കോട്ടയം: ആറന്മുള ഉത്രട്ടാതി വള്ളസദ്യയ്ക്കുള്ള വിഭവങ്ങളുമായി പുറപ്പെടുന്ന തിരുവോണത്തോണിയുടെ അകമ്പടിത്തോണി ശനിയാഴ്ച കുമാരനല്ലൂരിൽ നിന്നും പുറപ്പെടും. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാകും തിരുവോണത്തോണിയുടെ അകമ്പടിത്തോണി കുമാരനല്ലൂർ മങ്ങാട്ടില്ലത്തു നിന്നും പുറപ്പെടുക.
Also Read: തിരുവാറന്മുള പാര്‍ത്ഥസാരഥിക്ക് ഓണവിഭവങ്ങളുമായെത്തുന്ന തിരുവോണത്തോണി നീരണിഞ്ഞു
കുമാരനല്ലൂർ മങ്ങാട്ടില്ലത്തെ മീനച്ചിലാറിന്‍റെ കടവിൽ നിന്നാണ് വള്ളം പുറപ്പെടുന്നത്. മുൻ വർഷങ്ങളിൽ മങ്ങാട്ട് ഇല്ലത്തെ നാരായണ ഭട്ടതിരിയായിരുന്നു ചുരുളൻ വള്ളത്തിൽ അകമ്പടിത്തോണിയിൽ യാത്ര ചെയ്തിരുന്നത്. എന്നാൽ, ഇദ്ദേഹത്തിന്‍റെ വിയോഗത്തെ തുടർന്ന് മങ്ങാട്ടില്ലത്തെ രവീന്ദ്ര ബാബു ഭട്ടതിരിയാണ് ഇക്കുറി യാത്ര തിരിക്കുന്നത്. ഇത്തവണ ആദ്യമായാണ് രവീന്ദ്ര ബാബു ഭട്ടതിരി മങ്ങാട്ടില്ലത്തു നിന്നും യാത്ര ചെയ്യുന്നത്.
മുൻവർഷങ്ങളിൽ തിരുവോണത്തോണിയ്ക്ക് തിരുവല്ല മൂവടത്തു മഠത്തിൽ സ്വീകരണം ഒരുക്കിയിരുന്നു. എന്നാൽ, കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഇക്കുറി ഇവിടെ സ്വീകരണം ഉണ്ടാകില്ല. കുമാരനല്ലൂരിൽ നിന്നുള്ള ചുരുളവൻ വള്ളത്തിൽ തന്നെയാണ് മുൻ വർഷങ്ങളിൽ ഭട്ടതിരി ആറന്മുളയിലേയ്ക്ക് എത്തിയിരുന്നതും. എന്നാൽ, കാട്ടൂരിൽ നിന്നുള്ള തിരുവോണത്തോണിയ്ക്ക് ഇത്തവണ കുമാരനല്ലൂരിൽ നിന്നുള്ള ചുരുളൻവള്ളം അകമ്പടിയായി യാത്ര പോകില്ല.
Also Read: 'കണ്ണൂരിലെ പാലത്തിൻ്റെ തകർച്ചയ്ക്കു കാരണം അഴിമതി'; സ്ഥലം സന്ദർശിച്ച് ചെന്നിത്തല, കേന്ദ്ര വിജിലൻസ് കമ്മീഷണർക്ക് പരാതി നൽകും
കുമാരനല്ലൂരിൽ നിന്നുള്ള ചുരുളൻ വള്ളം തിരികെ മടക്കിയ ശേഷം, മറ്റൊരു വള്ളത്തിലാകും ഭട്ടതിരിഇക്കുറി ആറന്മുളയിലേയ്ക്കു പോകുക. ആറന്മുള പള്ളിയോട സംഘം ഏർപ്പെടുത്തുന്ന വള്ളത്തിലാവും ഇക്കുറി ഇദ്ദേഹത്തിന്റെ യാത്ര. ഭട്ടതിരിയുടെ സാന്നിധ്യത്തിൽ അയിരൂർ പുതിയ കാവിൽ ഉച്ചപൂജയും നടക്കും. വൈകിട്ട് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇദ്ദേഹം എത്തും. ഇവിടെ നിന്നും 30 ന് വൈകിട്ട് ആറു മണിയോടെയാണ് തിരുവോണത്തോണി ആറന്മുളയിലേയ്ക്കു പുറപ്പെടുക.
തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായാണ് തിരുവോണത്തോണി യാത്ര പുറപ്പെടുന്നത്. 31 ന് പുലർച്ചെ ആറു മണിയോടെ തിരുവോണത്തോണി ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ എത്തും. പള്ളിയോടത്തിൽ 24 പേർക്കു കയറാൻ അനുമതിയുണ്ടാകും. സെപ്റ്റംബർ നാലിനാണ് ഉത്രട്ടാതി ജലോത്സവം.
Also Read: തിരുവാറന്മുള പാര്‍ത്ഥസാരഥിക്ക് ഓണവിഭവങ്ങളുമായെത്തുന്ന തിരുവോണത്തോണി നീരണിഞ്ഞു
കുമാരനല്ലൂർ മങ്ങാട്ടില്ലത്തെ മീനച്ചിലാറിന്‍റെ കടവിൽ നിന്നാണ് വള്ളം പുറപ്പെടുന്നത്. മുൻ വർഷങ്ങളിൽ മങ്ങാട്ട് ഇല്ലത്തെ നാരായണ ഭട്ടതിരിയായിരുന്നു ചുരുളൻ വള്ളത്തിൽ അകമ്പടിത്തോണിയിൽ യാത്ര ചെയ്തിരുന്നത്. എന്നാൽ, ഇദ്ദേഹത്തിന്‍റെ വിയോഗത്തെ തുടർന്ന് മങ്ങാട്ടില്ലത്തെ രവീന്ദ്ര ബാബു ഭട്ടതിരിയാണ് ഇക്കുറി യാത്ര തിരിക്കുന്നത്. ഇത്തവണ ആദ്യമായാണ് രവീന്ദ്ര ബാബു ഭട്ടതിരി മങ്ങാട്ടില്ലത്തു നിന്നും യാത്ര ചെയ്യുന്നത്.
മുൻവർഷങ്ങളിൽ തിരുവോണത്തോണിയ്ക്ക് തിരുവല്ല മൂവടത്തു മഠത്തിൽ സ്വീകരണം ഒരുക്കിയിരുന്നു. എന്നാൽ, കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഇക്കുറി ഇവിടെ സ്വീകരണം ഉണ്ടാകില്ല. കുമാരനല്ലൂരിൽ നിന്നുള്ള ചുരുളവൻ വള്ളത്തിൽ തന്നെയാണ് മുൻ വർഷങ്ങളിൽ ഭട്ടതിരി ആറന്മുളയിലേയ്ക്ക് എത്തിയിരുന്നതും. എന്നാൽ, കാട്ടൂരിൽ നിന്നുള്ള തിരുവോണത്തോണിയ്ക്ക് ഇത്തവണ കുമാരനല്ലൂരിൽ നിന്നുള്ള ചുരുളൻവള്ളം അകമ്പടിയായി യാത്ര പോകില്ല.
Also Read: 'കണ്ണൂരിലെ പാലത്തിൻ്റെ തകർച്ചയ്ക്കു കാരണം അഴിമതി'; സ്ഥലം സന്ദർശിച്ച് ചെന്നിത്തല, കേന്ദ്ര വിജിലൻസ് കമ്മീഷണർക്ക് പരാതി നൽകും
കുമാരനല്ലൂരിൽ നിന്നുള്ള ചുരുളൻ വള്ളം തിരികെ മടക്കിയ ശേഷം, മറ്റൊരു വള്ളത്തിലാകും ഭട്ടതിരിഇക്കുറി ആറന്മുളയിലേയ്ക്കു പോകുക. ആറന്മുള പള്ളിയോട സംഘം ഏർപ്പെടുത്തുന്ന വള്ളത്തിലാവും ഇക്കുറി ഇദ്ദേഹത്തിന്റെ യാത്ര. ഭട്ടതിരിയുടെ സാന്നിധ്യത്തിൽ അയിരൂർ പുതിയ കാവിൽ ഉച്ചപൂജയും നടക്കും. വൈകിട്ട് കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇദ്ദേഹം എത്തും. ഇവിടെ നിന്നും 30 ന് വൈകിട്ട് ആറു മണിയോടെയാണ് തിരുവോണത്തോണി ആറന്മുളയിലേയ്ക്കു പുറപ്പെടുക.
തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായാണ് തിരുവോണത്തോണി യാത്ര പുറപ്പെടുന്നത്. 31 ന് പുലർച്ചെ ആറു മണിയോടെ തിരുവോണത്തോണി ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ എത്തും. പള്ളിയോടത്തിൽ 24 പേർക്കു കയറാൻ അനുമതിയുണ്ടാകും. സെപ്റ്റംബർ നാലിനാണ് ഉത്രട്ടാതി ജലോത്സവം.