ആപ്പ്ജില്ല

'മുഖത്തും തലയുടെ പിന്നിലും വലിയ മുറിവ്, അടിവയറ്റിലും നടുവിന്‍റെ പിന്നിലും നീല നിറത്തിലുള്ള പാടുമുണ്ട്', ഷെഫീക്കിനെ പോലീസ് തല്ലികൊന്നതാണെന്ന് പിതാവ്

രാത്രി 11.30 ഓടെയാണ് എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ ഇരിക്കെയാണ് ഷെഫീക് മരിച്ചത്.

Samayam Malayalam 14 Jan 2021, 8:39 am
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബന്ധുക്കള്‍. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി ഷെഫീക് (35) ആണ് മരിച്ചത്. കാക്കനാട് ജില്ലാ ജയിലിൽ നിന്നാണ് ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അതേസമയം ഷെഫീക്കിൻ്റെ മരണത്തിൽ പോലീസിനെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു.
Samayam Malayalam relatives comment against kerala police on shafiq muhammad custody death in kottayam
'മുഖത്തും തലയുടെ പിന്നിലും വലിയ മുറിവ്, അടിവയറ്റിലും നടുവിന്‍റെ പിന്നിലും നീല നിറത്തിലുള്ള പാടുമുണ്ട്', ഷെഫീക്കിനെ പോലീസ് തല്ലികൊന്നതാണെന്ന് പിതാവ്


​സാമ്പത്തിക തട്ടിപ്പ്

ട്രഷറി ഓഫീസറാണെന്നു പറഞ്ഞ് ഉദയംപേരൂരിൽ ഒറ്റയ്ക്ക് വാടകവീട്ടിൽ താമസിക്കുന്ന സ്ത്രീയെ കബളിപ്പിച്ച് സ്വർണക്കമ്മലും പണവും തട്ടിയെടുത്ത കേസിലാണ് ഷെഫീക് പിടിയിലായത്. കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയവെ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജയിലിൽ വെച്ച് അപസ്മരം വന്നതിനെ തുട‍‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നായിരുന്നു പോലീസ് വ്യക്തമാക്കിയിരുന്നത്.

​പോലീസ് അറിയിച്ചില്ല

നിരവധി കേസുകളില്‍ പ്രതികയാണ് ഷെഫീഖ്. രാത്രി 11.30 ഓടെയാണ് എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ശാസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ ഇരിക്കെയാണ് ഷെഫീക് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ വട്ടകപ്പാറയ്ക്കു സമീപത്തെ വീട്ടിൽ നിന്നാണു ഷെഫീക് മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കൊണ്ടുപോയ സമയത്തും അതിനു ശേഷവും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിച്ചില്ലെന്ന് ഷെഫീഖിന്‍റെ പിതാവ് മുഹമ്മദ് ഇസ്മയില്‍ പറഞ്ഞു.

​അന്വേഷണം വേണം

കാഞ്ഞിരപ്പള്ളി പോലീസിനോടു ചോദിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. ഏതു കേസിനാണെന്നു പോലും പറയാതെയാണ് കൊണ്ടുപോയത്. ജയിലിൽ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുവന്നതും വൈകിയാണ് അറിയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മരണം സംബന്ധിച്ച് അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

​അടിവയറ്റിലും പിന്നലും നില നിറത്തിലുള്ള പാട്

പോലീസ് അവനെ തല്ലിക്കൊന്നതാണ്. നെറുകയിൽ വലിയ മുറിവുണ്ട്. അടിവയറ്റിലും നടുവിന്‍റെ പിന്നിലും നീല നിറത്തിലുള്ള പാടുണ്ട്. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരനായിരുന്നു അവൻ. സഹിക്കാൻ പറ്റുന്നതിലേറെ തല്ലിയതു കൊണ്ടാണു മരിച്ചത്. നിത്യരോഗിയാണ് അവന്റെ ഭാര്യ. ഇൻസ്റ്റാൾമെന്‍റ് വ്യാപാരം നടത്തിയായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നതെന്ന് പിതാവ് പറഞ്ഞു.

​മുഖത്ത് മര്‍ദ്ദിച്ചു

ആളെ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ഷെഫീക്കിന്‍റെ മുഖത്തു പോലീസ് മർദിച്ചു. മുഖത്തും തലയുടെ പിന്നിലുമെല്ലാം വലിയ മുറിവുകളുണ്ട്. വീണ് പരിക്കേറ്റു എന്ന് പറയുന്നത് വിശ്വസിക്കാന്‍ വളരെ പ്രയാസമാണ്. വയറിലും നടുവിലുമെല്ലാം ചതഞ്ഞ പാടുകളും രക്തം കട്ട പിടിച്ച പോലെയുള്ള പാടുകളുണ്ട്. കഴുത്തില്‍ വിരലിന്‍റെ പാടുകളുണ്ടെന്ന് സഹോദരന്‍ സമീറും വ്യക്തമാക്കുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്