ആപ്പ്ജില്ല

കോട്ടയത്തെ വൈദികന്റെ വീട്ടിലെ മോഷണം; മകൻ അറസ്റ്റിൽ, മോഷണം റമ്മി കളിച്ചും ലോട്ടറിക്കട നടത്തിയുമുണ്ടായ കടബാധ്യത തീർക്കാൻ

സംഭവം നടന്ന വീടിനുള്ളിൽ നിന്നും മറ്റാരുടെയും വിരലടയാളങ്ങൾ ലഭിക്കാതിരുന്നതും പ്രൊഫഷണൽ അല്ലാത്ത മോഷണ രീതിയുമാണ് പോലീസിനെ സംശയത്തിന് ഇടയാക്കിയത്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.

Samayam Malayalam 12 Aug 2022, 2:26 pm

ഹൈലൈറ്റ്:

  • കോട്ടയം കൂരപ്പടയിൽ വൈദികന്റെ വീട്ടിലെ മോഷണം.
  • മോഷണത്തിൽ മകൻ അറസ്റ്റിൽ.
  • പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
കോട്ടയം: കോട്ടയം പാമ്പാടി കൂരപ്പടയിൽ വൈദികന്റെ വീട്ടിൽ നടന്ന മോഷണത്തിൽ മകൻ അറസ്റ്റിൽ. കൂരോപ്പട ചെന്നാമറ്റം ഇലപ്പനാൽ ഫാദർ ജേക്കബ് നൈനാൻ്റെ മകൻ ഷൈന്‍ നൈനാന്‍ ആണ് അറസ്റ്റിലായത്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.
കൊച്ചിയിൽ വഴി യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ചു; ആക്രമണം ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട തർക്കത്തിനിടെ
പ്രതിയെ അറസ്റ്റ് ചെയ്തു വിശദമായി ചോദ്യം ചെയ്തതിനുശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് പാമ്പാടി പോലീസ് അറിയിച്ചു. റമ്മി കളിച്ചും പാമ്പാടിയിൽ ലോട്ടറി കട നടത്തിയും ഷൈന് വലിയ തോതിലുള്ള കടബാധ്യതയുണ്ടായിരുന്നു. ഈ കടം വീട്ടുന്നതിന് വേണ്ടിയാണ് ഇയാൾ സ്വന്തം വീട്ടിൽ തന്നെ മോഷണത്തിന് പദ്ധതിയിട്ടത്.

വൈദികൻ്റെ വീട്ടിൽ നിന്നും അമ്പത് പവനിലധികം സ്വർണവും പണവും കഴിഞ്ഞ ദിവസം മോഷണം പോയത്. ഫാദർ ജേക്കബ് നൈനാനും ഭാര്യയും പള്ളിയിൽ പോയ സമയത്തായിരുന്നു മോഷണം. വീട്ടിൽ മറ്റ് അംഗങ്ങൾ ഉണ്ടായിരുന്നില്ല. വീടിൻറെ താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തുകയറി മോഷണം നടത്തിയത്.

കായംകുളത്ത് സ്കൂളിൻ്റെ പാചകപ്പുരയ്ക്ക് തീപിടിച്ചു; അപകടം കുട്ടികൾക്ക് ചായ നൽകാൻ സ്റ്റൗ കത്തിച്ചപ്പോൾ
വീട്ടിൽ ആരുമില്ലാത്ത അവസരത്തിൽ ആയിരുന്നു മോഷണം നടന്നത്. അതുകൊണ്ടുതന്നെ വീടുമായി അടുപ്പമുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് ആദ്യം മുതൽ സംശയിച്ചിരുന്നു. ഇതേത്തുടർന്നാണ് പോലീസ് സംഘം വൈദികന്റെ മകനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യില്ല പ്രതി കുറ്റം സമ്മതിച്ചത്.

ഈ എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
വിരലടയാള വിദഗ്ധരടക്കമുള്ളവർ നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെ പറ്റി സൂചന ലഭിച്ചത്. സംഭവം നടന്ന വീടിനുള്ളിൽ നിന്നും മറ്റാരുടെയും വിരലടയാളങ്ങൾ ലഭിക്കാതിരുന്നതും പ്രൊഫഷണൽ അല്ലാത്ത മോഷണ രീതിയുമാണ് പോലീസിനെ സംശയത്തിന് ഇടയാക്കിയത്. കവർച്ചക്ക് ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ മോഷ്ടാവിൻ്റെ കൈയിൽ നിന്നും രണ്ടര പവൻ സ്വർണം നഷ്ടപ്പെട്ടിരുന്നു. വീടിനോട് ചേർന്നുള്ള ഭാഗങ്ങളിൽ നിന്ന് ഈ സ്വർണം കണ്ടെത്തിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്