ഈരാറ്റുപേട്ട (Kottayam): പി സി ജോർജിൻ്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പോലീസ് പരിശോധന. വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയത്. പോലീസ് എത്തിയപ്പോൾ പി സി ജോർജ് വീട്ടിൽ ഇല്ലായിരുന്നു. വൈകുന്നേരം 4.45 ഓടെയാണ് പോലീസ് സംഘം ഈരാറ്റുപേട്ടയിൽ എത്തിയത്. പി സി ജോർജിൻ്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു. ജ്യേഷ്ഠൻ ചാർളിയുടെ വീട്ടിലും പോലീസ് പരിശോധന നടത്തി. വലിയ പോലീസ് സന്നാഹവും സ്ഥലത്തുണ്ട്. അതേസമയം പി സി ജോർജ് ഒളിവിലാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ജോർജിൻ്റെ ഫോൺ സ്വച്ച് ഓഫ് ചെയ്ത നിലയിലാണ്. പി സി ജോർജ് എവിടെയാണെന്ന് നാട്ടുകാർക്കും അറിയില്ല.
പാലാരിവട്ടം വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് പി സി ജോർജിൻ്റെ മുൻകൂർ ജാമ്യഹർജി തള്ളിയത്. വെണ്ണലയിൽ പി സി ജോർജ് നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രസംഗം മതസ്പർധയ്ക്കും ഐക്യം തകരാനും കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ തനിക്കെതിരായ കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു പി സി ജോർജിൻ്റെ വാദം. ജാമ്യഹർജി തള്ളിയതിനു പിന്നാലെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു നടത്തിയ പ്രതികരണത്തിൽ പി സി ജോർജിൻ്റെ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് സൂചിപ്പിച്ചിരുന്നു.
വിദ്വേഷ പ്രസംഗ കേസിലെ അന്വേഷണം ഏകദേശം പൂർത്തിയായിട്ടുണ്ടെന്നും പി സി ജോർജിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും സി എച്ച് നാഗരാജു പറഞ്ഞു. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്താഹയജ്ഞ പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് പി സി ജോർജിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തത്. നേരത്തെ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കേസെടുത്ത ഫോർട്ട് പോലീസ് പി സി ജോർജിനെ അറസ്റ്റു ചെയ്തിരുന്നു. എന്നാൽ ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. മതവിദ്വേഷ പ്രസംഗം നടത്തരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്. ഇതു നിലനിൽക്കെയാണ് വെണ്ണലയിലും സമാന പ്രസംഗം നടത്തിയത്. അതേസമയം പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിനായി പി സി ജോർജ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും.
പാലാരിവട്ടം വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് പി സി ജോർജിൻ്റെ മുൻകൂർ ജാമ്യഹർജി തള്ളിയത്. വെണ്ണലയിൽ പി സി ജോർജ് നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രസംഗം മതസ്പർധയ്ക്കും ഐക്യം തകരാനും കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ തനിക്കെതിരായ കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു പി സി ജോർജിൻ്റെ വാദം. ജാമ്യഹർജി തള്ളിയതിനു പിന്നാലെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു നടത്തിയ പ്രതികരണത്തിൽ പി സി ജോർജിൻ്റെ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്ന് സൂചിപ്പിച്ചിരുന്നു.
വിദ്വേഷ പ്രസംഗ കേസിലെ അന്വേഷണം ഏകദേശം പൂർത്തിയായിട്ടുണ്ടെന്നും പി സി ജോർജിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും സി എച്ച് നാഗരാജു പറഞ്ഞു. വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്താഹയജ്ഞ പരിപാടിയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിലാണ് പി സി ജോർജിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തത്. നേരത്തെ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ കേസെടുത്ത ഫോർട്ട് പോലീസ് പി സി ജോർജിനെ അറസ്റ്റു ചെയ്തിരുന്നു. എന്നാൽ ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. മതവിദ്വേഷ പ്രസംഗം നടത്തരുത് എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്. ഇതു നിലനിൽക്കെയാണ് വെണ്ണലയിലും സമാന പ്രസംഗം നടത്തിയത്. അതേസമയം പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യത്തിനായി പി സി ജോർജ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും.