ആപ്പ്ജില്ല

ബിഷപ്പ് ഫ്രാങ്കോയുടെ ജാമ്യം ; ഇനി എല്ലാ ദിവസവും വിചാരണയ്ക്കു ഹാജരാകണമെന്ന് നിർദേശം

കേസിൽ ആഗസ്റ്റ് 13 ന് കോടതി കുറ്റപത്രം വായിച്ചു കേൾപ്പിക്കും. ഈ ദിവസം ബിഷപ്പ് ഫ്രാങ്കോ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ കോടതി നേരിട്ട് ഹാജരാകാൻ ബിഷപ്പ് ഫ്രാങ്കോയ്‌ക്കു നോട്ടീസ് അയച്ചപ്പോൾ കൊവിഡ് പോസിറ്റീവാണെന്നും അതുകൊണ്ടാണ് കോടതിയിൽ ഹാജരാകാൻ സാധിക്കാത്തതെന്നുമായിരുന്നു ബിഷപ്പ് ഫ്രാങ്കോ അറിയിച്ചത്.

| Edited by Samayam Desk | Lipi 8 Aug 2020, 1:27 am
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ വിചാരണ കോടതിയിൽ ഹാജരാകാതിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനു കർശന ഉപാധികളോടെ ജാമ്യം. വിചാരണ കോടതിയായ കോട്ടയം സെഷൻസ് കോടതിയാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കു ജാമ്യം അനുവദിച്ചത്. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതുവരെ ജില്ല വിട്ടു പോകരുതെന്നും, ഇനിയുള്ള എല്ലാ വിചാരണ ദിവസങ്ങളിലും കൃത്യമായി കോടതിയിൽ ഹാജരാകണമെന്നും നിർദേശിക്കുന്നു. നേരത്തെ കോടതി പല തവണ സമൻസ് അയച്ചിട്ടും വിചാരണയ്‌ക്കായി ബിഷപ്പ് ഫ്രാങ്കോ ഹാജരായിരുന്നില്ല.
Samayam Malayalam Franco Mulakkal


Also Read: സിപിഎം സംസ്ഥാനസമിതിയോഗം നാളെ; ആദ്യവെടിപൊട്ടിക്കുമോ? എല്ലാ കണ്ണുകളും പി ജയരാജനിലേക്ക്!

ഇതിനു ശേഷം ഹൈക്കോടതിയെ സമീപിച്ച ഫ്രാങ്കോ എഫ്ഐആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി ഇത് തള്ളിയതോടെ ബിഷപ്പ്, സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതിയും ജാമ്യ ഹർജി തള്ളിയതോടെ ബിഷപ്പ് വിചാരണ കോടതിയായ കോട്ടയം സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോയ്‌ക്കായി ഹാജരായ രണ്ടു ജാമ്യക്കാർക്കും പകരം പുതിയ ജാമ്യക്കാർ വരണമെന്നു കോടതി നിർദേശിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ പുതിയ രണ്ടു ജാമ്യക്കാരെ ഹാജരാക്കി. ഇവർ കോടതിയിൽ കെട്ടിവച്ച ബോണ്ടിൻ്റെ അടിസ്ഥാനത്തിലാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കു കോടതി ജാമ്യം അനുവദിച്ചത്.

കേസിൽ ആഗസ്റ്റ് 13 ന് കോടതി കുറ്റപത്രം വായിച്ചു കേൾപ്പിക്കും. ഈ ദിവസം ബിഷപ്പ് ഫ്രാങ്കോ നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ കോടതി നേരിട്ട് ഹാജരാകാൻ ബിഷപ്പ് ഫ്രാങ്കോയ്‌ക്കു നോട്ടീസ് അയച്ചപ്പോൾ കൊവിഡ് പോസിറ്റീവാണെന്നും അതുകൊണ്ടാണ് കോടതിയിൽ ഹാജരാകാൻ സാധിക്കാത്തതെന്നുമായിരുന്നു ബിഷപ്പ് ഫ്രാങ്കോ അറിയിച്ചത്. അതുകൊണ്ടു തന്നെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ബിഷപ്പ് ഹാജരാക്കണമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ, ജലന്ധറിൽ നിന്നും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കില്ലെന്നായിരുന്നു ബിഷപ്പിൻ്റെ അഭിഭാഷകൻ്റെ വാദം.

Also Read: കൈക്കോട്ടും കണ്ടിട്ടുണ്ട്... കൈയില്‍ തഴമ്പുമുണ്ട്... ഒരു 'വടക്കന്‍ സെല്‍ഫിയല്ല' കണ്ണൂരിലെ ഈ യുവാക്കള്‍!!

എന്നാൽ, ജില്ലയിലെ ആരോഗ്യ വകുപ്പിൻ്റെ പരിശോധന പൂർത്തിയാക്കി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു കോടതിയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കൊവിഡ് നെഗറ്റീവിൻ്റെ കാര്യത്തിൽ ആരോഗ്യ വകുപ്പിനു കൂടുതൽ നടപടി സ്വീകരിക്കാമെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ജിതേഷ് ജെ.ബാബുവും, പ്രതിഭാഗത്തിനു വേണ്ടി അഡ്വ.സി.എസ് അജയനും, സുദീഷ് കുമാറും കോടതിയിൽ ഹാജരായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്