കോട്ടയം: മറിയപ്പള്ളിയിൽ വീടിനു സമീപത്തെ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഇതര സംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി. ബംഗാൾ സ്വദേശി സുശാന്ത് ആണ് കഴുത്തറ്റം മണ്ണിനടിയിൽ കുടുങ്ങിയത്. മറിയപ്പള്ളി പൊൻകുന്നത്തുകാവ് ക്ഷേത്രത്തിനു സമീപത്തെ വീടിനു പിന്നിലാണ് അപകടം ഉണ്ടായത്. കനത്ത മഴയിൽ ഇടിഞ്ഞ മതിൽ നിർമിക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞുവീണതും ഇതര സംസ്ഥാന തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങിയതും. സുശാന്തിനെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു.
മറിയപ്പള്ളി കാവനാൽക്കടവിൽ ജിഷോർ കെ ഗോപാലിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞ് വീണത്. സുശാന്തിൻ്റെ കഴുത്തോളം മണ്ണിനടിയിൽ കുടുങ്ങിയ നിലയിലാണ്. തൊഴിലാളി കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിനു സമീപം മറ്റൊരു കുഴി സമാന്തരമായി എടുത്താണ് ഇയാളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്. വ്യാഴാഴ്ച രാവിലെ 9:30 ഓടു കൂടിയായിരുന്നു സംഭവം. രണ്ടാഴ്ച മുൻപ് ഈ വീടിൻ്റെ മതിൽ ഇടിഞ്ഞു വീണിരുന്നു. മതിലിന്റെ അറ്റകുറ്റപ്പണികൾക്കായാണ് ഇതര സംസ്ഥാന തൊഴിലാളി അടക്കം നാലുപേർ ഇവിടെ എത്തിയത്. രാവിലെ മതിൽ നീക്കം ചെയ്യുന്നതിനിടെ മണ്ണിടിയുകയായിരുന്നു. മണ്ണിടിയുന്നതു കണ്ട് ഒപ്പം ഉണ്ടായിരുന്ന മൂന്നുപേർ ഓടി രക്ഷപ്പെട്ടു. എന്നാൽ മണ്ണിൽ കാൽ പൊതിഞ്ഞുപോയ സുശാന്തിന് അവിടെനിന്ന് മാറാൻ സാധിച്ചില്ല.
ഇതിനിടെ മണ്ണിടിഞ്ഞ് ഇദ്ദേഹത്തിൻറെ കഴുത്തിന് ഒപ്പം എത്തുകയായിരുന്നു. സംഭവം അറിഞ്ഞ് സമീപവാസിയും മുൻ നഗരസഭ അംഗവുമായ കിഷോർ കെ ഗോപാലനെ നേതൃത്വത്തിലുള്ള നാട്ടുകാർ സ്ഥലത്ത് എത്തി. തുടർന്ന് അഗ്നിരക്ഷാസേനയെയും ചിങ്ങവനം പോലീസിനെയും വിവരമറിയിച്ചു. മണ്ണടിഞ്ഞ മതിലിന് സമീപത്ത് പലക നിരത്തി അപകടം ഒഴിവാക്കി. ശേഷം, ജെസിബി വിളിച്ചു വരുത്തിയശേഷം ഇയാൾ കുടുങ്ങിക്കിടക്കുന്നതിന് സമീപം സമാന്തരമായി കുഴിയെടുക്കുകയായിരുന്നു. കുഴിയെടുത്ത് ഇതര സംസ്ഥാന തൊഴിലാളിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്.
കോട്ടയം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News
മറിയപ്പള്ളി കാവനാൽക്കടവിൽ ജിഷോർ കെ ഗോപാലിന്റെ വീടിന്റെ മതിലാണ് ഇടിഞ്ഞ് വീണത്. സുശാന്തിൻ്റെ കഴുത്തോളം മണ്ണിനടിയിൽ കുടുങ്ങിയ നിലയിലാണ്. തൊഴിലാളി കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിനു സമീപം മറ്റൊരു കുഴി സമാന്തരമായി എടുത്താണ് ഇയാളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്. വ്യാഴാഴ്ച രാവിലെ 9:30 ഓടു കൂടിയായിരുന്നു സംഭവം. രണ്ടാഴ്ച മുൻപ് ഈ വീടിൻ്റെ മതിൽ ഇടിഞ്ഞു വീണിരുന്നു. മതിലിന്റെ അറ്റകുറ്റപ്പണികൾക്കായാണ് ഇതര സംസ്ഥാന തൊഴിലാളി അടക്കം നാലുപേർ ഇവിടെ എത്തിയത്. രാവിലെ മതിൽ നീക്കം ചെയ്യുന്നതിനിടെ മണ്ണിടിയുകയായിരുന്നു. മണ്ണിടിയുന്നതു കണ്ട് ഒപ്പം ഉണ്ടായിരുന്ന മൂന്നുപേർ ഓടി രക്ഷപ്പെട്ടു. എന്നാൽ മണ്ണിൽ കാൽ പൊതിഞ്ഞുപോയ സുശാന്തിന് അവിടെനിന്ന് മാറാൻ സാധിച്ചില്ല.
ഇതിനിടെ മണ്ണിടിഞ്ഞ് ഇദ്ദേഹത്തിൻറെ കഴുത്തിന് ഒപ്പം എത്തുകയായിരുന്നു. സംഭവം അറിഞ്ഞ് സമീപവാസിയും മുൻ നഗരസഭ അംഗവുമായ കിഷോർ കെ ഗോപാലനെ നേതൃത്വത്തിലുള്ള നാട്ടുകാർ സ്ഥലത്ത് എത്തി. തുടർന്ന് അഗ്നിരക്ഷാസേനയെയും ചിങ്ങവനം പോലീസിനെയും വിവരമറിയിച്ചു. മണ്ണടിഞ്ഞ മതിലിന് സമീപത്ത് പലക നിരത്തി അപകടം ഒഴിവാക്കി. ശേഷം, ജെസിബി വിളിച്ചു വരുത്തിയശേഷം ഇയാൾ കുടുങ്ങിക്കിടക്കുന്നതിന് സമീപം സമാന്തരമായി കുഴിയെടുക്കുകയായിരുന്നു. കുഴിയെടുത്ത് ഇതര സംസ്ഥാന തൊഴിലാളിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്.
കോട്ടയം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
Read Latest Local News and Malayalam News