ആപ്പ്ജില്ല

അച്ഛനൊപ്പം ബൈക്കിൽ പോകവെ പെട്ടി ഓട്ടോറിക്ഷ ഇടിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം

കോട്ടയം പെരുവയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. അച്ഛനൊപ്പം ബൈക്കിൽ പോകവെ പെട്ടി ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം. അവർമ സ്വദേശി ദീപക് (20) ആണ് മരിച്ചത്.

Lipi 27 Jun 2022, 8:46 pm

ഹൈലൈറ്റ്:

  • അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു.
  • അവർമ സ്വദേശി ദീപക് (20) ആണ് മരിച്ചത്.
  • അച്ഛനൊപ്പം ബൈക്കിൽ പോകവെയായിരുന്നു അപകടം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Kottayam Student Accident Death
മരിച്ച ദീപക്.
പെരുവ: അച്ഛൻ ഓടിച്ച സ്‌കൂട്ടറിൽ നിയന്ത്രണം വിട്ടെത്തിയ പെട്ടി ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐടിഐ വിദ്യാർഥി മരിച്ചു. അവർമ ആര്യപ്പിള്ളിൽ ദിലീപ്-സുമ ദമ്പതികളുടെ മകൻ ദീപക് (20) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച മരണം സംഭവിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പത്തോടെ പെരുവ-ഇലത്തി റോഡിൽ പെരുവക്ക് സമീപം മുതിരക്കാല വളവിൽ വെച്ചാണ് അപകടം. അച്ചൻ ദിലീപിനോടൊപ്പം വല്ലകത്തെ ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. പെരുവയിൽ നിന്ന് ഇലത്തി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോ ദിശ തെറ്റിയെത്തി സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ദിലീപിനും ഗുരുതര പരിക്കേറ്റിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. ഏക സഹോദരി ദേവിക (വിദ്യാർഥി).

നഗരമധ്യത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചു; ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഉൾപ്പടെ 5 പേർ അറസ്റ്റിൽ

9518 കേസുകൾ തീർപ്പാക്കി

കോട്ടയം: ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്ക് നിയമ സേവന കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ ലോക് അദാലത്തിൽ 9518 കേസുകൾ തീർപ്പാക്കി. കോടതികളിൽ നിലവിലുള്ള കേസുകളും ഇതര തർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിച്ചത്. 6,74,13,214 രൂപയുടെ വിവിധ വ്യവഹാരങ്ങളാണ് തീർപ്പാക്കിയത്. 7224 പെറ്റി കേസുകൾ തീർപ്പാക്കിയതിലൂടെ 88,69,280 രൂപ പിഴയായി ഈടാക്കി. 395 പ്രീ ലിറ്റിഗേഷൻ പെറ്റീഷനുകൾ തീർപ്പാക്കി. ഇതിലൂടെ 3,56,18,434 രൂപയാണ് നഷ്ടപരിഹാരവും മറ്റുമായി വിധിച്ചത്. കെട്ടിക്കിടന്ന 1899 കേസുകളും തീർപ്പാക്കി. 2,29,25,500 രൂപയുടെ വ്യവഹാരമാണ് തീർപ്പാക്കിയത്.

വീട്ടിലേക്ക് വഴിയില്ല, സിബിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചത് അയൽവാസിയുടെ വീട്ടിൽ

ആകെ 12,000 കേസുകളാണ് പരിഗണിച്ചത്. ബാങ്ക് റിക്കവറി , വാഹനാപകട കേസുകൾ, വിവാഹം , വസ്തു തർക്കങ്ങൾ, ആർടിഒ, രജിസ്ട്രേഷൻ വകുപ്പിലെ അണ്ടർ വാല്യൂവേഷൻ കേസുകൾ എന്നിവയാണ് അദാലത്തിൽ പരിഗണിച്ചത്. കോട്ടയം ജില്ലാക്കോടതി സമുച്ചയത്തിൽ നടന്ന അദാലത്തിൽ സംസ്ഥാന നിയമസേവന അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ പങ്കെടുത്തു. ജില്ലാ നിയമസേവന അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ എൻ ഹരികുമാർ, താലൂക്ക് നിയമസേവന കമ്മിറ്റി ചെയർമാനും അഡീഷണൽ ജില്ലാ ജഡ്ജിയുമായ കെ എൻ സുജിത്ത്, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ് സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്