ആപ്പ്ജില്ല

മുണ്ടക്കയത്തും മലയോര മേഖലകളിലും ഉരുൾപ്പൊട്ടൽ; കരകവിഞ്ഞൊഴുകി മണിമലയാറും മീനച്ചിലാറും

മുണ്ടക്കയം കൂട്ടിക്കൽ ഇളംകാട് പ്രദേശത്താണ് വൻ തോതിൽ മണ്ണിടിച്ചിലും, മലവെള്ളപ്പാച്ചിലും പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളം അടിവാരം പ്രദേശത്തുമാണ് ഉരുൾപ്പൊട്ടൽ ഉണ്ടായിരിക്കുന്നത്. ഇതോടെ മീനച്ചിലാറിന്റെയും മണിമലയാറിന്‍റെയും പ്രദേശങ്ങളിൽ മലവെള്ളം കുതിച്ചൊഴുകുകയാണ്.

| Edited by Samayam Desk | Lipi 6 Aug 2020, 10:34 pm
കോട്ടയം: മണിമലയാറിന്‍റെയും മീനച്ചിലാറിന്‍റെയും കൈവഴികളെ വെള്ളത്തിൽ മുക്കി കനത്ത മഴയും വെള്ളക്കെട്ടിനു പിന്നാലെ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും. മലയോര മേഖല വീണ്ടും മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും. മലവെള്ളപ്പാച്ചിലിനൊപ്പമുള്ള വെള്ളം ഒഴുകിയെത്തിയത് മീനച്ചിലാറ്റിലേയ്ക്കും മണിമലയാറ്റിലേയ്ക്കുമാണ്. ഇതോടെ കോട്ടയം നഗരവും കുമരകവും അടക്കമുള്ള സ്ഥലങ്ങളിൽ വെള്ളപ്പൊക്ക ഭീതിയും പടർന്നു പിടിച്ചിട്ടുണ്ട്.
Samayam Malayalam Heavy Rain


Also Read: ഒറിജിനലിനെ വെല്ലുന്ന സിംഹത്തല... അതും ചൂലുകൊണ്ട്, വീണ്ടും ഡാവിഞ്ചി സുരേഷ് മാജിക്ക്

മുണ്ടക്കയം കൂട്ടിക്കൽ ഇളംകാട് പ്രദേശത്താണ് വൻ തോതിൽ മണ്ണിടിച്ചിലും, മലവെള്ളപ്പാച്ചിലും പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളം അടിവാരം പ്രദേശത്തുമാണ് ഉരുൾപ്പൊട്ടൽ ഉണ്ടായിരിക്കുന്നത്. ഇതോടെ മീനച്ചിലാറിന്റെയും മണിമലയാറിന്‍റെയും പ്രദേശങ്ങളിൽ മലവെള്ളം കുതിച്ചൊഴുകുകയാണ്. വ്യാഴാഴ്ച പുലർച്ചെ മുതലാണ് മുണ്ടക്കയം കൂട്ടിക്കൽ പൂഞ്ഞാർ പ്രദേശങ്ങളിൽ കനത്ത മഴ ആരംഭിച്ചത്. ഈ മഴയിൽ പ്രദേശങ്ങളിലെ പല ജല സ്രോതസുകളും കരകവിഞ്ഞു. മുണ്ടക്കയം പ്രദേശത്ത് പല വീടുകളിലും ആളുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മലയിടിച്ചിലും മണ്ണിടിച്ചിലും ഭീതിയുള്ള സ്ഥലങ്ങളിൽ എല്ലാം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

മുണ്ടക്കയം കൂട്ടിക്കൽ പ്രദേശങ്ങളിൽ നിന്നുള്ള മലവെള്ളപ്പാച്ചിൽ മണിമലയാറ്റിലേയ്ക്കാണ് ഒഴുകിയിറങ്ങുന്നത്. പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്കാണ് മണിമലയാർ ഒഴുകിയെത്തുന്നത്. ഇത് അക്ഷരാർത്ഥത്തിൽ മണിമലയാറിന്‍റെ കരകളിൽ താമസിക്കുന്ന ആളുകളെ ഭീതിയിൽ ആക്കിയിട്ടുണ്ട്. ഇത് കൂടാതെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലും ഉരുൾപ്പൊട്ടലും മീനച്ചിലാറ്റിലേയ്ക്കും ഒഴുകിയെത്താനുള്ള സാധ്യത ഏറെയാണ് എന്നു വിദഗ്ധർ വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ മീനച്ചിലാറിന്‍റെ കരയിൽ താമസിക്കുന്നവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ മുണ്ടക്കയം പ്രദേശങ്ങളിൽ പല സ്ഥലങ്ങളിലും മണ്ണിടിച്ചിലിനെയും ഉരുൾപ്പൊട്ടലിനെയും തുടർന്നു ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇത്തരം പ്രദേശങ്ങളിൽ ഒറ്റപ്പെട്ടു കഴിയുന്നവരെ കണ്ടെത്താൻ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും സെക്രട്ടറിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്‌ക്വാഡുകൾ ആരംഭിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടു കഴിയുന്നവരെ രക്ഷിച്ച് ക്യാമ്പുകളിലേയ്ക്കു എത്തിക്കാനാണ് നാട്ടുകാർ സ്‌ക്വാഡുകൾ രൂപീകരിച്ചിരിക്കുന്നത്.

Also Read: കനത്ത മഴ...നിലമ്പൂര്‍ മുണ്ടേരിയിലെ ആദിവസി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു!

ഏന്തയാർ ജെജെ മർഫി , കൂട്ടിക്കൽ കെഎംജെ സ്‌കൂളുകൾ എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മീനച്ചിലാറ്റിലും മണിമലയാറ്റിലും വെള്ളം നിറ്ഞ്ഞത് കോട്ടയം ജില്ലയെ അടക്കം ആശങ്കയിലാക്കിയിട്ടുണ്ട്. മീനച്ചിലാറ്റിൽ വെള്ളം ഒഴുകിയെത്തിയാൽ കോട്ടയത്തിന്‍റെ പടിഞ്ഞാറൻ മേഖലയിൽ അടക്കം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പടിഞ്ഞാറൻ മേഖലയിൽ അടക്കം ആശങ്കയുണ്ടാക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്