ആപ്പ്ജില്ല

മലപ്പുറത്തെ കോളേജ് വിദ്യാര്‍ത്ഥി... കോട്ടയത്തെ ചീട്ടു കളി സംഘത്തിലെ രാജാവ്, മാസ ശമ്പളം 2 ലക്ഷം രൂപ!

കള്ളക്കളികളിലൂടെ എത്രവലിയ കളിക്കാരനെയും ഇയാള്‍ തറപ്പറ്റിച്ചിരുന്നു. ഇത്തരത്തില്‍ കയ്യില്‍ കാശുള്ളവരെ മനപൂര്‍വം തോല്‍പ്പിക്കുന്നതിനും, ഇവരുടെ കയ്യില്‍ നിന്നും പണവും വാഹനവും അടിച്ചെടുക്കുന്നതിനും വേണ്ടിയാണ് ഗുണ്ടാ സംഘം പണം നല്‍കി ഹാനിഷിനെ കോട്ടയത്ത് താമസിപ്പിച്ചിരുന്നത്.

Samayam Malayalam 6 Oct 2020, 12:33 am
കോട്ടയം: നഗരമധ്യത്തില്‍ കളക്ടറേറ്റിനു സമീപത്തെ അപ്പാര്‍ട്ട്മെന്‍റില്‍ സ്വര്‍ണ്ണ വ്യാപാരിയെ ഹണി ട്രാപ്പില്‍ കുടുക്കിയ കേസിലെ പ്രതിയായ ഹാനിഷ് ചീട്ടുകളിക്കളത്തിലെ കള്ളന്‍റെ രാജാവ്. മലപ്പുറത്തെ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ഹാനിഷിനെ ചീട്ടുകളിയ്ക്കുന്നതിനു വേണ്ടി മാത്രം മാഫിയ സംഘം കോട്ടയത്ത് എത്തിക്കുകയായിരുന്നു. പ്രതി മാസം രണ്ടു ലക്ഷം രൂപയാണ് ചീട്ടുകളി സംഘങ്ങള്‍ ഹാനിഷിനു ശമ്പളമായി നല്‍കിയിരുന്നത്.
Samayam Malayalam malappuram native arrested for honey trap case in kottayam
മലപ്പുറത്തെ കോളേജ് വിദ്യാര്‍ത്ഥി... കോട്ടയത്തെ ചീട്ടു കളി സംഘത്തിലെ രാജാവ്, മാസ ശമ്പളം 2 ലക്ഷം രൂപ!


​കോട്ടയത്ത് എത്തിയത് ഗുണ്ടാ സാന്നിധ്യത്തിന്‍റെ ഭാഗമായി

മലപ്പുറം പോലീസ് രജിസ്റ്റര്‍ ചെയ്ത പിടിച്ചുപറിക്കേസില്‍ പ്രതിയായ ഹാനിഷ് കോട്ടയത്ത് എത്തിയത് ചീട്ടുകളിക്കളങ്ങളിലെ ഗുണ്ടാ സാന്നിധ്യത്തിന്‍റെ ഭാഗമാണ് എന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹണിട്രാപ്പ് കേസില്‍ പിടികൂടാനുള്ള പ്രധാന പ്രതിയാണ് മണര്‍കാട് ക്രൗണ്‍ ക്ലബിലെ ചീട്ടുകളി കളത്തില്‍ നിന്നും ഹാനിഷിനെ ഹണിട്രാപ്പിനായി കണ്ടെത്തിയത്. ചീട്ടുകളിയിലെ കള്ളക്കളികള്‍ ഹാനീഷിന് വശമുണ്ടായിരുന്നു. കള്ളക്കളികളിലൂടെ എത്രവലിയ കളിക്കാരനെയും ഇയാള്‍ തറപ്പറ്റിച്ചിരുന്നു. ഇത്തരത്തില്‍ കയ്യില്‍ കാശുള്ളവരെ മനപൂര്‍വം തോല്‍പ്പിക്കുന്നതിനും, ഇവരുടെ കയ്യില്‍ നിന്നും പണവും വാഹനവും അടിച്ചെടുക്കുന്നതിനും വേണ്ടിയാണ് ഗുണ്ടാ സംഘം പണം നല്‍കി ഹാനിഷിനെ കോട്ടയത്ത് താമസിപ്പിച്ചിരുന്നത്.

​ഒരു മാസം 2 ലക്ഷം വരം ശമ്പളം

ഹാനിഷിനെ ഉപയോഗിച്ച് കളം വാരുന്ന സംഘം, ഇയാള്‍ക്കു ഒരു മാസം രണ്ടു ലക്ഷം രൂപ വരെയാണ് ശമ്പളമായി നല്‍കിയിരുന്നത്. താമസ സൗകര്യവും, ഭക്ഷണവും ഹാനിഷിന് ഈ ഗുണ്ടാ സംഘങ്ങള്‍ നല്‍കിയിരുന്നു. മണര്‍കാട് ക്രൗണ്‍ ക്ലബ് കേന്ദ്രീകരിച്ചുള്ള ചീട്ടുകളി നിലച്ചതോടെയാണ് ഹാനിഷിന്‍റെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടായത്. ലക്ഷങ്ങളും, കോടികളും മറിയുള്ള കളികള്‍ക്ക് ഒരിടവേള ലഭിച്ചതോടെ ഹാനിഷിന്‍റെ വരുമാനവും കുറഞ്ഞു. ഇതോടെയാണ് ഗുണ്ടാ സംഘം ഹാനിഷിന്‍റെ സഹായത്തോടെ ഹണിട്രാപ്പ് ആസൂത്രണം ചെയ്തത്.

​വ്യാപാരിയെ ഹണിട്രാപ്പില്‍ പെടുത്തി

മണര്‍കാട് ക്രൗണ്‍ ക്ലബിലെ ചീട്ടുകളി കളത്തില്‍ സ്ഥിരമായി എത്തിയിരുന്ന വ്യാപാരിയെ കുടുക്കാന്‍ ഇവിടെ നിന്നാണ് ഹണിട്രാപ്പ് സംഘം കെണിയൊരുക്കിയത്. ഗുണ്ടാ സംഘാംഗങ്ങളായ പ്രതികള്‍ കൂടുതല്‍ ആളുകളെ ഹണിട്രാപ്പ് കെണിയില്‍ പെടുത്തിയതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍, കേസിലെ മുഖ്യആസൂത്രകന്‍ അടക്കമുള്ളവര്‍ പിടിയാലായെങ്കില്‍ മാത്രമേ ഇതു സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കൂവെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മെഡിക്കല്‍ കോളേജ് സ്വദേശി സുനാനി പ്രവീണ്‍ മലപ്പുറം സ്വദേശി മുഹമ്മദ് ഹാനീഷ് എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നൂം സൂചനയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്