ആപ്പ്ജില്ല

മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി: മാലം സുരേഷ് വീണ്ടും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി

മണർകാട് ചീട്ടുകളി കേസിൽ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിനു പിന്നാലെ ക്രൗൺ ക്ലബ് സെക്രട്ടറിയായ മാലം സുരേഷ് ജാമ്യാപേക്ഷ നൽകി. നാളെ ഇദ്ദേഹത്തോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.

Lipi 5 Aug 2020, 9:20 pm
കോട്ടയം: ക്രൗൺ ക്ലബിലെ ചീട്ടുകളിയുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതിനു പിന്നാലെ ക്ലബ് സെക്രട്ടറി മാലം സുരേഷ് വീണ്ടും കോടതിയിൽ ജാമ്യാപേക്ഷ നൽകി. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സുരേഷ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
Samayam Malayalam മാലം സുരേഷ്


Also Read: മണർകാട് ചീട്ടുകളി: ക്ലബ് സെക്രട്ടറി മാലം സുരേഷിനോട് നാളെ ഹാജരാകാൻ നിർദേശം

നാളെ രാവിലെ 11 ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ സന്തോഷ് ‌കുമാർ മുൻപാകെ ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് സുരേഷ് വീണ്ടും മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഞായറാഴ്ചയാണ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് മണർകാട് മാലം വാവത്തിൽ കെ വി സുരേഷിനു (മാലം സുരേഷ്) നോട്ടീസ് നൽകിയത്. കഴിഞ്ഞ ആഴ്ച സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി കോടതി തള്ളിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായില്ലെങ്കിൽ, കൂടുതൽ നടപടികളേയ്ക്കു പോലീസ് കടക്കുമെന്നാണ് സൂചന.

Also Read: സഹോദരനുമായി വഴക്കിട്ട് ഒൻപതാം ക്ലാസ് വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ചു


ഇതിനിടെ ചീട്ടുകളിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത നാലു പ്രതികൾ കൂടി പോലീസിന് അനുകൂലമായി മൊഴി നൽകി. മണർകാട് ക്രൗൺ ക്ലബിൽ നടന്നത് പണം വെച്ചുള്ള ചീട്ടുകളിയായിരുന്നുവെന്ന പോലീസ് വാദം സ്ഥിരീകരിച്ചാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ സന്തോഷ്‌ കുമാർ മുൻപാകെയാണ് പ്രതികൾ മൊഴി നൽകിയത്. നാലു പേരും ക്ലബിൽ ചീട്ടുകളി നടന്നു എന്ന പോലീസ് വാദം അംഗീകരിക്കുകയായിരുന്നു. കേസിൽ സാക്ഷികളായി ചേർത്തിരുന്ന മണർകാട്ടെ വിവിധ സ്ഥാപനങ്ങളിലെ ഏഴു പേരുടെ കൂടി മൊഴി പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്ഥാപനത്തിൽ എന്താണ് നടക്കുന്നത് എന്നറിയില്ലെന്നു പറഞ്ഞ സാക്ഷികൾ, ഇവിടേയ്ക്ക് ദിവസവും നൂറ് കണക്കിന് ആളുകൾ എത്തിച്ചേരുന്നതായും സമ്മതിച്ചിരുന്നു.

Also Read: അപകടത്തിൽ മരിച്ച യുവാക്കൾ രക്തം വാർന്ന് റോഡിൽ കിടന്നത് പത്തു മിനിറ്റിലേറെ; മൊബൈലിൽ ചിത്രം പകർത്തിയവർ ജീവൻ രക്ഷിക്കാൻ ശ്രമിച്ചില്ല!!

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്