കോട്ടയം: റോഡിലെ കുഴിയിൽ വീണ ബൈക്ക് കാറിനു പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം അതിരമ്പുഴ ഓണംതുരുത്ത് കൊല്ലമ്പറമ്പിൽ ജോയിയുടെയും അമ്മിണിയുടെയും മകൻ കെ കെ റെജി (45) ആണ് മരിച്ചത്. പലഹാരം നിർമ്മിച്ച് കടകളിൽ വിതരണം ചെയ്യുന്ന റെജി പണം പിരിച്ച ശേഷം വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണ് അപകടം (Road Accident).
അതിരമ്പുഴ മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് ബോധരഹിതനായി കിടന്ന റെജിയെ നാട്ടുകാർ വീട്ടിലെത്തിച്ചിരുന്നു. പതിനഞ്ചു മിനിറ്റോളം റോഡിൽ കിടന്ന ശേഷമാണ് നാട്ടുകാർ റെജിയെ വീട്ടിലെത്തിച്ചത്. ബോധരഹിതനായി റെജിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചു.
അതിരമ്പുഴ ചന്തയ്ക്കു സമീപത്തെ റോഡിലെ കുഴിയിൽ റെജിയുടെ ബൈക്ക് വീണ ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റെജി റോഡിൽ തെറിച്ചു വീണു. ബോധരഹിതനായി റോഡിൽ വീണ് കിടന്നെങ്കിലും പതിനഞ്ച് മിനിറ്റിനു ശേഷമാണ് ആളുകൾ ഇദ്ദേഹത്തെ എടുക്കാൻ തയ്യാറായതെന്നാണ് ബന്ധുക്കൾ ആരോപിച്ചു.
അപകടസ്ഥലത്തുണ്ടായിരുന്ന ചിലർ റെജിയെ വാഹനത്തിൽ കയറ്റി വീട്ടിലെത്തിച്ച ശേഷം മടങ്ങുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. റോഡിൽ വീണതാണെന്നാണ് ഇവർ അറിയിച്ചത്. അനക്കമില്ലാതെ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ബന്ധുക്കൾ റെജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തിൽ സംശയമുള്ളതിനാൽ
ബന്ധുക്കൾ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി.
Read Latest Local News and Malayalam News
അതിരമ്പുഴ മാർക്കറ്റ് റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് ബോധരഹിതനായി കിടന്ന റെജിയെ നാട്ടുകാർ വീട്ടിലെത്തിച്ചിരുന്നു. പതിനഞ്ചു മിനിറ്റോളം റോഡിൽ കിടന്ന ശേഷമാണ് നാട്ടുകാർ റെജിയെ വീട്ടിലെത്തിച്ചത്. ബോധരഹിതനായി റെജിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചു.
അതിരമ്പുഴ ചന്തയ്ക്കു സമീപത്തെ റോഡിലെ കുഴിയിൽ റെജിയുടെ ബൈക്ക് വീണ ബൈക്ക് നിയന്ത്രണം നഷ്ടമായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റെജി റോഡിൽ തെറിച്ചു വീണു. ബോധരഹിതനായി റോഡിൽ വീണ് കിടന്നെങ്കിലും പതിനഞ്ച് മിനിറ്റിനു ശേഷമാണ് ആളുകൾ ഇദ്ദേഹത്തെ എടുക്കാൻ തയ്യാറായതെന്നാണ് ബന്ധുക്കൾ ആരോപിച്ചു.
അപകടസ്ഥലത്തുണ്ടായിരുന്ന ചിലർ റെജിയെ വാഹനത്തിൽ കയറ്റി വീട്ടിലെത്തിച്ച ശേഷം മടങ്ങുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. റോഡിൽ വീണതാണെന്നാണ് ഇവർ അറിയിച്ചത്. അനക്കമില്ലാതെ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ബന്ധുക്കൾ റെജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണത്തിൽ സംശയമുള്ളതിനാൽ
ബന്ധുക്കൾ ഏറ്റുമാനൂർ പോലീസിൽ പരാതി നൽകി.
Read Latest Local News and Malayalam News