് നേരെ ഓടിയെത്തുന്നത് ദൃശ്യങ്ങൾ ഉണ്ട്. കേസെടുത്തതോടെ വീഡിയോ നീക്കം ചെയ്തിരുന്നു.