ആപ്പ്ജില്ല

വീടിന് തീ പിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; രക്ഷപെടാൻ ടെറസിന് മുകളിൽ നിന്ന് ചാടിയ മകന് പരിക്ക്; വഴിയില്ലാത്തതിനാൽ അഗ്നിരക്ഷാ സേനയ്ക്ക് വീട്ടിലെത്താനായില്ല

വീട്ടിലേക്ക് പ്രവേശിക്കാന്‍ വഴിയുണ്ടായിരുന്നില്ല. അതിനാല്‍, ഒരു കിമീ അകലെ വരെയാണ് അഗ്നിരക്ഷാ സേനാ സംഘത്തിന് എത്താനായത്. നാട്ടുകാർ കിണറ്റിൽ നിന്നും വെള്ളം എടുത്താണ് തീ കെടുത്താൻ രക്ഷാപ്രവർത്തനം നടത്തിയത്.

Authored byമേരി മാര്‍ഗ്രറ്റ് | Samayam Malayalam 24 Feb 2023, 7:21 am

ഹൈലൈറ്റ്:

  • വ്യാഴാഴ്ച രാത്രി 12.30 നായിരുന്നു അപകടം
  • മണിമല ഹോളി മാഗി ഫൊറോന പള്ളിയ്ക്കു സമീപമുള്ള വീടാണ് കത്തി നശിച്ചത്
  • വീട്ടിലെ കിണറ്റിലെ മോട്ടോർ കത്തിപ്പോയതും രക്ഷാപ്രവർത്തനത്തിന് തടസമായി മാറി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Death
കോട്ടയം: മണിമലയിൽ വീടിന് തീ പിടിച്ചതിനെ തുടർന്നു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാറവിളയിൽ സെൽവരാജന്‍റെ ഭാര്യ രാജം (70) ആണ് മരിച്ചത്. രക്ഷപെടാൻ മുകളിലെ നിലയിൽ നിന്ന് ചാടിയ മകൻ വിനീഷിനെ (30) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താഴത്തെ നിലയിൽ കഴിയുകയായിരുന്ന സെൽവരാജിനെ (76) പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇരുവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Also Read: കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ രണ്ടു ബസുകൾക്കിടയിൽ കുടുങ്ങി യാത്രക്കാരന് ദാരുണാന്ത്യം; മരിച്ചത് തിരുവനന്തപുരം സ്വദേശി

വ്യാഴാഴ്ച രാത്രി 12.30 നായിരുന്നു അപകടം. മണിമല ഹോളി മാഗി ഫൊറോന പള്ളിയ്ക്കു സമീപമുള്ള വീടാണ് കത്തി നശിച്ചത്. വീട്ടിൽ തീ പിടിച്ച വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനാ സംഘം കാഞ്ഞിരപ്പള്ളിയിൽ നിന്നും സ്ഥലത്ത് എത്തി. എന്നാൽ, വീട്ടിലേയ്ക്കു പ്രവേശിക്കാൻ വഴിയില്ലാത്തതിനാൽ ഒരു കിലോമീറ്റർ അകലെ വരെ മാത്രമാണ് അഗ്നിരക്ഷാ സേനാ സംഘത്തിന് എത്താനായത്. ഇതേതുടർന്നു നാട്ടുകാർ കിണറ്റിൽ നിന്നും വെള്ളം എടുത്താണ് തീ കെടുത്താൻ രക്ഷാപ്രവർത്തനം നടത്തിയത്.

കോട്ടയം ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

എന്നാൽ, വീട്ടിലെ കിണറ്റിലെ മോട്ടോർ കത്തിപ്പോയതും രക്ഷാപ്രവർത്തനത്തിന് തടസമായി മാറി. വീടിന്‍റെ ജനാലകൾ ഇരുമ്പിൽ നിർമ്മിച്ചതായിരുന്നു. ഇത് രക്ഷാപ്രവർത്തനത്തിന് തടസമായി മാറി. രക്ഷാപ്രവർത്തനത്തിനിടെ വീടിന്‍റെ രണ്ടാം നിലയിൽ നിന്നും ഭാര്യയെയും മക്കളെയും രക്ഷപെടുത്തിയ ശേഷം വിനീഷ് താഴേയ്ക്കു ചാടുകയായിരുന്നു. വിഷപ്പുക ശ്വസിച്ചതും പൊള്ളലേറ്റതുമാണ് രാജത്തിന്‍റെ മരണകാരണം. മണിമല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read: Kerala Lottery Results: 70 ലക്ഷം നിങ്ങൾക്കും സ്വന്തമാക്കാം, നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ടാങ്കര്‍ ലോറികള്‍ പിടിച്ചെടുത്ത് കുടിവെള്ള വിതരണം സുഗമമാക്കും

കുടിവെള്ള ക്ഷാമം നേരിടുന്ന പശ്ചിമകൊച്ചിയിലും സമീപ പഞ്ചായത്തുകളിലും കൂടുതല്‍ കുടിവെള്ളമെത്തിക്കുന്നതിനും വിതരണം സുഗമമാക്കുന്നതിനും നടപടി. നിലവില്‍ ടാങ്കർ ലോറികളിൽ കൂടി വെള്ളം എത്തിക്കുന്നുണ്ട് എങ്കിലും ചില ഇടങ്ങളിൽ വലിയ ടാങ്കറുകൾക്ക് കടന്നു ചെല്ലാനാവാത്തതു പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ കുടിവെള്ള വിതരണം അപര്യാപ്തമായ സ്ഥലങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി കൂടുതല്‍ ടാങ്കറുകള്‍ ഏറ്റെടുക്കാന്‍ എറണാകുളം, മുവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. ദുരന്ത നിവാരണ നിയമം സെക്ഷന്‍ 65 പ്രകാരമാണ് ടാങ്കറുകള്‍ ഏറ്റെടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉത്തരവിട്ടിരിക്കുന്നത്. ചെറിയ ടാങ്കറുകളുടെ അഭാവത്തെ തുടര്‍ന്ന് ഇടറോഡുകളില്‍ വെള്ളമെത്തിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് കളക്ടറുടെ നടപടി.

ടാങ്കറുകള്‍ പിടിച്ചെടുക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ പോലീസ് നല്‍കും. പിടിച്ചെടുക്കുന്ന ടാങ്കറുകള്‍ വാട്ടര്‍ അതോറിറ്റിക്ക് കൈമാറും. ഏറ്റെടുക്കുന്ന വാഹനങ്ങള്‍ മരടിലെ വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനിലെത്തിക്കും. വാഹനമെറ്റെടുക്കുന്നതിന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന് ചുമതല നല്‍കും. ഇതിനായി പോലീസ് സഹായവും ലഭ്യമാക്കും.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
മേരി മാര്‍ഗ്രറ്റ്
2016 ല്‍ ഡീ പോള്‍ കോളജില്‍നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയതിനുശേഷം 2017 മുതല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. സിപിഐ മുഖപത്രമായ ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററായാണ് തുടക്കം. 2017 മുതല്‍ 2019 വരെ ജനയുഗത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2019 മുതല്‍ സമയം മലയാളത്തില്‍ ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡ്യൂസറായി പ്രവര്‍ത്തിക്കുന്നു. ആറു വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന മേരി രാഷ്ട്രീയ, സാമൂഹ്യവിഷയങ്ങളിലും മറ്റു പൊതുവിഷയങ്ങളിലും ലേഖനങ്ങൾ എഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്