ആപ്പ്ജില്ല

ദുബായിൽ മരിച്ചയാളുടെ മൃതദേഹം ആലുവ പോലീസ് സ്റ്റേഷന് മുന്നിൽ; ഏറ്റെടുക്കില്ലെന്ന് കുടുംബം

ദുബായിൽ മരിച്ച കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം കുടുംബം ഏറ്റെടുക്കാതെ വന്നതോടെ ആലുവ പോലീസ് സ്റ്റേഷന് മുന്നിൽ ആംബുലൻസിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം

Edited byജിബിൻ ജോർജ് | Samayam Malayalam 26 May 2023, 12:23 pm

ഹൈലൈറ്റ്:

  • ദുബായിൽ മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം.
  • ആംബുലൻസിൽ സൂക്ഷിച്ച മൃതദേഹം ആലുവ പൊലീസ് സ്റ്റേഷനു മുമ്പിൽ.
  • മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam jayakumar dead body in aluva
മൃതദേഹം ആബുലൻസിൽ. Photo: Samayam Malayalam
കോട്ടയം: ദുബായിൽ മരിച്ച കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം. ഇന്ന് പുലർച്ചെ നെടുമ്പാശേരിയിൽ എത്തിച്ച മൃതദേഹം ഏറ്റെടുക്കാൻ കുടുംബം എത്തിയില്ല. ആംബുലൻസിൽ സൂക്ഷിച്ച മൃതദേഹം ആലുവ പോലീസ് സ്റ്റേഷനു മുമ്പിലാണ് ഇപ്പോഴുള്ളത്. മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം അറിയിച്ചു.
സിദ്ദിഖിനെ കൊലപ്പെടുത്തിയത് 18 നും 19 നും ഇടയിൽ, മൃതദേഹത്തിന് ഏഴുദിവസത്തെ പഴക്കം; കസ്റ്റഡിയിലുള്ളത് മൂന്നുപേർ
ഏഴ് ദിവസം മുമ്പാണ് ഏറ്റുമാനൂർ സ്വദേശി ദുബായിൽ മരിച്ചത്. മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള ശ്രമം സന്നദ്ധ സംഘടനകൾ ആരഭിച്ചിരുന്നു. എന്നാൽ വീട്ടുകാർ മൃതദേഹം ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു കുടുംബം. മൃതദേഹം വാങ്ങില്ലെന്നും മരണസർട്ടിഫിക്കറ്റും അദ്ദേഹത്തിന്റെ മറ്റു സർട്ടിഫിക്കറ്റുകളും മാത്രം എത്തിച്ചാൽ മതിയെന്നാണ് കുടുംബം അറിയിച്ചത്.


അധികം ദിവസം മൃതദേഹം അവിടെ സൂക്ഷിക്കാൻ സാധിക്കില്ലെന്ന് അറിയച്ചതിന്റെ അടിസ്ഥാനത്തിൽ കുടുംബവുമായി ചർച്ചകൾ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ചാൽ വിളിക്കാനാണ് കുടുംബം അറിയിച്ചിരുന്നത്. അതിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശേരിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

പട്ടാപ്പകല്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ച് മധ്യവയസ്‌കന്‍; അറസ്റ്റ്
സബിയ എന്ന പെൺകുട്ടിയാണ് നാട്ടിൽ മൃതദേഹം ഏറ്റുവാങ്ങിയത്. എന്നാൽ ഇവർ കുടുംബത്തെ വിളിച്ചപ്പോൾ ഫോൺ എടുക്കുന്നില്ലെന്നാണ് യുവതി പറയുന്നത്. ഈ പെൺകുട്ടിക്ക് തന്നെ മൃതദേഹം സംസ്‌കരിക്കാനാകും. എന്നാൽ ഇതിന് പോലീസ് അനുമതി ആവശ്യമാണ്. ഇതിനായി ആലുവ പോലീസ് സ്റ്റേഷനു മുന്നിൽ ആംബുലൻസിൽ മൃതദേഹവുമായി കാത്തിരിക്കുകയാണ് യുവതി.

Read Latest Local News and Malayalam News
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്