കോട്ടയം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടു വയസുകാരി കിണറ്റിൽ വീണ് മരിച്ചു. മാങ്ങാനം ലക്ഷംവീട് കോളനിയിൽ ഒളവാപ്പറമ്പിൽ ശാലു സുരഷ് നിബിൻ ബിജു ദമ്പതികളുടെ മകൾ നൈസാ മോൾ (രണ്ട്) ആണ് മരിച്ചത്. കോട്ടയം മാങ്ങാനം കളത്തിപ്പടിയിലാണ് ദാരുണമായ സംഭവം. വ്യാഴാഴ്ച വൈകിട്ട് വീട്ട് മുറ്റത്തെ കിണറിന് സമീപം കളിക്കുന്നതിനിടെയാണ് അപകടം. മുറ്റത്തെ മണൽകൂനയ്ക്കു മുകളിൽ കയറി കളിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു.
കുട്ടിയെ കാണാതെ വന്നതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ദമ്പതികൾക്ക് ഒരു വയസും പത്തു മാസവുമുള്ള രണ്ടു കുട്ടികൾ കൂടിയുണ്ട്. സംസ്‌കാരം പിന്നീട്.
അതേസമയം, കോട്ടയം വെള്ളുത്തുരുത്തി കുഴിമറ്റം പള്ളിയ്ക്കു സമീപം മകനോടിച്ച ബൈക്കിൽ നിന്നും തെറിച്ചു വീണ വീട്ടമ്മ ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി മരിച്ചു. കുഴിമറ്റം സ്വദേശിയായ വീട്ടമ്മയാണ് അപകടത്തിൽ മരിച്ചത്. കുഴിമറ്റം കാവാട്ട് ഹൗസിൽ അശ്വതി (55) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കുഴിമറ്റം കാവാട്ട് ഹൗസിൽ വിഷ്ണു രാജുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ കോട്ടയം ഞാലിയാകുഴി പരുത്തുംപാറ റൂട്ടിൽ വെള്ളുത്തുരുത്തി ക്‌നാനായ പള്ളിയ്ക്കു സമീപമായിരുന്നു അപകടം. ഞാലിയാകുഴിയിൽ നിന്നും പരുത്തുംപാറ ഭാഗത്തേയ്ക്കു വരികയായിരുന്നു ടോറസ് ലോറി. ഈ സമയം എതിർ ദിശയിൽ വരികയായിരുന്നു ബൈക്കാണ് അപകടത്തിൽപ്പെട്ടത്. വിഷ്ണു രാജുവാണ് ബൈക്ക് ഓടിച്ചിരുന്നത്.
ബൈക്കിന് പിന്നിൽ ഇരിക്കുകയായിരുന്നു. ഈ സമയം കുഴിയിൽ നിന്നും വെട്ടിച്ചു മാറ്റിയ ടോറസ് ബൈക്കിൽ തട്ടുകയായിരുന്നെന്നു സംശയിക്കുന്നതായി നാട്ടുകാർ പോലീസിനു മൊഴി നൽകി. ഇതേ തുടർന്നു റോഡിലേയ്ക്കു തെളിച്ചു വീണ അശ്വതിയുടെ തലയിലൂടെ ടോറസ് ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. അശ്വതി തൽക്ഷണം മരിച്ചു. ബൈക്കിൽ നിന്നും വീണ് നിസാര പരിക്കേറ്റ വിഷ്്ണു രാജുവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേയ്ക്കു മാറ്റി. മരിച്ച അശ്വതിയുടെ മൃതദേഹം പോലീസ് എത്തി ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.
Read Latest Local News and Malayalam News
കുട്ടിയെ കാണാതെ വന്നതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. ദമ്പതികൾക്ക് ഒരു വയസും പത്തു മാസവുമുള്ള രണ്ടു കുട്ടികൾ കൂടിയുണ്ട്. സംസ്‌കാരം പിന്നീട്.
അതേസമയം, കോട്ടയം വെള്ളുത്തുരുത്തി കുഴിമറ്റം പള്ളിയ്ക്കു സമീപം മകനോടിച്ച ബൈക്കിൽ നിന്നും തെറിച്ചു വീണ വീട്ടമ്മ ടോറസ് ലോറി തലയിലൂടെ കയറിയിറങ്ങി മരിച്ചു. കുഴിമറ്റം സ്വദേശിയായ വീട്ടമ്മയാണ് അപകടത്തിൽ മരിച്ചത്. കുഴിമറ്റം കാവാട്ട് ഹൗസിൽ അശ്വതി (55) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കുഴിമറ്റം കാവാട്ട് ഹൗസിൽ വിഷ്ണു രാജുവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ കോട്ടയം ഞാലിയാകുഴി പരുത്തുംപാറ റൂട്ടിൽ വെള്ളുത്തുരുത്തി ക്‌നാനായ പള്ളിയ്ക്കു സമീപമായിരുന്നു അപകടം. ഞാലിയാകുഴിയിൽ നിന്നും പരുത്തുംപാറ ഭാഗത്തേയ്ക്കു വരികയായിരുന്നു ടോറസ് ലോറി. ഈ സമയം എതിർ ദിശയിൽ വരികയായിരുന്നു ബൈക്കാണ് അപകടത്തിൽപ്പെട്ടത്. വിഷ്ണു രാജുവാണ് ബൈക്ക് ഓടിച്ചിരുന്നത്.
ബൈക്കിന് പിന്നിൽ ഇരിക്കുകയായിരുന്നു. ഈ സമയം കുഴിയിൽ നിന്നും വെട്ടിച്ചു മാറ്റിയ ടോറസ് ബൈക്കിൽ തട്ടുകയായിരുന്നെന്നു സംശയിക്കുന്നതായി നാട്ടുകാർ പോലീസിനു മൊഴി നൽകി. ഇതേ തുടർന്നു റോഡിലേയ്ക്കു തെളിച്ചു വീണ അശ്വതിയുടെ തലയിലൂടെ ടോറസ് ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. അശ്വതി തൽക്ഷണം മരിച്ചു. ബൈക്കിൽ നിന്നും വീണ് നിസാര പരിക്കേറ്റ വിഷ്്ണു രാജുവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേയ്ക്കു മാറ്റി. മരിച്ച അശ്വതിയുടെ മൃതദേഹം പോലീസ് എത്തി ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.
Read Latest Local News and Malayalam News