ആപ്പ്ജില്ല

പാലായിൽ 'ഇന്ത്യ' പിറന്നു... രഞ്ജിത്തും സനയും ഇന്ത്യക്കുട്ടീന്ന് വിളിക്കും

സ്വാതന്ത്ര്യത്തിൻ്റെ 75-ാം പിറന്നാളിൽ പാലായിൽ 'ഇന്ത്യ' പിറന്നു. പുലിയന്നൂർ വലിയമറ്റത്തിൽ രഞ്ജിത്തിനും ഭാര്യ സനയ്ക്കും പിറന്ന പെൺകുഞ്ഞിനാണ് ഇന്ത്യ എന്നു പേരു നൽകിയത്.

guest Jessil-Mathew | Lipi 14 Aug 2022, 6:19 pm

ഹൈലൈറ്റ്:

  • കുഞ്ഞിന് ഇന്ത്യ എന്ന് പേരു നൽകി ദമ്പതികൾ.
  • പാലായിലെ രഞ്ജിത്തും ഭാര്യ സനയുമാണ് കുഞ്ഞിന് ആലോചിച്ചുറപ്പിച്ച പേരു നൽകിയത്.
  • ജൂലൈ 12-ാം തീയതിയാണ് കുഞ്ഞു പിറന്നത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
പാലാ: ജൂലൈ 12-ാം തീയതിയാണ് പാലാ പുലിയന്നൂർ വലിയമറ്റത്തിൽ രഞ്ജിത്തിനും ഭാര്യ സനയ്ക്കും പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിന് മനസിൽ ആലോചിച്ചുറപ്പിച്ച പേരു തന്നെ നൽകി 'ഇന്ത്യ', പേരുകേട്ട് പലരും നെറ്റി ചുളിച്ചു. ഭാരതീയർക്കെല്ലാം ഇന്ത്യയെന്ന പേര് അഭിമാനമാകുമ്പോൾ മകൾക്കും അത് അഭിമാനമാകട്ടെ എന്ന് പ്രണയവിവാഹിതരായ ഈ ദമ്പതികൾ പറയുന്നു. കുഞ്ഞിന് 'ഇന്ത്യ' എന്നു പേരിട്ടപ്പോൾ അവിശ്വാസത്തോടെ നോക്കിയ പലർക്കും ഇപ്പോൾ പേര് ഇഷ്ടപ്പെട്ടു തുടങ്ങിയതായും ഇവർ പറയുന്നു.
മെഡൽ തിളക്കത്തിൽ കെ കാർത്തിക് ഐപിഎസ്; കേന്ദ്ര പുരസ്കാരത്തിനു പിന്നാലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും, കോട്ടയത്തെ 5 ഉദ്യോഗസ്ഥർക്കും അംഗീകാരം
പാലാ ജനറൽ ആശുപത്രിയിൽ കുഞ്ഞിൻ്റെ ജനന സർട്ടിഫിക്കറ്റിൻ്റെ ആവശ്യത്തിനായി ഫോറം പൂരിപ്പിക്കാൻ കുഞ്ഞിന്റെ പേരിന്റെ സ്ഥാനത്ത് ഇന്ത്യയെന്ന് എഴുതിയപ്പോൾ ദേശീയത എഴുതാനുള്ള കോളമല്ലെന്നായിരുന്നുവത്രെ മറുപടി. പാലായിലെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി നോക്കുന്ന രഞ്ജിത്തിന് പട്ടാളക്കാരനാകാനായിരുന്നു ആഗ്രഹം. വീട്ടിലെ ബുദ്ധിമുട്ടുകൾ മൂലം ഒൻപതാം ക്ലാസിൽ പഠനം നിർത്തി. രാജ്യത്തിനു വേണ്ടി ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്ന ചിന്ത രഞ്ജിത്തിനെ ഏറെ വിഷമിപ്പിച്ചിരുന്നതായി ഭാര്യ സന പറയുന്നു. അങ്ങനെയാണ് ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ 'ഇന്ത്യ' എന്ന പേരിടണം എന്ന ആശയത്തിലേയ്ക്ക് എത്തിയത്.

അച്ഛനും അമ്മയും നോക്കി നിൽക്കെ സിപിഎം ക്രൂരത, കമ്പി വടിയെടുത്ത് വിട്ടിൽ കയറി ആക്രമണം, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ തല അടിച്ച് പൊട്ടിച്ചു
ഡ്രൈവറായും ഫിലിം റെപ്രസൻ്റേറ്റീവായും ജോലി ചെയ്തു വരുന്നതിനിടെയാണ് ചാലക്കുടി സ്വദേശി സനയെ പരിചയപ്പെടുന്നത്. രണ്ടു സമുദായമായതിനാൽ സനയുടെ വീട്ടുകാരും രഞ്ജിത്തിന്റെ അമ്മയും എതിർത്തിരുന്നു. എന്നാൽ എതിർപ്പുകളെ അവഗണിച്ച് 2021 ഒക്ടോബർ 31 ന് കോട്ടയം ചോഴിയക്കാട് അമ്പലത്തിൽ വെച്ച് സനയെ വിവാഹം കഴിച്ചു. പാലാ കടപ്പാട്ടൂർ അമ്പലത്തിനു സമീപമുള്ള വാടകവീട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു കുഞ്ഞിന് പേരിടൽ ചടങ്ങ് നടന്നത്. മകൾക്ക് മികച്ച വിദ്യാഭ്യാസം നൽകണം, രാഷ്ട്രീയത്തിനും മതത്തിനുമപ്പുറം രാജ്യസ്നേഹിയായി വളർത്തണം, വീട്ടുകാരുമായി ചേർന്ന് ഒരുമിച്ചുള്ള ജീവിതം എന്നിങ്ങനെയാണ് ദമ്പതികളുടെ സ്വപ്നം. രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ജാതിയും മതവും വേർത്തിരിക്കാത്ത ഒരുമ ഉറപ്പാകുന്ന ഇന്ത്യയെ സ്വപ്നം കാണുകയാണവർ.

കോട്ടയം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്