കോട്ടയം: സാമ്പത്തിക സർവേയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു വീഡിയോ പകർത്തി പൗരത്വ ബില്ലിൻ്റെ സർവേയാണെന്നു പ്രചരിപ്പിച്ച സംഭവത്തിൽ എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസ്. താഴത്തങ്ങാടി അറുപുഴയിലെ 15 പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസം താഴത്തങ്ങാടി- അറുപുഴ ഭാഗത്ത് സാമ്പത്തിക സർവേ നടത്തുന്നതിൻ്റെ ഭാഗമായാണ് സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ എത്തിയത്. പോലീസ് സംഘത്തിൻ്റെ സംരക്ഷണത്തിലായിരുന്നു വീടുകൾ കയറി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇതിനിടെ ഉദ്യോഗസ്ഥ സംഘത്തെ ഒരു വിഭാഗം തടയുകയായിരുന്നു. ഇവരുടെ വീഡിയോ എടുത്ത് പൗരത്വ ബില്ലിൻ്റെ ഭാഗമായുള്ള സർവേയാണെന്നു പ്രചരിപ്പിച്ചു. വെസ്റ്റ് എസ്ഐ ടി ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് ഉദ്യോഗസ്ഥരെ രക്ഷിച്ചത്.
വാട്‌സാപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ വഴി പ്രചരിച്ച വീഡിയോ കണ്ടെത്തിയ പോലീസ് സംഘം സംഭവ സ്ഥലത്ത് അക്രമം നടത്തുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്തവരെ തിരിച്ചറിയുകയും കണ്ടാലറിയുന്ന 15 പേർക്കെതിരെ ഇന്ന് കേസെടുക്കുകയുമായിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ പ്രതികളെ അറസ്റ്റു ചെയ്യുമെന്നും പോലീസ് അറിയിച്ചു.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കഴിഞ്ഞ ദിവസം താഴത്തങ്ങാടി- അറുപുഴ ഭാഗത്ത് സാമ്പത്തിക സർവേ നടത്തുന്നതിൻ്റെ ഭാഗമായാണ് സ്റ്റാറ്റിസ്റ്റിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ എത്തിയത്. പോലീസ് സംഘത്തിൻ്റെ സംരക്ഷണത്തിലായിരുന്നു വീടുകൾ കയറി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഇതിനിടെ ഉദ്യോഗസ്ഥ സംഘത്തെ ഒരു വിഭാഗം തടയുകയായിരുന്നു. ഇവരുടെ വീഡിയോ എടുത്ത് പൗരത്വ ബില്ലിൻ്റെ ഭാഗമായുള്ള സർവേയാണെന്നു പ്രചരിപ്പിച്ചു. വെസ്റ്റ് എസ്ഐ ടി ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് ഉദ്യോഗസ്ഥരെ രക്ഷിച്ചത്.
വാട്‌സാപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ വഴി പ്രചരിച്ച വീഡിയോ കണ്ടെത്തിയ പോലീസ് സംഘം സംഭവ സ്ഥലത്ത് അക്രമം നടത്തുകയും ഉദ്യോഗസ്ഥരെ തടയുകയും ചെയ്തവരെ തിരിച്ചറിയുകയും കണ്ടാലറിയുന്ന 15 പേർക്കെതിരെ ഇന്ന് കേസെടുക്കുകയുമായിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ പ്രതികളെ അറസ്റ്റു ചെയ്യുമെന്നും പോലീസ് അറിയിച്ചു.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ