കോട്ടയം: കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പിലിൻ്റെ നേതൃത്വത്തിൽ കെ.എം മാണിയോട് പ്രതീകാത്മക മാപ്പപേക്ഷിക്കൽ നടത്തി. പാലാ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ചാണ് ക്ഷമാപണ ചടങ് നടത്തിയത്.
Also Read: രാഷ്ട്രീയ മാന്യതയുണ്ടെങ്കിൽ യുഡിഎഫിനൊപ്പം നിന്നു നേടിയ സ്ഥാനങ്ങൾ എല്ലാം കേരള കോൺഗ്രസ് രാജി വയ്ക്കണം: ചിന്റു കുര്യൻ ജോയി
അനാവശ്യ ബാർ കോഴ വിവാദത്തിന്റെ പേരിൽ കെ.എം മാണിക്കെതിരെ ഇടത് പക്ഷം സംസ്ഥാനത്താകമാനം സമരങ്ങൾ സംഘടിപ്പിക്കയം വീട്ടിൽ നോട്ടെണ്ണൽ മെഷീൻ ഉണ്ടെന്ന് പ്രചരിപ്പിക്കുകയം കെ. എം മാണിക്ക് വേണ്ടി ഡിവൈഎഫ്ഐ പിച്ചയെടുക്കൽ സമരം നടത്തി അപഹാസ്യനാക്കുകയും ചെയ്തത് മറന്നാണ് ജോസ് കെ മാണി വിഭാഗം ഇപ്പോള് ഇടത് പക്ഷത്തിനൊപ്പം ചേർന്നിരിക്കുന്നത്. കേരള കോൺഗ്രസിന്റെ ചില പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാണെന്നും ജോസ് കെ.മാണിക്ക് സത്ബുദ്ധി തോന്നാൻ സ്വർഗത്തിലിരുന്ന് കെ.എം മാണി പ്രാർത്ഥിക്കണമേ എന്ന് അഭ്യർത്ഥിക്കുന്നതായും സജി മഞ്ഞകടമ്പിൽ പറഞ്ഞു.
Also Read: ജോസ് കെ മാണി രാജ്യസഭാ സീറ്റ് രാജിവെച്ചത് സീതാറാം യെച്ചൂരിയ്ക്കു വേണ്ടിയോ?
ബഡ്ജറ്റ് അവതരണ വേളയിൽ ഇടത് അക്രമണത്തിൽ നിന്ന് കെ.എം മാണിയെ സംരക്ഷിച്ചത് യുഡിഎഫ് ആണ്. എക്കാലത്തും കെ.എം മാണിയെ തകർക്കാൻ ശ്രമിച്ചവർക്കൊപ്പം ജോസ് കെ.മാണി ചേർന്നത് കെ.എം മാണിയുടെ ആത്മാവ് പൊറുക്കില്ല.അത് കൊണ്ടാണ് പ്രതീകാത്മകമായി മാപ്പപേക്ഷിക്കൽ നടത്തിയത് എന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. പാർട്ടി ഓഫീസിൽ കെ.എം മാണിയുടെ ചിത്രത്തിന് മുൻപിൻ തിരികൾ കത്തിച്ചായിരുന്നു മാപ്പപേക്ഷിക്കൽ.പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, ബാബു മുകല, അഡ്വ. ജോസഫ് കണ്ടത്തിൽ, ജോഷി വട്ടകുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
Also Read: രാഷ്ട്രീയ മാന്യതയുണ്ടെങ്കിൽ യുഡിഎഫിനൊപ്പം നിന്നു നേടിയ സ്ഥാനങ്ങൾ എല്ലാം കേരള കോൺഗ്രസ് രാജി വയ്ക്കണം: ചിന്റു കുര്യൻ ജോയി
അനാവശ്യ ബാർ കോഴ വിവാദത്തിന്റെ പേരിൽ കെ.എം മാണിക്കെതിരെ ഇടത് പക്ഷം സംസ്ഥാനത്താകമാനം സമരങ്ങൾ സംഘടിപ്പിക്കയം വീട്ടിൽ നോട്ടെണ്ണൽ മെഷീൻ ഉണ്ടെന്ന് പ്രചരിപ്പിക്കുകയം കെ. എം മാണിക്ക് വേണ്ടി ഡിവൈഎഫ്ഐ പിച്ചയെടുക്കൽ സമരം നടത്തി അപഹാസ്യനാക്കുകയും ചെയ്തത് മറന്നാണ് ജോസ് കെ മാണി വിഭാഗം ഇപ്പോള് ഇടത് പക്ഷത്തിനൊപ്പം ചേർന്നിരിക്കുന്നത്. കേരള കോൺഗ്രസിന്റെ ചില പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുപോയതാണെന്നും ജോസ് കെ.മാണിക്ക് സത്ബുദ്ധി തോന്നാൻ സ്വർഗത്തിലിരുന്ന് കെ.എം മാണി പ്രാർത്ഥിക്കണമേ എന്ന് അഭ്യർത്ഥിക്കുന്നതായും സജി മഞ്ഞകടമ്പിൽ പറഞ്ഞു.
Also Read: ജോസ് കെ മാണി രാജ്യസഭാ സീറ്റ് രാജിവെച്ചത് സീതാറാം യെച്ചൂരിയ്ക്കു വേണ്ടിയോ?
ബഡ്ജറ്റ് അവതരണ വേളയിൽ ഇടത് അക്രമണത്തിൽ നിന്ന് കെ.എം മാണിയെ സംരക്ഷിച്ചത് യുഡിഎഫ് ആണ്. എക്കാലത്തും കെ.എം മാണിയെ തകർക്കാൻ ശ്രമിച്ചവർക്കൊപ്പം ജോസ് കെ.മാണി ചേർന്നത് കെ.എം മാണിയുടെ ആത്മാവ് പൊറുക്കില്ല.അത് കൊണ്ടാണ് പ്രതീകാത്മകമായി മാപ്പപേക്ഷിക്കൽ നടത്തിയത് എന്ന് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. പാർട്ടി ഓഫീസിൽ കെ.എം മാണിയുടെ ചിത്രത്തിന് മുൻപിൻ തിരികൾ കത്തിച്ചായിരുന്നു മാപ്പപേക്ഷിക്കൽ.പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, ബാബു മുകല, അഡ്വ. ജോസഫ് കണ്ടത്തിൽ, ജോഷി വട്ടകുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ