വിദേശത്ത് നിന്ന് എത്തിയിട്ട് ഒന്നര മാസം, നാല് വശത്തും സിസിടിവി, തിരുവനന്തപുരത്തേക്കെന്ന് പറഞ്ഞ് പോയത് സ്വന്തം വീട്ടിലേക്ക്, അയമന്നൂരിലെ ദമ്പതിമാരുടെ മരണത്തിൽ ദുരൂഹത!!
നാലു ദിവസം മുൻപ് ഇവരുടെ അഞ്ചു വയസുകാരൻ മകൻ സിദ്ധാർത്ഥിനെ സഹോദരന്റെ വീട്ടിലാക്കിയിരുന്നു. സുധീഷും, ചിന്റുവും തിരുവനന്തപുരത്തിനു പോകുകയാണ് എന്നു പറഞ്ഞ ശേഷം വീട്ടിൽ നിന്നും സ്വന്തം വീട്ടിലേയ്ക്കു പോരുകയായിരുന്നു.
നാട്ടിലെത്തിയത് ഒന്നര മാസം മുമ്പ്
എന്നാൽ, വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിയവർ കണ്ടത് ചലനമില്ലാതെ കിടക്കുന്നവരെയായിരുന്നു. അയർക്കുന്നം അമയന്നൂർ ഇല്ലിമൂലയിൽ പതിക്കൽത്താഴെ പ്രഭാകരന്റെ മകൻ സുധീഷ് (40), ഭാര്യ ചിന്റു (34) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തായിരുന്ന സുധീഷ് ഒന്നര മാസം മുൻപാണ് നാട്ടിലെത്തിയത്.
പോലീസ് സംഘം സ്ഥലത്തെത്തി
തുടർന്ന്, വിവരം അയർക്കുന്നം പോലീസിൽ അറിയിക്കുകയായിരുന്നു. ഇതിനു ശേഷം പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, കോട്ടയം ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ അയർക്കുന്നം പോലീസ് സംഘം സ്ഥലത്ത് എത്തി പരിശധന നടത്തി. വിരലടയാള വിദഗ്ധരും, സൈന്റിഫിക്ക് എക്‌സ്‌പേർട്ട് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ അയർക്കുന്നം പോലീസ് കേസെടുത്തു.
മകനെ സഹോദരന്റെ വീട്ടിലാക്കി
നാലു ദിവസം മുൻപ് ഇവരുടെ അഞ്ചു വയസുകാരൻ മകൻ സിദ്ധാർത്ഥിനെ സഹോദരന്റെ വീട്ടിലാക്കിയിരുന്നു. സുധീഷും, ചിന്റുവും തിരുവനന്തപുരത്തിനു പോകുകയാണ് എന്നു പറഞ്ഞ ശേഷം വീട്ടിൽ നിന്നും സ്വന്തം വീട്ടിലേയ്ക്കു പോരുകയായിരുന്നു. എന്നാൽ, ഇന്നലെ വൈകിട്ട് മുതൽ സുധീഷിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതേ തുടർന്ന് വ്യാഴാഴ്ച ബന്ധുക്കൾ തിരക്കി വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.