കോട്ടയം: എംസി റോഡിൽ പള്ളം കരിമ്പിൻകാലായിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാറിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടർന്നാണ് അപകടം. സമീപത്ത് കൂടി കടന്നുപോയ ടൂറിസ്റ്റ് ബസിലും കാർ വന്നിടിച്ചു.
കോട്ടയം പള്ളം കരിമ്പിൻകാലാ ഷാപ്പിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് അപകടത്തിന്റെ വിവരങ്ങൾ പുറത്തു വന്നത്. ശനിയാഴ്ച വൈകിട്ട് 4.15 ഓടെ അപകടം ഉണ്ടായത്. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. അപകടത്തിപ്പെട്ട കാറിൽ കുട്ടി ഉണ്ടായിരുന്നു.
ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാർ അപകടത്തിൽപ്പെട്ട ഒരു കാറിനെ ഇടിച്ച ശേഷം സ്വകാര്യ ടൂറിസ്റ്റ് ബസിന്റെ ടയറിൽ ഇടിച്ച് നിന്നു. ഇതിനിടെ അപകടമുണ്ടാക്കിയ ഈ കാറിനെ മറികടന്ന് ദിശ തെറ്റിച്ച് എത്തിയ കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്നു എംസി റോഡിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു.
കനത്ത മഴയിൽ തെന്നിക്കിടന്ന റോഡിലുടെ അമിത വേഗത്തിൽ എത്തിയ കാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരിക്കുന്നത്. കനത്ത മഴയ്ക്കു തൊട്ടു പിന്നാലെയാണ് അപകടം. മഴയുള്ള സാഹചര്യത്തിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പും പോലീസും നൽകുന്ന നിർദേശം.
കോട്ടയം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കോട്ടയം പള്ളം കരിമ്പിൻകാലാ ഷാപ്പിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് അപകടത്തിന്റെ വിവരങ്ങൾ പുറത്തു വന്നത്. ശനിയാഴ്ച വൈകിട്ട് 4.15 ഓടെ അപകടം ഉണ്ടായത്. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. അപകടത്തിപ്പെട്ട കാറിൽ കുട്ടി ഉണ്ടായിരുന്നു.
ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാർ അപകടത്തിൽപ്പെട്ട ഒരു കാറിനെ ഇടിച്ച ശേഷം സ്വകാര്യ ടൂറിസ്റ്റ് ബസിന്റെ ടയറിൽ ഇടിച്ച് നിന്നു. ഇതിനിടെ അപകടമുണ്ടാക്കിയ ഈ കാറിനെ മറികടന്ന് ദിശ തെറ്റിച്ച് എത്തിയ കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്നു എംസി റോഡിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു.
കനത്ത മഴയിൽ തെന്നിക്കിടന്ന റോഡിലുടെ അമിത വേഗത്തിൽ എത്തിയ കാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരിക്കുന്നത്. കനത്ത മഴയ്ക്കു തൊട്ടു പിന്നാലെയാണ് അപകടം. മഴയുള്ള സാഹചര്യത്തിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പും പോലീസും നൽകുന്ന നിർദേശം.
കോട്ടയം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം