മുണ്ടക്കയത്ത് അച്ഛനെ പട്ടിണിക്കിട്ട് കൊന്ന സംഭവം: മകൻ കസ്റ്റഡിയിൽ, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
അച്ഛനെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ മകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. മുണ്ടക്കയം സ്വദേശി റെജിക്കെതിരെയാണ് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്.
Lipi 21 Jan 2021, 6:13 pm
ഹൈലൈറ്റ്:
- മുണ്ടക്കയത്ത് അച്ഛനെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ മകനെതിരെ കേസ്.
- അസംബനി സ്വദേശി റെജിക്കെതിരെയാണ് കേസെടുത്തത്.
- റെജി പോലീസ് കസ്റ്റഡിയിൽ.
കോട്ടയം: മുണ്ടക്കയത്ത് അച്ഛനെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ മകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. മുണ്ടക്കയം വണ്ടംപതാൽ അസംബനിയിൽ തൊടിയിൽ പൊടിയൻ (80) മരിച്ച സംഭവത്തിലാണ് മകൻ റെജിക്കെതിരെ മുണ്ടക്കയം സ്‌റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ വി ഷിബുകുമാർ കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 304 വകുപ്പ് പ്രകാരം മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. റെജിയെ മുണ്ടക്കയം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്തെ മകൻ്റെ വീടിനുള്ളിൽ പൊടിയനെയും ഭാര്യ അമ്മിണിയെയും അവശരായി കണ്ടെത്തുകയായിരുന്നു. വീട്ടിലെത്തിയ ആശാവർക്കറാണ് ഇവരുടെ ആരോഗ്യസ്ഥിതി മോശമായത് തിരിച്ചറിഞ്ഞതും തുടർന്നു ഇവരെ ആശുപത്രിലാക്കിയതും. ചൊവ്വാഴ്ചയാണ് പൊടിയനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് പൊടിയൻ്റെ മരണം സംഭവിച്ചത്.
പൊടിയൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ അവശനായിരുന്നു എന്ന പ്രാഥമിക വിവരമുണ്ടെന്നാണ് സൂചന. മതിയായ ഭക്ഷണവും മരുന്നും ലഭിക്കാതെയാണ് ഇയാൾ അവശനായത് എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം റെജിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിനിടെ ഭക്ഷണവും പരിചരണവും ലഭിക്കാതെ ഗുരുതരാവസ്ഥയിലായ പൊടിയൻ്റെ ഭാര്യ അമ്മിണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. മുണ്ടക്കയത്തെ മകൻ്റെ വീടിനുള്ളിൽ പൊടിയനെയും ഭാര്യ അമ്മിണിയെയും അവശരായി കണ്ടെത്തുകയായിരുന്നു. വീട്ടിലെത്തിയ ആശാവർക്കറാണ് ഇവരുടെ ആരോഗ്യസ്ഥിതി മോശമായത് തിരിച്ചറിഞ്ഞതും തുടർന്നു ഇവരെ ആശുപത്രിലാക്കിയതും. ചൊവ്വാഴ്ചയാണ് പൊടിയനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നാണ് പൊടിയൻ്റെ മരണം സംഭവിച്ചത്.
പൊടിയൻ്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ അവശനായിരുന്നു എന്ന പ്രാഥമിക വിവരമുണ്ടെന്നാണ് സൂചന. മതിയായ ഭക്ഷണവും മരുന്നും ലഭിക്കാതെയാണ് ഇയാൾ അവശനായത് എന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശമുണ്ട്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം റെജിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിനിടെ ഭക്ഷണവും പരിചരണവും ലഭിക്കാതെ ഗുരുതരാവസ്ഥയിലായ പൊടിയൻ്റെ ഭാര്യ അമ്മിണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പ് ഫോളോ ചെയ്യൂ
കോട്ടയം ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ നാട്ടുവാർത്തകൾക്കായി ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യൂ