കോട്ടയം: സംസ്ഥാന മോട്ടോർ വാഹന വകുപ്പ് യുവാവിനെ വലയ്ക്കാൻ തുടങ്ങിയിട്ട് രണ്ട് മാസം പിന്നിടുന്നു. അതിരമ്പുഴ സ്വദേശിയായ അനൂപ് ആശിച്ചു മോഹിച്ചു വാങ്ങിയ വാഹനത്തിന്റെ ആർസി ബുക്ക് രണ്ട് മാസം കഴിഞ്ഞിട്ടും നൽകാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറായിട്ടില്ല. ഹൈദരാബാദിലേയ്ക്കു കൊണ്ടു പോകുന്നതിനായി വാങ്ങിയ വാഹനമാണ് മതിയായ രേഖകൾ ലഭിക്കാത്തതിനാൽ കൊണ്ടു പോകാനാവാത്തത്. Also Read: നിയന്ത്രണം വിട്ട കാർ ഇടിച്ചു വീഴ്ത്തി; കാൽനടയാത്രികയ്ക്ക് ദാരുണാന്ത്യം, സംഭവം പാലാ-പൊൻകുന്നം റോഡിൽ
ഒക്ടോബർ 26 നാണ് അനൂപ് ആക്ടീവ സ്കൂട്ടർ വാങ്ങിയത്. ഈ വാഹനത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി തൊട്ടടുത്ത ദിവസം തന്നെ വാഹനം ലഭിക്കുകയും ചെയ്തു. എന്നാൽ ഒരു മാസത്തിലധികം കഴിഞ്ഞിട്ടും വാഹനത്തിന്റെ ആർസി ബുക്ക് നൽകാൻ അധികൃതർ തയ്യാറായില്ല. ആർസി ബുക്ക് തപാലിൽ അയച്ചു നൽകാമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ഇതിനിടെ വാഹനം ഹൈദരാബാദിലേക്കു കൊണ്ടു പോകുന്നതിനായി അനൂപ് റെയിൽവേ സ്റ്റേഷനിലെത്തി ബുക്കിങ് കൗണ്ടറിൽ അന്വേഷിച്ചു.
Also Read: ട്രംപിന്റെ 66 ഹോട്ടലുകളുടെ സിഇഒ, ബാങ്ക് ബാലൻസ് 56 കോടി, കയ്യിൽ 300 പവൻ, വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്, 'പുതുപ്പണക്കാരൻ' ഒടുവിൽ മാവേലിക്കര പോലീസിന്റെ കയ്യിൽ
ഒറിജിനൽ ആർസി ബുക്കോ, പകർപ്പോ ഉണ്ടെങ്കിൽ മാത്രമേ ട്രെയിൻ മാർഗം സ്കൂട്ടർ ഹൈദരാബാദിലേയ്ക്ക് അയക്കാനാവൂ എന്ന് അധികൃതർ അറിയിച്ചു. ഇതേ തുടർന്നു ജോലി സ്ഥലമായ ഹൈദരാബാദിലേയ്ക്കു മടങ്ങിയ അനൂപ് ഒരു മാസത്തിന് ശേഷം മടങ്ങിയെത്തി. ജോലിയിൽ നിന്നും അവധിയെടുത്താണ് അനൂപ് നാട്ടിലെത്തിയത്.
കോട്ടയം ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ആർടി ഓഫീസിൽ എത്തി അന്വേഷിച്ചപ്പോൾ വാഹൻ സൈറ്റ് ഹാങ്ങാണെന്നും ഒരാഴ്ചയ്ക്ക ശേഷം തപാലിൽ ആർസി ബുക്ക് ലഭിക്കുമെന്നും ആശ്വസിപ്പിച്ച് ജീവനക്കാർ മടക്കി. മറ്റ് ആർടി ഓഫീസുകളിൽ അനൂപിന് ശേഷം വാഹനം രജിസ്റ്റർ ചെയ്തവർക്കെല്ലാം ഇതിനോടകം ആർസി ബുക്ക് ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ അനൂപ് ആർടിഒയ്ക്കും ജോയിന്റ് ആർടിഒയ്ക്കും മെയിൽ മാർഗം പരാതി നൽകി. എന്നാൽ ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
Read Latest Local News and Malayalam News
ഒക്ടോബർ 26 നാണ് അനൂപ് ആക്ടീവ സ്കൂട്ടർ വാങ്ങിയത്. ഈ വാഹനത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി തൊട്ടടുത്ത ദിവസം തന്നെ വാഹനം ലഭിക്കുകയും ചെയ്തു. എന്നാൽ ഒരു മാസത്തിലധികം കഴിഞ്ഞിട്ടും വാഹനത്തിന്റെ ആർസി ബുക്ക് നൽകാൻ അധികൃതർ തയ്യാറായില്ല. ആർസി ബുക്ക് തപാലിൽ അയച്ചു നൽകാമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ഇതിനിടെ വാഹനം ഹൈദരാബാദിലേക്കു കൊണ്ടു പോകുന്നതിനായി അനൂപ് റെയിൽവേ സ്റ്റേഷനിലെത്തി ബുക്കിങ് കൗണ്ടറിൽ അന്വേഷിച്ചു.
Also Read: ട്രംപിന്റെ 66 ഹോട്ടലുകളുടെ സിഇഒ, ബാങ്ക് ബാലൻസ് 56 കോടി, കയ്യിൽ 300 പവൻ, വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ്, 'പുതുപ്പണക്കാരൻ' ഒടുവിൽ മാവേലിക്കര പോലീസിന്റെ കയ്യിൽ
ഒറിജിനൽ ആർസി ബുക്കോ, പകർപ്പോ ഉണ്ടെങ്കിൽ മാത്രമേ ട്രെയിൻ മാർഗം സ്കൂട്ടർ ഹൈദരാബാദിലേയ്ക്ക് അയക്കാനാവൂ എന്ന് അധികൃതർ അറിയിച്ചു. ഇതേ തുടർന്നു ജോലി സ്ഥലമായ ഹൈദരാബാദിലേയ്ക്കു മടങ്ങിയ അനൂപ് ഒരു മാസത്തിന് ശേഷം മടങ്ങിയെത്തി. ജോലിയിൽ നിന്നും അവധിയെടുത്താണ് അനൂപ് നാട്ടിലെത്തിയത്.
കോട്ടയം ജില്ലയിലെ മുഴുവൻ വാര്ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
ആർടി ഓഫീസിൽ എത്തി അന്വേഷിച്ചപ്പോൾ വാഹൻ സൈറ്റ് ഹാങ്ങാണെന്നും ഒരാഴ്ചയ്ക്ക ശേഷം തപാലിൽ ആർസി ബുക്ക് ലഭിക്കുമെന്നും ആശ്വസിപ്പിച്ച് ജീവനക്കാർ മടക്കി. മറ്റ് ആർടി ഓഫീസുകളിൽ അനൂപിന് ശേഷം വാഹനം രജിസ്റ്റർ ചെയ്തവർക്കെല്ലാം ഇതിനോടകം ആർസി ബുക്ക് ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ അനൂപ് ആർടിഒയ്ക്കും ജോയിന്റ് ആർടിഒയ്ക്കും മെയിൽ മാർഗം പരാതി നൽകി. എന്നാൽ ഇതുവരെയും നടപടിയുണ്ടായിട്ടില്ല.
Read Latest Local News and Malayalam News