ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ പോലീസ് സ്റ്റേഷൻ പരിസരത്ത് യോഗം ചേർന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ. ഹർത്താൽ ദിനം ഈരാറ്റുപേട്ടയിൽ നടന്ന അക്രമ സംഭവങ്ങളിൽ അറസ്റ്റിലായവരാണ് സ്റ്റേഷൻ പരിസരത്ത് യോഗം ചേർന്നത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ നടപടിവേണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ഈരാറ്റുപേട്ടയിൽ നടന്ന വിവിധ ആക്രമണ സംഭവത്തിൽ അറസ്റ്റിലായവരാണ് ഈരാറ്റുപേട്ട പോലീസ് പരിസരത്ത് പ്രതിഷേധ യോഗം ചേർന്നത്. സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്റ്റേഷന്റെ മുന്നിൽ യോഗം പോലെ നടത്തിയ പരിപാടിയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രാദേശിക നേതാവ് സി എച്ച് ഹസീബ് പ്രസംഗിക്കുന്നതു വീഡിയോയിൽ കാണാം. ഹർത്താൽ ദിനം ഈരാറ്റുപേട്ടയിൽ നിന്ന് നൂറോളം പേരെ കരുതൽ തടങ്കലിൽ വെച്ചിരുന്നു.
പ്രാദേശിക നേതാവിൻ്റെ പ്രസംഗം ഇങ്ങനെ
"ഹർത്താലുമായി ബന്ധപ്പെട്ട് പോലീസുകാർ പറഞ്ഞത് റോഡിൻ്റെ സൈഡിലേക്ക് മാറി നിൽക്കാനാണ്. അതിന് ഞങ്ങൾ പച്ചക്കറി വാങ്ങാൻ വന്നവരല്ല. റോഡിൽ ഇരുന്നാൽ കേസെടുക്കും എന്നാണ് പറയുന്നത്. നമുക്ക് പറയാനുള്ളത്, ആത്മഹത്യ ചെയ്യാൻ റെയിൽ പാളത്തിൽ തലവെച്ചു കിടക്കുന്ന ആളോട് എഴുന്നേറ്റില്ലെങ്കിൽ തല്ലിക്കൊല്ലുമെന്ന് പറയുന്ന ലാഘവേ ഉള്ളൂ ഈ വിഷയത്തിന്. പട്ടും മെത്തയും സ്വർണവും പണവും തരാം എന്നു പറഞ്ഞിട്ടില്ല പ്രവർത്തിക്കാൻ ഇറങ്ങിയത്. ഈ മാർഗത്തിൽ പ്രവർത്തിക്കുന്ന സമയത്ത് നിങ്ങൾക്ക് ജയിലറ കിട്ടും, പീഡനങ്ങൾ കിട്ടും, അടി കിട്ടും, കൊല്ലപ്പെടും... അത് ഏൽക്കാൻ തയ്യാറാണെന്ന് പറഞ്ഞാണ് പ്രവർത്തിക്കാൻ ഇറങ്ങിയത്. അറസ്റ്റിനെ സന്തോഷത്തോടെ സ്വീകരിക്കുന്നു. ത്യാഗം സഹിച്ച് പ്രിയ നേതാക്കൾ അകത്ത് കിടക്കുമ്പോൾ നമുക്കെന്ത് ജയിലറ, നമുക്കെന്ത് മരണം. മരണം വരെ ജയിലറയിൽ കിടക്കാൻ തയ്യാറാണ്."
കോട്ടയം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാംRead Latest Local News and Malayalam News
കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ഈരാറ്റുപേട്ടയിൽ നടന്ന വിവിധ ആക്രമണ സംഭവത്തിൽ അറസ്റ്റിലായവരാണ് ഈരാറ്റുപേട്ട പോലീസ് പരിസരത്ത് പ്രതിഷേധ യോഗം ചേർന്നത്. സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്റ്റേഷന്റെ മുന്നിൽ യോഗം പോലെ നടത്തിയ പരിപാടിയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രാദേശിക നേതാവ് സി എച്ച് ഹസീബ് പ്രസംഗിക്കുന്നതു വീഡിയോയിൽ കാണാം. ഹർത്താൽ ദിനം ഈരാറ്റുപേട്ടയിൽ നിന്ന് നൂറോളം പേരെ കരുതൽ തടങ്കലിൽ വെച്ചിരുന്നു.
പ്രാദേശിക നേതാവിൻ്റെ പ്രസംഗം ഇങ്ങനെ
"ഹർത്താലുമായി ബന്ധപ്പെട്ട് പോലീസുകാർ പറഞ്ഞത് റോഡിൻ്റെ സൈഡിലേക്ക് മാറി നിൽക്കാനാണ്. അതിന് ഞങ്ങൾ പച്ചക്കറി വാങ്ങാൻ വന്നവരല്ല. റോഡിൽ ഇരുന്നാൽ കേസെടുക്കും എന്നാണ് പറയുന്നത്. നമുക്ക് പറയാനുള്ളത്, ആത്മഹത്യ ചെയ്യാൻ റെയിൽ പാളത്തിൽ തലവെച്ചു കിടക്കുന്ന ആളോട് എഴുന്നേറ്റില്ലെങ്കിൽ തല്ലിക്കൊല്ലുമെന്ന് പറയുന്ന ലാഘവേ ഉള്ളൂ ഈ വിഷയത്തിന്. പട്ടും മെത്തയും സ്വർണവും പണവും തരാം എന്നു പറഞ്ഞിട്ടില്ല പ്രവർത്തിക്കാൻ ഇറങ്ങിയത്. ഈ മാർഗത്തിൽ പ്രവർത്തിക്കുന്ന സമയത്ത് നിങ്ങൾക്ക് ജയിലറ കിട്ടും, പീഡനങ്ങൾ കിട്ടും, അടി കിട്ടും, കൊല്ലപ്പെടും... അത് ഏൽക്കാൻ തയ്യാറാണെന്ന് പറഞ്ഞാണ് പ്രവർത്തിക്കാൻ ഇറങ്ങിയത്. അറസ്റ്റിനെ സന്തോഷത്തോടെ സ്വീകരിക്കുന്നു. ത്യാഗം സഹിച്ച് പ്രിയ നേതാക്കൾ അകത്ത് കിടക്കുമ്പോൾ നമുക്കെന്ത് ജയിലറ, നമുക്കെന്ത് മരണം. മരണം വരെ ജയിലറയിൽ കിടക്കാൻ തയ്യാറാണ്."
കോട്ടയം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാംRead Latest Local News and Malayalam News