കോട്ടയം: പാലായ്ക്ക് പിന്നാലെ കടത്തുരുത്തിയിലും തർക്കം. കേരളാ കോൺഗ്രസ് എമ്മിന് ഉറപ്പിച്ച കടത്തുരുത്തി സീറ്റിൽ അവകാശവാദം ഉന്നയിച്ച് സ്കറിയാ തോമസ് വിഭാഗം. കഴിഞ്ഞ തവണ ലഭിച്ച സീറ്റ് തന്നെ വേണമെന്നാണ് ആവശ്യം. ഇതോടെ സീറ്റുവിഭജനത്തിൽ ഇടതുമുന്നണി ഘടകകക്ഷികളിൽ ഭിന്നത രൂക്ഷമായി. കേരളാ കോൺഗ്രസ് എം മുന്നണിയിലേക്കെത്തിയത് സിപിഐയ്ക്കും എൻസിപിക്കും പിന്നാലെ കേരളാ കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗത്തിലും അതൃപ്തിക്ക് ഇടയാക്കിയിരിക്കുകയാണ്. Also Read: പൊയിലൂരിനെ കാര്‍ന്നു തിന്നുന്ന ക്വാറി; കൂച്ചുവിലങ്ങിടേണ്ട സമയം അതിക്രമിച്ചു, നെഞ്ചിടിപ്പോടെ നാട്ടുകാര്‍
കടത്തുരുത്തി സീറ്റ് കേരളാ കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗത്തിൻ്റെതാണ്. എന്നാൽ മുന്നണി ജോസ് കെ മാണിക്ക് സീറ്റിൽ ഉറപ്പു നൽകി കഴിഞ്ഞു എന്നാണ് വിവരം. ഇവിടെ കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് സ്ഥാനാർഥിയാകുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് സ്കറിയാ തോമസ് വിഭാഗം അവകാശവാദം ഉന്നയിച്ച് രംഗത്തു വരുന്നത്.
Also Read: റാന്നി സീറ്റ് പിടിക്കാൻ മുന്നണികളിൽ പട, കൂട്ടത്തിൽ 'സഖാവ് അച്ചനും', ചാണ്ടി ഉമ്മന്‍ വരുമോ?
അതേസമയം തുരുത്തിലും തർക്കം ആയല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സീറ്റ് ചർച്ചയൊക്കെ പിന്നീട് എന്നായിരുന്നു മന്ത്രി ഇപി ജയരാജൻ്റെ പ്രതികരണം. സമാനതർക്കത്തെ തുടർന്ന് ന്പാലായെ ചൊല്ലി എൻസിപിയിലെ ഒരു വിഭാഗം മുന്നണി വിടാനൊരുങ്ങുന്ന സാഹചര്യമാണ്. കാഞ്ഞിരപ്പള്ളി സീറ്റ് സംബന്ധിച്ച് സിപിഐയും ഇടഞ്ഞു നിൽക്കുകയാണ്. സ്കറിയാ തോമസ് വിഭാഗം കൂടി പ്രതിഷേധ മറിയിക്കുമ്പോൾ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം ഇടതു മുന്നണിക്ക് എളുപ്പമാകില്ല.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കടത്തുരുത്തി സീറ്റ് കേരളാ കോൺഗ്രസ് സ്കറിയാ തോമസ് വിഭാഗത്തിൻ്റെതാണ്. എന്നാൽ മുന്നണി ജോസ് കെ മാണിക്ക് സീറ്റിൽ ഉറപ്പു നൽകി കഴിഞ്ഞു എന്നാണ് വിവരം. ഇവിടെ കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് സ്ഥാനാർഥിയാകുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് സ്കറിയാ തോമസ് വിഭാഗം അവകാശവാദം ഉന്നയിച്ച് രംഗത്തു വരുന്നത്.
Also Read: റാന്നി സീറ്റ് പിടിക്കാൻ മുന്നണികളിൽ പട, കൂട്ടത്തിൽ 'സഖാവ് അച്ചനും', ചാണ്ടി ഉമ്മന്‍ വരുമോ?
അതേസമയം തുരുത്തിലും തർക്കം ആയല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സീറ്റ് ചർച്ചയൊക്കെ പിന്നീട് എന്നായിരുന്നു മന്ത്രി ഇപി ജയരാജൻ്റെ പ്രതികരണം. സമാനതർക്കത്തെ തുടർന്ന് ന്പാലായെ ചൊല്ലി എൻസിപിയിലെ ഒരു വിഭാഗം മുന്നണി വിടാനൊരുങ്ങുന്ന സാഹചര്യമാണ്. കാഞ്ഞിരപ്പള്ളി സീറ്റ് സംബന്ധിച്ച് സിപിഐയും ഇടഞ്ഞു നിൽക്കുകയാണ്. സ്കറിയാ തോമസ് വിഭാഗം കൂടി പ്രതിഷേധ മറിയിക്കുമ്പോൾ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനം ഇടതു മുന്നണിക്ക് എളുപ്പമാകില്ല.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ