വൈക്കം: സംഗീത സംവിധായകൻ ജയ്സണ് ജെ. നായരെ ആക്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. വെച്ചൂർ മുച്ചൂർ കാവ് അനുഷ ഭവനിൽ സന്തോഷിൻറെ മകൻ അർജുനെ (18) യാണ് വൈക്കം എസ്.ഐ അജ്മലും സംഘവും അറസ്റ്റ് ചെയ്തത്.
ആക്രമിക്കാൻ ഉപയോഗിച്ച വാക്കത്തിയും കണ്ടെത്തി. അക്രമി സംഘത്തിലെ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. വെച്ചൂർ-കല്ല റോഡിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം. ജയ്സണെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയുമായിരുന്നു.
ജയ്സണിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കടത്തുരുത്തി പൊലീസാണ് കേസെടുത്തത്. കൗമാരക്കാരായ മൂന്ന് പേർ ചേർന്നാണ് ആക്രമം നടത്തിയതെന്ന് ജയ്സൺ പൊലീസിനോട് പറഞ്ഞു. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മയുടെ വയലാറിലെ വീട്ടിൽ പോയശേഷം കാറിൽ ഏറ്റുമാനൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ജയ്സണിന് നേരെ ആക്രമണമുണ്ടായത്.
ആക്രമിക്കാൻ ഉപയോഗിച്ച വാക്കത്തിയും കണ്ടെത്തി. അക്രമി സംഘത്തിലെ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. വെച്ചൂർ-കല്ല റോഡിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം. ജയ്സണെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയുമായിരുന്നു.
ജയ്സണിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കടത്തുരുത്തി പൊലീസാണ് കേസെടുത്തത്. കൗമാരക്കാരായ മൂന്ന് പേർ ചേർന്നാണ് ആക്രമം നടത്തിയതെന്ന് ജയ്സൺ പൊലീസിനോട് പറഞ്ഞു. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ്മയുടെ വയലാറിലെ വീട്ടിൽ പോയശേഷം കാറിൽ ഏറ്റുമാനൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ജയ്സണിന് നേരെ ആക്രമണമുണ്ടായത്.