കോട്ടയം: സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജനിതക വൈവിധ്യ സംരക്ഷണ അവാർഡ് കുറിച്ചിത്താനം വലിയപറമ്പ് എസ് പ്രദീപ് കുമാറിന് ലഭിച്ചു. പക്ഷികളെയും മൃഗങ്ങളെയും ജനിതക മാറ്റം വരുത്താതെ സംരക്ഷിക്കുന്നതിനുള്ള മികവിനാണ് പുരസ്കാരം. നാടൻ കോഴി ഇനങ്ങളായ കരിങ്കോഴി, പുള്ളി കോഴി, നാടൻ പശു ഇനങ്ങൾ ആയ തൃശൂർ കാസർകോട് തുടങ്ങിയ ഇനങ്ങളുടെ പരിപാലനത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞവർഷം സംസ്ഥാന സർക്കാരിൻറെ മികച്ച പൗൾട്ടറി കർഷകനുള്ള പുരസ്കാരം പ്രദീപിന് ലഭിച്ചിരുന്നു. നാടന്‍ കോഴി ഇനങ്ങളിലെ ഏഴോളം ഇനങ്ങൾ പ്രദീപിന്റെ കൈവശമുണ്ട്. വിവിധ തരം താറാവിനങ്ങളും പശു ഇനങ്ങളും ഉണ്ട്. പുതിയതായ് നാടൻ നായ്ക്കളെ വളര്‍ത്തുവാനും പ്രദീപ് പദ്ധതിയിടുന്നുണ്ട്.
98 മുതൽ ഈ രംഗത്ത് സജീവമാണ് പ്രദീപ്. നിരവധി പുരസ്കാരങ്ങളും പ്രദീപിനെ
തേടിയെത്തിയിട്ടുണ്ട്. നാട്ടിൽ അപൂർവമായ കരിങ്കോഴികളെ വളർത്തുന്നത് ഇവിടെ സുപരിചിതമായത് പ്രദീപിന്റെ മികവിലാണ്. ഈ രംഗത്തേക്ക് കടന്നു വരുന്നവർക്ക് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകുവാൻ എപ്പോഴും താൻ തയ്യാറാണെന്ന് പ്രദീപ് പറയുന്നു. ഭാര്യ രേഖ മക്കളായ അശ്വിൻ, അദ്രിജ എന്നിവരടങ്ങുന്നതാണ് കുടുംബം. 2 കരിങ്കോഴികളുമായി തുടങ്ങിയ ഫാമില്‍ ഇന്ന് പ്രതിമാസം 4500 കുഞ്ഞുങ്ങളെ വളർത്തി വിതരണം ചെയ്യുന്നുണ്ട്.
കഴിഞ്ഞവർഷം സംസ്ഥാന സർക്കാരിൻറെ മികച്ച പൗൾട്ടറി കർഷകനുള്ള പുരസ്കാരം പ്രദീപിന് ലഭിച്ചിരുന്നു. നാടന്‍ കോഴി ഇനങ്ങളിലെ ഏഴോളം ഇനങ്ങൾ പ്രദീപിന്റെ കൈവശമുണ്ട്. വിവിധ തരം താറാവിനങ്ങളും പശു ഇനങ്ങളും ഉണ്ട്. പുതിയതായ് നാടൻ നായ്ക്കളെ വളര്‍ത്തുവാനും പ്രദീപ് പദ്ധതിയിടുന്നുണ്ട്.
98 മുതൽ ഈ രംഗത്ത് സജീവമാണ് പ്രദീപ്. നിരവധി പുരസ്കാരങ്ങളും പ്രദീപിനെ
തേടിയെത്തിയിട്ടുണ്ട്. നാട്ടിൽ അപൂർവമായ കരിങ്കോഴികളെ വളർത്തുന്നത് ഇവിടെ സുപരിചിതമായത് പ്രദീപിന്റെ മികവിലാണ്. ഈ രംഗത്തേക്ക് കടന്നു വരുന്നവർക്ക് വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകുവാൻ എപ്പോഴും താൻ തയ്യാറാണെന്ന് പ്രദീപ് പറയുന്നു. ഭാര്യ രേഖ മക്കളായ അശ്വിൻ, അദ്രിജ എന്നിവരടങ്ങുന്നതാണ് കുടുംബം. 2 കരിങ്കോഴികളുമായി തുടങ്ങിയ ഫാമില്‍ ഇന്ന് പ്രതിമാസം 4500 കുഞ്ഞുങ്ങളെ വളർത്തി വിതരണം ചെയ്യുന്നുണ്ട്.