കോട്ടയം: വർഷങ്ങളോളം പരിശ്രമിച്ചു വിജയിച്ച പാലാ സീറ്റ് ഒടുവിൽ കൈവിടാനൊരുങ്ങി എൻസിപി. രാജ്യസഭാ സീറ്റ് പകരം നൽകിയാൽ പാലാ വിട്ടുകൊടുക്കാമെന്ന നിലപാടാണ് ഇപ്പോൾ മാണി സി കാപ്പൻ അടക്കമുള്ള എൻസിപി നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ എൻസിപിയുടെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ മധ്യസ്ഥത വഹിച്ച് ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പാലാ സീറ്റിൻ്റെ കാര്യത്തിൽ എൻസിപി വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങുന്നത്.
നിലവിലെ സാഹചര്യത്തിൽ എൻസിപി നാലു സീറ്റിലാണ് മത്സരിക്കുന്നത്. ഇതിൽ ഏറെ നിർണായകമായ സീറ്റ് പാലായാണ്. അൻപത് വർഷത്തോളം കെ എം മാണി അനിഷേധ്യനായി മത്സരിച്ചു വിജയിച്ച സീറ്റാണ് പാലാ. എന്നാൽ മാണിക്കു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ പാലാ പിടിച്ചെടുക്കുകയായിരുന്നു. കേരള കോൺഗ്രസ് എം ഇടതു മുന്നണിയുടെ ഭാഗമായതോടെയാണ് എൻസിപിയിലും ഇടതു മുന്നണിയിലും തർക്കം ആരംഭിച്ചത്.
പാലാ സീറ്റിനെച്ചൊല്ലി ഉടലെടുത്ത തർക്കം എൻസിപിയിലും വിള്ളലിനു ഇടയാക്കിയിരുന്നു. എൻസിപി പിളർപ്പിലേയ്ക്ക് എന്ന സൂചനയും ഇതിനിടെ പുറത്തുവന്നു. മന്ത്രി എ കെ ശശീന്ദ്രൻ പക്ഷവും മാണി സി കാപ്പൻ പക്ഷവും പ്രത്യേക യോഗവും ചേർന്നിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി എൻസിപി നേതൃത്വം ചർച്ച നടത്തിയത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ പാലാ സീറ്റ് വിട്ടു നൽകുന്നതു സംബന്ധിച്ചുള്ള ഉറപ്പൊന്നും എൻസിപിയ്ക്കു നൽകിയില്ല. ഇതോടെയാണ് എൻസിപി വിഷമവൃത്തത്തിലായത്. തുടർന്നു പാലാ സീറ്റിൻ്റെ കാര്യത്തിലുള്ള അമിതമായ കടുപിടുത്തം ഉപേക്ഷിക്കാൻ എൻസിപി തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന. മാണി സി കാപ്പനു രാജ്യസഭാ സീറ്റ് നൽകിയാൽ പാലായിലുള്ള അവകാശവാദം എൻസിപി ഉപേക്ഷിച്ചേക്കും.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
നിലവിലെ സാഹചര്യത്തിൽ എൻസിപി നാലു സീറ്റിലാണ് മത്സരിക്കുന്നത്. ഇതിൽ ഏറെ നിർണായകമായ സീറ്റ് പാലായാണ്. അൻപത് വർഷത്തോളം കെ എം മാണി അനിഷേധ്യനായി മത്സരിച്ചു വിജയിച്ച സീറ്റാണ് പാലാ. എന്നാൽ മാണിക്കു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ പാലാ പിടിച്ചെടുക്കുകയായിരുന്നു. കേരള കോൺഗ്രസ് എം ഇടതു മുന്നണിയുടെ ഭാഗമായതോടെയാണ് എൻസിപിയിലും ഇടതു മുന്നണിയിലും തർക്കം ആരംഭിച്ചത്.
പാലാ സീറ്റിനെച്ചൊല്ലി ഉടലെടുത്ത തർക്കം എൻസിപിയിലും വിള്ളലിനു ഇടയാക്കിയിരുന്നു. എൻസിപി പിളർപ്പിലേയ്ക്ക് എന്ന സൂചനയും ഇതിനിടെ പുറത്തുവന്നു. മന്ത്രി എ കെ ശശീന്ദ്രൻ പക്ഷവും മാണി സി കാപ്പൻ പക്ഷവും പ്രത്യേക യോഗവും ചേർന്നിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി എൻസിപി നേതൃത്വം ചർച്ച നടത്തിയത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ പാലാ സീറ്റ് വിട്ടു നൽകുന്നതു സംബന്ധിച്ചുള്ള ഉറപ്പൊന്നും എൻസിപിയ്ക്കു നൽകിയില്ല. ഇതോടെയാണ് എൻസിപി വിഷമവൃത്തത്തിലായത്. തുടർന്നു പാലാ സീറ്റിൻ്റെ കാര്യത്തിലുള്ള അമിതമായ കടുപിടുത്തം ഉപേക്ഷിക്കാൻ എൻസിപി തീരുമാനിക്കുകയായിരുന്നുവെന്നാണ് സൂചന. മാണി സി കാപ്പനു രാജ്യസഭാ സീറ്റ് നൽകിയാൽ പാലായിലുള്ള അവകാശവാദം എൻസിപി ഉപേക്ഷിച്ചേക്കും.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ